Tags :Anjarakandy Dental College
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ മൂന്ന് പേരെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളായ പ്രതികളെ നോയിഡയിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിതിൻ രാജ് ലോൺ എടുത്തതുമായി ബന്ധപ്പെട്ട് അധ്യാപകർക്കും സുഹൃത്തുക്കൾക്കും നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിൽ ഒരു അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. സാധാരണ മൊബൈൽ ഫോണുകൾക്ക് പകരം മുപ്പതോളം [&Read More
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതികളായ അധ്യാപകർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണി മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നുമാണ് അധ്യാപകരുടെ വാദം. സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഡോ. റാം ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നു. നിതിനെ ജാതീയമായും വംശീയമായും [&Read More
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ് അന്വേഷണം തുടരുന്നു. കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാം സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾ രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ലുക്കൗട്ട് സർക്കുലർ ഇന്ന് പുറത്തിറക്കിയേക്കും. ഡോ. റാമിനും ഡോ. സംഗീതയ്ക്കുമൊപ്പം മറ്റ് പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നിതിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന. സഹപാഠികളിൽ നിന്നും [&Read More
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗത്തിൽ വിങ്ങലടക്കാനാവാതെ കഴിയുകയാണ് തിരുവനന്തപുരം ഉഴമലയ്ക്കലിലെ കുടുംബം.വിഷുനാളിൽ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാൻ കാത്തിരുന്ന നിതിൻ രാജിന് പകരം ആ മുറിയിൽ ഇന്ന് അവന്റെ ഓർമകൾ മാത്രമാണ് ശേഷിക്കുന്നത്. എംബിബിഎസ് നേടി ഡോക്ടറാകണമെന്നായിരുന്നു നിതിൻ്റെ സ്വപ്നം.എന്നാൽ കോളജിൽ നിന്നുണ്ടായ ക്രൂരമായ അനുഭവങ്ങൾ നിതിൻ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നു.സഹിക്കാൻ പറ്റാതായപ്പോൾ ചില കാര്യങ്ങൾ സഹോദരിമാരോട് പങ്കുവച്ചു. കോഴ്സ് പൂർത്തിയാക്കി വിദേശത്ത് ജോലി നേടി വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണമെന്നും മാതാപിതാക്കൾക്ക് [&Read More