ബെർലിൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയുടെ നയതന്ത്ര പരാജയങ്ങളെയും യുദ്ധതന്ത്രങ്ങളെയും അതിരൂക്ഷമായി വിമർശിച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്‌സ്. ഇറാന്റെ നയതന്ത്ര കരുത്തിന് മുന്നിൽ അമേരിക്ക എന്ന വൻശക്തി ലോകത്തിന് മുന്നിൽ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടം കടുത്ത നയതന്ത്ര വെല്ലുവിളിയാണ് നേരിടുന്നത്. ഇറാന്റെ നേതൃത്വം അമേരിക്കയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘർഷത്തിൽനിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാതെ ട്രംപ് ഭരണകൂടം കുഴങ്ങുകയാണെന്നും ജർമൻ ചാൻസലർ വിമർശിച്ചു. കഴിഞ്ഞ ദിവസം മാർസ്ബർഗിലെ ഒരു വിദ്യാലയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയായിരുന്നു [&Read More
Tags :ഡൊണാള്‍ഡ് ട്രംപ്
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിച്ച് ഇറാന്റെ സൈനിക നീക്കം. ബുധനാഴ്ച രാവിലെ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഇതിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റി. പിടിച്ചെടുത്തവയിലൊന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം ലക്ഷ്യമാക്കി വരികയായിരുന്ന കപ്പലാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. ആക്രമണവും പിടിച്ചെടുക്കലും: മുന്ദ്രയിലേക്കുള്ള കപ്പലിന് [&Read More
‘ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും ഒന്നിച്ച് കൈകാര്യം ചെയ്യും; യുറേനിയം ഒപ്പം കുഴിച്ചെടുത്ത്
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് ‘എബിസി ന്യൂസി’നോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങളിലെ യുറേനിയം അവരുമായി സഹകരിച്ച് നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. കടലിടുക്ക് അമേരിക്കയും ഇറാനും ചേർന്ന് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് [&Read More
‘മയാമിയിൽ സുഖിക്കുന്ന നെതന്യാഹുവിന്റെ മകനെ യുദ്ധമുഖത്തേക്ക് ഇറക്കിവിടണം’; ആവശ്യവുമായി ട്രംപിന്റെ മുൻ ഉപദേഷ്ടാവ്
വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധം അതിരൂക്ഷമായി തുടരുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപിന്റെ മുൻ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ. മയാമിയിൽ സുരക്ഷിതനായി കഴിയുന്ന യെയറിനെ അടിയന്തരമായി നാടുകടത്തി യുദ്ധമുഖത്തേക്ക് അയക്കണമെന്ന് ബാനൻ ആവശ്യപ്പെട്ടു. തന്റെ ‘വാർ റൂം’ പോഡ്‌കാസ്റ്റിലൂടെയായിരുന്നു ബാനന്റെ രൂക്ഷപരാമർശം. “നെതന്യാഹുവിന്റെ മകൻ മയാമിയിൽ സുഖിച്ചു കഴിയുകയാണ്. നാളെത്തന്നെ അവനെ അവിടെനിന്ന് പുറത്താക്കണം. തിരികെ കൊണ്ടുപോയി പട്ടാള യൂണിഫോം ധരിപ്പിക്കൂ. ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ [&Read More
‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ഉത്തരവിടേണ്ട; ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ആക്രമണം
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി ഇറാൻ. ട്രംപിന്റെ നിർദേശങ്ങൾ അമിതവും ഏകപക്ഷീയവുമാണെന്ന് ഇറാൻ വിമർശിച്ചു. സമാധാന ചർച്ചകളുടെ സമയക്രമം അമേരിക്ക നിശ്ചയിക്കേണ്ടതില്ലെന്നും തങ്ങളുടെ സുരക്ഷാ നിബന്ധനകൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. ട്രംപിന്റെ 15 ഇന നിർദേശങ്ങളോട് ഇറാന്റെ പ്രാഥമിക പ്രതികരണം ശുഭകരമല്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തുകയാണെന്ന് [&Read More
വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിൽ പൊട്ടിത്തെറി. യുഎസ് ദേശീയ ഭീകരവിരുദ്ധൃ സെന്റർ(എൻസിടിസി) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാൻ യുദ്ധം അമേരിക്കയുടെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുമെന്നും രാജ്യം വലിയൊരു ഭീകരാക്രമണ ഭീഷണി നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്രതീക്ഷിത രാജി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന കെന്റിന്റെ നീക്കം വൈറ്റ് ഹൗസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും ഇസ്രയേലിന്റെ സമ്മർദത്തിനു വഴങ്ങിയാണ് അമേരിക്ക യുദ്ധത്തിനിറങ്ങിയതെന്നും വിമർശിച്ചുകൊണ്ടാണു രാജി. പശ്ചിമേഷ്യൻ യുദ്ധം മൂന്നാം [&Read More
ഇറാന്‍ സമുദ്രമേഖലയില്‍ നിലയുറപ്പിച്ച് യുഎസ്എസ് എബ്രഹാം ലിങ്കണ്‍; അതീവ ജാഗ്രതയില്‍ പശ്ചിമേഷ്യ
വാഷിങ്ടണ്‍/തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് അമേരിക്കന്‍ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പല്‍ വ്യൂഹമായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചു. ഇറാന്റെ സമുദ്രമേഖലയ്ക്കടുത്ത് കപ്പല്‍ നിലയുറപ്പിച്ചതായാണു വിവരം. ഇറാനെതിരെയുള്ള ഏതൊരു സൈനിക നീക്കത്തിനും സജ്ജമാകുന്ന വിധം യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയിലാണ് ഇപ്പോള്‍ കപ്പല്‍വ്യൂഹമുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നീക്കത്തിന് ഉത്തരവിട്ടതെന്നാണു വിവരം. ഒരു വിമാനവാഹിനിക്കപ്പല്‍, ഗൈഡഡ് മിസൈല്‍ ക്രൂയിസറുകള്‍, വിമാനവിരുദ്ധ [&Read More
വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ [&Read More
‘ഇസ്രയേൽ ഫാന്റസി പോലെയാകില്ല; ആക്രമിച്ചാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കും’-ഇറാന്റെ അന്ത്യശാസനം
തെഹ്റാൻ: അമേരിക്കയുമായി സമ്പൂർണ യുദ്ധമുണ്ടായാൽ അത് ഇസ്രയേൽ കണക്കുകൂട്ടുന്നതിലും ഭീകരമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യൻ മേഖലയെ ഒന്നാകെ അത് വിഴുങ്ങുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം യുഎസിനും ഇസ്രയേലിനും ഒരുപോലെ അന്ത്യശാസനം നൽകിയത്. ഇസ്രയേൽ അമേരിക്കൻ ഭരണകൂടത്തിന് നൽകുന്ന ഉറപ്പുകൾ വെറും ‘ഫാന്റസി’ മാത്രമാണെന്നും ഇറാൻ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. ‘പൂർണമായൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ അത് അതിരൂക്ഷമായിരിക്കും. ഇസ്രയേലും അവരുടെ സഖ്യകക്ഷികളും വൈറ്റ് ഹൗസിനെ [&Read More