03/06/2026
[fontresizer_tawhidurrahmandear_widget]

Tags :തെരഞ്ഞെടുപ്പ് കമ്മീഷന്‍

Main story

എസ്ഐആറിൽനിന്ന് പുറത്തായാൽ പൗരത്വം നഷ്ടമാകില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പൂർണമായും നിയമപരം: സുപ്രീം

ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളുടെ പൗരത്വം അന്തിമമായി നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് സുപ്രീം കോടതി. കമ്മീഷൻ നടപ്പാക്കിയ തീവ്ര പുനപരിശോധനയിലൂടെ (എസ്‌ഐആർ) വോട്ടർപട്ടികയിൽനിന്ന് ഒരാളുടെ പേര് ഒഴിവാക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം അയാളുടെ പൗരത്വം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആർ നടപടിക്രമങ്ങൾക്കെതിരായ ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. അതേസമയം, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനായി [&Read More

India

ബംഗാളിൽ തെര. കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; കരിങ്കൊടിയും ‘ഗോ ബാക്ക്’

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ കൊൽക്കത്തയിൽ വൻ പ്രതിഷേധം. ഇന്നു രാവിലെ ദക്ഷിണ കൊൽക്കത്തയിലെ പ്രസിദ്ധമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കമ്മീഷണറെ കരിങ്കൊടി കാണിച്ചും ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രതിഷേധക്കാർ നേരിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്ക് സമീപമുള്ള ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം കമ്മീഷണറുടെ [&Read More

Main story

‘കേരളം എന്റെ കർമഭൂമി; നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകും’-മലയാളത്തിൽ സംസാരിച്ച് ഗ്യാനേഷ് കുമാർ

കൊച്ചി: കേരളവുമായുള്ള തന്റെ വൈകാരികമായ ബന്ധം മലയാളത്തിൽ പങ്കുവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. കൊച്ചിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം മലയാളത്തിൽ തന്റെ ഓർമകൾ പങ്കുവെച്ചത്. കേരളവും എറണാകുളവും തന്റെ കർമഭൂമിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. ‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു കേരളത്തിൽ ചെലവഴിച്ച ആ 14 വർഷങ്ങൾ. അന്നത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിൽ വലിയ മാറ്റങ്ങളുണ്ട്. 20 വർഷം മുൻപ് എറണാകുളവും [&Read More

India

‘മുസ്‌ലിം വോട്ടുകൾ കൂട്ടത്തോടെ വെട്ടുന്നു’; ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിയുമായി തൃണമൂൽ | Gyanesh

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തേരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർപട്ടിക തീവ്ര പരിശോധനയിൽ (എസ്ഐആർ) മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ച് വ്യാപകമായി പേര് വെട്ടിമാറ്റുന്നു എന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരാതി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ കാണിങ് ഈസ്റ്റ് എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സാവക്കത്ത് മൊല്ലയുടെ നേതൃത്വത്തിലാണ് പോലീസിൽ പരാതി നൽകിയത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ വോട്ടർമാരെ ബോധപൂർവം ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നു എന്നാണ് തൃണമൂൽ ആരോപിക്കുന്നത്. (Read More

India

വോട്ടിങ് കഴിഞ്ഞ് അഞ്ച് മണിക്കൂറിനുശേഷം ധാബയ്ക്ക് മുന്നിൽ നിർത്തിയിട്ട കാറിൽ ഇവിഎമ്മുകൾ; മഹാരാഷ്ട്രയിൽ

മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂരിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം സ്വകാര്യ വാഹനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) കണ്ടെത്തി. സോളാപൂരിലെ മോഹോൾ ടൗണിലെ ഒരു റോഡരികിലെ ധാബയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന എസ്യുവിയിലാണ് രണ്ട് സെറ്റ് ഇവിഎമ്മുകൾ കണ്ടെത്തിയത്. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി വോട്ടെടുപ്പ് ശനിയാഴ്ച വൈകുന്നേരം 5.30Read More

India

‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം

ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More

Main story

ഗുജറാത്തിൽ എസ്‌ഐആർ വോട്ടർ പട്ടിക നിയന്ത്രിക്കുന്നത് ബിജെപി? ബൂത്ത് ലെവൽ ഏജന്റുമാരിൽ മൂന്നിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിശോധനയിലും(എസ്‌ഐആർ) ഭരണകക്ഷിയായ ബിജെപിയുടെ അപ്രമാദിത്യം വെളിപ്പെടുത്തുന്ന നിർണായക വിവരാവകാശ രേഖകൾ പുറത്ത്. സംസ്ഥാനത്ത് വോട്ടർ പട്ടിക നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഏജന്റുമാരിൽ (ബിഎൽഎ) മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 66 ശതമാനത്തോളം) ബിജെപി പ്രവർത്തകരാണെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിൽ ആകെ നിയമിക്കപ്പെട്ട 73,169 ബൂത്ത് ലെവൽ ഏജന്റുമാരിൽ 49,168 പേരും ബിജെപിക്കാരാണ്. അതായത് ആകെ എണ്ണത്തിന്റെ ഏകദേശം 67 ശതമാനം. [&Read More

Kerala

ആലപ്പുഴയില്‍ മുസ്‌ലിം വോട്ട് വെട്ടാന്‍ ബിജെപി ഇടപെടല്‍? സംസ്ഥാന കൗണ്‍സില്‍ അംഗം വ്യാപകമായി

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്താന്‍ ബിജെപി ശ്രമിച്ചതായി പരാതി. മുസ്ലിം വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉണ്ണിത്താന്‍ നേരിട്ട് ഇടപെട്ടതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലാണു സംഭവം. ചിങ്ങോലി പഞ്ചായത്തിലെ 164, 166 നമ്പര്‍ ബൂത്തുകളിലെ വോട്ടര്‍മാരെ ഒഴിവാക്കാനായി ‘ഫോം 7’ ഉപയോഗിച്ചാണ് നീക്കം നടന്നത്. 57 പേരുടെ പട്ടികയാണ് ഒഴിവാക്കാനായി നല്‍കിയത്. ഇവര്‍ സ്ഥലത്തില്ലെന്നും മരണപ്പെട്ടുവെന്നുമാണ് കാരണമായി കാണിച്ചിരിക്കുന്നത്. എന്നാല്‍, ഈ [&Read More

India

‘ചട്ടങ്ങള്‍ കാറ്റില്‍ പറത്തരുത്; നിങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരമില്ല’; എസ്‌ഐആറില്‍ തെര.

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വിപുലമായ വിവേചനാധികാരങ്ങള്‍ ഉണ്ടെന്നത് ശരിയാണെങ്കിലും, അത് സ്വാഭാവിക നീതിക്കും നിലവിലുള്ള ചട്ടങ്ങള്‍ക്കും വിരുദ്ധമായി, നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. എസ്‌ഐആറുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കമ്മീഷന് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. 1960Read More

India

മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കാത്ത സംരക്ഷണം തെര. കമ്മീഷണര്‍മാര്‍ക്ക് മാത്രം എന്തിന്?-മുന്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരില്‍ നിയമനടപടികളില്‍നിന്ന് പരിരക്ഷ നല്‍കുന്നതിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊന്നുമില്ലാത്ത നിയമപരിരക്ഷയാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് അസാധാരണമായ സംരക്ഷണമാണെന്നും ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ ഉത്തരവാദിത്തത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ ലവാസ ചൂണ്ടിക്കാട്ടി. ‘മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഇത്തരമൊരു സംരക്ഷണം [&Read More