Tags :Ayatollah Ali Khamenei
വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വിലാപയാത്രയിലെ അഭൂതപൂർവമായ ജനക്കൂട്ടം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ജനങ്ങൾക്ക് ഖമനഇയോട് വെറുപ്പാണെന്നാണ് താൻ കരുതിയതെന്നും, വിലാപയാത്രയിലെ ദൃശ്യങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മോസ്‌കിൽ ഖാംനഇയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് വികാരാധീനരായി ഒഴുകിയെത്തിയത്. ഖാംനഇയുടെ കറുത്ത തലപ്പാവ് വെച്ച പെട്ടിക്കു മുന്നിൽ നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് ജനങ്ങൾ തങ്ങളുടെ ദുഃഖം [&Read More
വാഷിങ്ടൺ: ഇറാൻ പരമാധികാര നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ പ്രകോപനപരമായ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഉന്നത നേതാക്കളെല്ലാം ഒത്തുകൂടിയ സംസ്‌കാര ചടങ്ങ് വലിയൊരു “സൈനിക അവസരമായിരുന്നു” എന്ന് ട്രംപ് വിശേഷിപ്പിച്ചു. ‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പരാമർശം. അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ മുഴുവൻ അവിടെവെച്ച് ലക്ഷ്യമിടാമായിരുന്നുവെന്നും, എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിന് മുതിരാത്തതെന്നും ട്രംപ് അവകാശപ്പെട്ടു. “ഇറാൻ നേതാക്കൾ എല്ലാവരും [&Read More
ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾക്കായി യുഎസ് ഇറാന് ഒരാഴ്ച അവധി കൊടുത്തിട്ടുണ്ടെന്നാണ് പരിഹാസം. അവധി നൽകിയത് തങ്ങൾ നല്ലവരായതുകൊണ്ടാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250Read More
വാഷിങ്ടൺ: മുൻ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങിനിടെ ഇറാനിൽ ബോംബാക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പ്രവർത്തകയും ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ലോറ ലൂമർ. ജൂലൈ 9Read More
ന്യൂഡൽഹി: കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ബി.ജെ.പി, കോൺഗ്രസ് അധ്യക്ഷന്മാർക്ക് ഇറാന്റെ ക്ഷണം. ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെയാണ് അടുത്ത ആഴ്‌ച നടക്കുന്ന സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മർഗരീത, ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്സൈൻ എന്നിവരും ഔദ്യോഗിക പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ശിയാ [&Read More
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ക്ഷണിച്ചതായി റിപ്പോർട്ട്. വെടിനിർത്തലിന് ശേഷം ഇറാൻ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് ഇറാൻ നൽകുന്ന വലിയ പ്രാധാന്യമായാണ് രാജ്യാന്തര സമൂഹം ഇതിനെ വിലയിരുത്തുന്നത്. [&Read More
തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ശത്രുക്കളുടെ ആക്രമണ ഭീഷണി മുന്നിലുണ്ടായിട്ടും സുരക്ഷിതമായ ഭൂഗർഭ ബങ്കറിലേക്ക് മാറാൻ ഖാംനഇ തയ്യാറായില്ലെന്ന് അരാഗ്ചി വെളിപ്പെടുത്തി. മിസൈൽ വന്ന് പതിക്കുമ്പോൾ താൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഉണ്ടായിരുന്നു. ജനീവ ചർച്ച കഴിഞ്ഞു തിരിച്ചെത്തി വിശദാംശങ്ങൾ പരമോന്നത നേതാവിനെ അറിയിക്കാൻ എത്തിയതായിരുന്നു താനെന്നും ഇറാൻ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. ലബനീസ് മാധ്യമമായ ‘അൽ മയാദീന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്, ഖാംനഇയുടെ [&Read More
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രായേലുമായി നിലനിന്നിരുന്ന കടുത്ത യുദ്ധസാഹചര്യങ്ങളെ തുടർന്നായിരുന്നു ദീർഘനാളായി ഈ ചടങ്ങുകൾ മാറ്റിവെച്ചിരുന്നത്. മേഖലയിൽ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാകുന്ന പശ്ചാത്തലത്തിലാണ് വിടവാങ്ങൽ ചടങ്ങുകൾ നടത്താൻ ഭരണകൂടം തീരുമാനിച്ചത്. സംസ്കാര ചടങ്ങുകൾ ഏത് ദിവസമായിരിക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ചടങ്ങുകൾ ഏറ്റവും സുരക്ഷിതവും വ്യവസ്ഥാപിതവുമായി നടത്തുന്നതിനായി വിവിധ സർക്കാർ [&Read More
തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടിവി മരണവാർത്ത സ്ഥിരീകരിച്ചു. ഇതേതുടർന്ന് രാജ്യത്ത് 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ഖാംനഇയുടെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖാംനഇയുടെ വസതിക്കും കാര്യാലയത്തിനും പരിസരത്ത് ഇസ്രയേൽ അതിശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന. പരമോന്നത നേതാവിന്റെ മരണവാർത്ത പുറത്തുവന്നതിന് [&Read More