തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ നിർണായകമായത് അവസാന നിമിഷം മുതിർന്ന നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും നടത്തിയ ശക്തമായ ഇടപെടലുകൾ. സതീശന് അനുകൂലമായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തിളച്ചുകൊണ്ടിരിക്കുന്ന ജനവികാരം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇരുവരും വഹിച്ച പങ്ക് പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പിൽ വഴിത്തിരിവായി. താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾക്കും മന്ത്രിസഭാ രൂപീകരണങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. എന്നാൽ സതീശന് ലഭിച്ചതുപോലെ ഇത്ര വ്യാപകമായ ഒരു ജനപിന്തുണ മറ്റൊരു നേതാവിനും [&Read More
ന്യൂഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ സംരക്ഷണത്തിനുമായി നിർണായക പ്രഖ്യാപനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ആഴ്ചയിൽ രണ്ട് ദിവസം സർക്കാർ ജീവനക്കാർക്ക് സമ്പൂർണ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തിയതാണ് പ്രധാന തീരുമാനം. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ അസംസ്കൃത എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം മുൻനിർത്തിയാണ് സർക്കാർ നടപടി. ഇതിന്റെ ഭാഗമായി ‘എന്റെ ഇന്ത്യ, എന്റെ പങ്കാളിത്തം’ എന്ന പേരിൽ പ്രത്യേക കാമ്പയിനും ഡൽഹിയിൽ ആരംഭിച്ചു. പുതിയ പരിഷ്കാരമനുസരിച്ച് [&Read More
മസ്കത്ത് : ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചരക്ക് കപ്പൽ കടലിൽ മുങ്ങി. ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം. സോമാലിയയിൽ നിന്ന് കന്നുകാലികളുമായി ഷാർജയിലേക്ക് പോവുകയായിരുന്നു കപ്പൽ. യാത്രയ്ക്കിടെ അജ്ഞാത സ്ഫോടകവസ്തു കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. [&Read More
തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് മുസ്ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ പ്രചാരണം നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ഇത്തരം നീക്കങ്ങളെ കേരളം വിവേകത്തോടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫാണ് വർഗീയ പ്രചാരണത്തിന് വഴിയൊരുക്കിയതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് ഒഴിവാക്കിയത് ലീഗിന് വഴങ്ങിയാണെന്ന പ്രചാരണം കുബുദ്ധിയുടേതാണ്. മറിച്ച്, ആർഎസ്എസ്Read More
പെരുന്ന: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ നിയമനം ഭരണത്തിൽ മുസ്ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ വേണമായിരുന്നു പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. സതീശന് പുറമെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ [&Read More
‘ജനങ്ങളാഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവരാഗ്രഹിച്ച വ്യക്തിയെ തന്നെ ലഭിച്ചു’: സതീശന് ആശംസകളുമായി
മലപ്പുറം: കേരളത്തിൻ്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള കാലമാണ് വരാനിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. വി.ഡി സതീശൻ കേരളത്തെ നയിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ച വ്യക്തിയെ തന്നെ ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ 10 വർഷം കൊണ്ട് കേവലമൊരു പരസ്യ വാചകം മാത്രമായി മാറിയ ‘നമ്പർ വൺ കേരളം’ എന്നത് ഇനി യാഥാർത്ഥ്യമാക്കണമെന്നും ഇതിനായി ഒറ്റക്കെട്ടായ പ്രവർത്തനം [&Read More
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. തന്നെ പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ രമേശ് ചെന്നിത്തല, സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. തിരുവനന്തപുരത്തെ വസതിയിൽ നിന്നും മടങ്ങിയ അദ്ദേഹം, എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. അതേസമയം, പ്രശ്നപരിഹാരത്തിനായി കെ. സുധാകരൻ കെ.സി വേണുഗോപാലുമായി അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തും. എന്നാൽ ചെന്നിത്തലയെ തഴഞ്ഞത് ജനാധിപത്യ ധ്വംസനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി. [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷക വേഷത്തിലെത്തി മമത ബാനർജി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജിയിൽ വാദിക്കാനാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമത എത്തിയത്. മുതിർന്ന അഭിഭാഷകനും എം.പിയുമായ കല്യാൺ ബാനർജി, മകൻ സിർസന്യ ബന്ദോപാധ്യായ എന്നിവരും മമതയ്ക്കൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ഹരജി ചീഫ് ജസ്റ്റിസ് എച്ച്.സി സുജോയ് പാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. സിർസന്യ ബന്ദോപാധ്യായയാണ് കേസിൽ ഹരജി സമർപ്പിച്ചത്. [&Read More
‘ഇന്ത്യ ഞങ്ങളുടേത്, നിങ്ങൾ പാകിസ്താനിലേക്ക് പൊയ്ക്കോളൂ’; കാസർകോട് കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് യുവതിക്കെതിരെ കേസ്
കാസർകോട്: “ഇന്ത്യ ഞങ്ങളുടേതാണ്, നിങ്ങൾ പാകിസ്താനിലേക്ക് പൊയ്ക്കോളൂ” എന്ന് ആക്രോശിച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച യുവതിക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. പൂച്ചക്കാട് സ്വദേശിനി ചന്ദ്രവതിക്കെതിരെയാണ് നടപടി. കഴിഞ്ഞ നാലാം തീയതി വൈകീട്ട് പൂച്ചക്കാട് അങ്കണവാടിക്ക് സമീപത്താണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനം നടത്താനെത്തിയ യുഡിഎഫ് പ്രവർത്തകരായ യുവാക്കളെ ചന്ദ്രവതി തടയുകയും അധിക്ഷേപിക്കുകയുമായിരുന്നു. മുക്കൂട് സ്വദേശി പി. മുഹമ്മദ് അസ്കറാണ് പോലീസിൽ പരാതി നൽകിയത്. യുവാക്കളെ വർഗീയമായി അധിക്ഷേപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. പ്രദേശത്ത് മനഃപൂർവം [&Read More
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് തപാൽ വകുപ്പ്; യുവതിയുടെ പരാതിക്കത്ത് തിരിച്ചയച്ചു
തൃശൂർ: സുരക്ഷ ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്ത് തപാൽ വകുപ്പ് തിരിച്ചയച്ചു. ‘ഓഫീസ് പ്രവർത്തിക്കുന്നില്ല’ എന്ന വിചിത്രമായ കാരണത്താലാണ് കത്ത് മടങ്ങിയത്. തൃശൂർ പാവറട്ടി സ്വദേശി ഷഫ്ന മേയ് അഞ്ചിന് അയച്ച സ്പീഡ് പോസ്റ്റ് കത്താണ് ഇക്കഴിഞ്ഞ 13Read More