പയ്യന്നൂര്‍: വാട്സ്ആപ്പ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ ഷെയര്‍ ചെയ്തതിന് പാര്‍ട്ടി നടപടി സിപിഎം നേതാവ് കണ്ണൂരില്‍ മത്സരിക്കുന്നു. സിപിഎം മുന്‍ ഏരിയാ സെക്രട്ടറി കെ.പി മധു ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മത്സരരംഗത്തുള്ളത്. കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലാണ് മധു ജനവിധി തേടുന്നത്. നേരത്തെ, വാട്സ്ആപ്പ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ അയച്ചതിന്റെ പേരില്‍ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.Read More
പാലക്കാട്: പാര്‍ട്ടി പുറത്താക്കുന്നതു വരെ താന്‍ കോണ്‍ഗ്രസ് ഓഫീസില്‍ കയറുമെന്നും, ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ സഹിച്ചാല്‍ മതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട്ടെ കോണ്‍ഗ്രസ് സഹകരണ സംഘം ഓഫീസിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി സജീവമായി താന്‍ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ സഹകരണ സംഘത്തിന്റെ ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കുന്നവരെ ഞാന്‍ കേറും. വിഷമമുണ്ടെങ്കില്‍ സഹിച്ചോളൂ.. പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമ്പോള്‍ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യേണ്ട [&Read More
കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഞെട്ടിക്കുന്ന കുതിപ്പ്. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 1,680 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില വീണ്ടും റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ്. വ്യാഴാഴ്ച 1,680 രൂപ ഉയര്‍ന്ന് പവന്റെ വില 93,710 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 210 രൂപ വര്‍ധിച്ച് 11,715 രൂപയുമായി. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്. ആഗോള വിപണിയിലെ ശക്തമായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും വിലവർധനവിന് കാരണമായത്. ഇത് സാധാരണക്കാർക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം [&Read More
ചാലക്കുടി: ക്രിസ്ത്യൻ ധ്യാനം അടിസ്ഥാനമാക്കിയുള്ള വീഡിയോകളിലൂടെയും മോട്ടിവേഷണൽ സ്പീച്ചിലൂടെയും സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയെടുത്ത ഇൻഫ്ലുവൻസർ ദമ്പതികളുടെ കുടുംബവഴക്ക് പോലീസ് കേസിലേക്ക്. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലടിച്ചത്. മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ആരോപിച്ച് ജിജി പോലീസിൽ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇയാൾക്കെതിരെ കേസെടുത്തു. പ്രചോദനാത്മകമായ പ്രഭാഷണങ്ങളിലൂടെയും കുടുംബ വിഡിയോകളിലൂടെയുംവലിയൊരു ആരാധകവൃന്ദത്തെ നേടിയെടുത്തവരാണ് രണ്ടുപേരും. ഒമ്പത് മാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജീജി [&Read More
അരീക്കോട്: ഇടതു സൈബര്‍ ഇടത്തിലെ സജീവസാന്നിധ്യമായിരുന്ന അബു അരീക്കോടിന്റെ മരണത്തില്‍ ദുരൂഹത ശക്തമാകുന്നു. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്കു നയിച്ചതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍, ചാരിറ്റി പ്രവര്‍ത്തനത്തിന്‍രെ മറവിലുള്ള തട്ടിപ്പുമായി ബന്ധപ്പെടുത്തിയും ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇടത് സൈബര്‍ ലോകത്ത് സജീവമായി ഇടപെടുന്ന രണ്ട് ചാരിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണമുയരുന്നത്. മിറര്‍ കേരള എന്ന ഫേസ്ബുക്ക് പേജ് അഡ്മിന് സലീല്‍ ബിന്‍ കാസിം, കാസര്‍കോട് സ്വദേശി ഹൈദര്‍ മധൂര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായാണ് മറ്റൊരു ചാരിറ്റി പ്രവര്‍ത്തകനായ [&Read More
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയാണ് ഇദ്ദേഹം. സ്വര്‍ണം പൂശിയ ക്ഷേത്രത്തിലെ കട്ടിളപ്പാളികള്‍ സംബന്ധിച്ച രേഖകളില്‍ തിരിമറി നടത്തിയെന്നതാണ് വാസുവിനെതിരായ പ്രധാന ആരോപണം. 2019 മാര്‍ച്ച് 18Read More
തിരുവനന്തപുരം: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ, എം.എൽ.എ പെൻഷന് പകരം അധ്യാപക പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ കത്ത് പുറത്ത്. അധ്യാപക ജോലി രാജിവെച്ച് എം.എൽ.എ ആയ കാലയളവ് സർവീസ് ആയി പരിഗണിച്ച്, ആനുകൂല്യങ്ങൾ നൽകണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് കത്ത് നൽകിയത്. 1994 മുതൽ 2006 വരെയുള്ള 12.5 വർഷക്കാലത്തെ അധ്യാപക സർവീസും, 2006 മുതൽ 2021 വരെയുള്ള 15 വർഷത്തെ എം.എൽ.എ കാലയളവും ഉൾപ്പെടുത്തി, മൊത്തം [&Read More
തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് ആണു പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ [&Read More
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത പരിഗണിച്ചാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് നിലവിൽ സാധ്യത കൂടുതൽ. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലയോര മേഖലകളിലുള്ളവരും താഴ്ന്ന [&Read More