ടൊറന്റോ/ന്യൂഡൽഹി: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ കവർച്ചാ കേസിലെ മുഖ്യപ്രതിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ച് കനേഡിയൻ അധികൃതർ. 20 മില്യൺ ഡോളർ (ഏകദേശം 165 കോടി രൂപ) വിലമതിക്കുന്ന 400 കിലോഗ്രാം സ്വർണവും 6600 സ്വർണ ബാറുകളും തട്ടിയെടുത്ത കേസിലെ സൂത്രധാരൻ സിമ്രാൻ പ്രീത് പനേസറിനെയാണ് (33) കാനഡ തിരയുന്നത്. എയർ കാനഡ മുൻ ജീവനക്കാരനായ ഇയാൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കവർച്ചയിൽ നിർണായക പങ്ക് വഹിച്ചതായാണ് പോലീസ് കണ്ടെത്തൽ. 2023 ഏപ്രിലിൽ [&Read More
തെല്‍ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോൺ’ (Read More
‘അമേരിക്കയെ യുദ്ധത്തില്‍ ചാടിക്കാനുള്ള ഇസ്രയേല്‍ കെണിയാണിത്; ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുത്’-ട്രംപിനോട് ഇറാന്
തെഹ്റാന്: ഇറാനില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഇസ്രയേല്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും, അമേരിക്കയെ ഇറാനെതിരെ തിരിക്കാനുള്ള കെണിയായിരുന്നു ഇതെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തി സ്ഥിതിഗതികള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇസ്രയേല്‍ തന്ത്രത്തില്‍ വീണ് കഴിഞ്ഞ ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുതെന്നും അരാഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടു. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രയേലിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് ആരോപണമുയര്‍ത്തിയത്. ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളിലേക്ക് നുഴഞ്ഞുകയറി അക്രമം [&Read More
വാഷിങ്ടൺ/കെയ്റോ: ഗസ്സയിൽ യുദ്ധാനന്തര ഭരണസംവിധാനവും പുനർനിർമ്മാണവും ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടം അമേരിക്ക പ്രഖ്യാപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള ഒന്നാം ഘട്ടത്തിലെ പല നിർണ്ണായക ലക്ഷ്യങ്ങളും പൂർണ്ണമായി നടപ്പിലാകുന്നതിന് മുൻപാണ് ട്രംപ് ഭരണകൂടം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി 15 അംഗങ്ങളുള്ള പ്രത്യേക ടെക്നോക്രാറ്റിക് കമ്മിറ്റി രൂപീകരിച്ചതായും ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ യുഎസ് വ്യക്തമാക്കിട്ടുണ്ട്. ഫലസ്തീൻ ഭരണസമിതിയും സമാധാന ബോർഡും മുൻ ഫലസ്തീൻ ഡെപ്യൂട്ടി മന്ത്രി അലി ഷാത്ത് ആണ് ഗസ്സയുടെ ഭരണം നയിക്കുന്ന [&Read More
‘ശത്രുക്കൾക്കായി പല സർപ്രൈസുകളും കരുതിവെച്ചിട്ടുണ്ട്, ആക്രമിച്ചാൽ തിരിച്ചടി ഭയാനകമായിരിക്കും’- ട്രംപിന്റെ മുന്നറിയിപ്പിന് ഇറാൻ
തെഹ്റാന്: തങ്ങളെ ആക്രമിക്കാൻ മുതിരുന്ന ശത്രുക്കൾക്കായി പല അപ്രതീക്ഷിത നീക്കങ്ങളും കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സൈനികമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് ബ്രിഗേഡിയർ ജനറൽ നസീർസാദെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പ് നൽകിയത്. ”ഭീഷണികൾ പ്രവൃത്തിയിലേക്ക് കടന്നാൽ, അവസാന തുള്ളി രക്തം വരെയും രാജ്യം പൊരുതും. ഞങ്ങളുടെ പ്രതിരോധം ശത്രുക്കൾക്ക് ഏറെ [&Read More
‘ഇറാനെ ആക്രമിക്കാൻ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കരുത്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദിയും ഖത്തറും
ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് തങ്ങളുടെ മണ്ണോ ആകാശപാതയോ ഉപയോഗിക്കരുതെന്ന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക ഇടപെടലിന് മുതിർന്നേക്കുമെന്ന സൂചനകൾക്കിടെയാണ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഈ നിർണ്ണായക നീക്കം. മേഖലയിൽ യുദ്ധഭീതി ഒഴിവാക്കാനും സ്വന്തം സുരക്ഷ ഉറപ്പാക്കാനുമാണ് ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇറാനെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ വിട്ടുനൽകില്ലെന്ന് [&Read More
അഹമ്മദാബാദ്: ഇന്ത്യൻ സഞ്ചാരികൾക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ജർമനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ജർമനി വഴിയുള്ള യാത്രകളിൽ (Read More
കെയ്റോ: ഏകദേശം 56 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രങ്ങൾ അടക്കിവാണിരുന്ന ‘പാലിയോഫിസ് കൊളോസിയസ്’ (Read More
തെഹ്റാൻ: ഇറാനിൽ ആഴ്ചകളായി തുടരുന്ന രാജ്യവ്യാപകമായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലേക്ക് മാറിയതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർ ഭീകര സംഘടനയായ ഐസിസിന് സമാനമായ രീതിയിലുള്ള അക്രമങ്ങളാണ് നടത്തുന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുമുതൽ നശിപ്പിക്കൽ, തീവെപ്പ്, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ എന്നിവ പ്രകടനക്കാർ നടത്തുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചുസംഘർഷങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സന്നദ്ധപ്രവർത്തകർക്കും പോലീസ് സേനയ്ക്കും നേരെ നടന്ന ആക്രമണങ്ങളെ “ഐസിസ് ശൈലിയിലുള്ള മൃഗീയ [&Read More
നടപടി കടുപ്പിച്ച് യുഎസ്; വെനസ്വേലൻ എണ്ണയുമായി ചൈനയിലേക്ക് തിരിച്ച സൂപ്പർടാങ്കറുകൾ വഴിതിരിച്ചുവിട്ടു
വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി അനിശ്ചിതത്വത്തിലാക്കി യുഎസ്. ചൈനീസ് പതാക വഹിച്ച രണ്ട് സൂപ്പർടാങ്കറുകൾ യാത്ര പാതിവഴിയിൽ നിർത്തി തിരിച്ചുപോയി. വെനസ്വേലൻ അസംസ്കൃത എണ്ണയുമായി ചൈനയിലേക്ക് പോകേണ്ടിയിരുന്ന ‘സിങ്യെ’, ‘തൗസൻഡ് സണ്ണി’ എന്നീ കപ്പലുകളാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് വഴിതിരിച്ചുവിട്ടത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് പിടികൂടിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും കടുക്കുന്ന സാമ്പത്തിക ഉപരോധവുമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന. വെനസ്വേലയുടെ ഏറ്റവും വലിയ എണ്ണ വിപണിയായ ചൈനയ്ക്ക് കഴിഞ്ഞ മാസം മുതൽ സർക്കാർ [&Read More