13/06/2026
[fontresizer_tawhidurrahmandear_widget]

Tags :bcci

Sports

‘ക്രിക്കറ്റ് ബാറ്റ് മര്യാദയ്ക്ക് പിടിക്കാന്‍ പോലും അറിയാത്തയാളാണ് ജയ് ഷാ; രൂക്ഷവിമർശനവുമായി ഏഷ്യന്‍

ധാക്ക: ഏഷ്യൻ ക്രിക്കറ്റ് ഭരണസമിതികളിൽ രാഷ്ട്രീയ ഇടപെടലുകൾ അതിരുവിടുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(ബിസിബി) മുന്‍ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മുൻ സിഇഒയുമായ സയ്യിദ് അഷ്‌റഫുൾ ഹഖ്. ബിസിസിഐ മുന്‍ സെക്രട്ടറിയും ഐസിസി ചെയർമാനുമായ ജയ് ഷായെയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും ലക്ഷ്യമിട്ടാണ് വിമര്‍ശനം. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ക്രിക്കറ്റ് ഭരണം ഇപ്പോൾ രാഷ്ട്രീയക്കാരുടെ പൂർണ നിയന്ത്രണത്തിലാണെന്നും കായികരംഗത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് നിർണായക തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൈംസ് ഓഫ് [&Read More

Sports

മുസ്തഫിസിനെ വെട്ടിയതിന് പ്രതികാരം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു

ധാക്ക: 2026 ഐപിഎൽ സീസണുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തിൽ വൻ വിള്ളൽ. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന് പിന്നാലെ, ഐപിഎൽ സംപ്രേഷണം രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചുകൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. 2026ലെ ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ [&Read More

Cricket

ഒടുവില്‍ ബിസിസിഐ ഇടപെടല്‍; മുസ്തഫിസുറഹ്മാനെ ടീമില്‍നിന്നു പുറത്താക്കാന്‍ കെ.കെ.ആറിന് നിര്‍ദേശം

മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഐ.പി.എല്ലിനെയും ബാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആര്‍) ഒന്‍പത് കോടിയെറിഞ്ഞ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ ഫ്രാഞ്ചൈസിക്ക് നിര്‍ദേശം നല്‍കി. 2026 ഐ.പി.എല്‍ സീസണിലേക്കുള്ള ലേലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് കെ.കെ.ആര്‍ മുസ്തഫിസുറിനെ സ്വന്തമാക്കിയത്. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ റിലീസ് ചെയ്യാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ സുപ്രധാന ഇടപെടല്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ [&Read More

Sports

ഐപിഎല്ലില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വിലക്ക്? നിലപാട് വ്യക്തമാക്കി ബിസിസിഐ

മുംബൈ: വരാനിരിക്കുന്ന 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. അയൽരാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ശക്തമാകുന്നതിനിടെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. വെറ്ററൻ പേസർ മുസ്തഫിസുർ റഹ്മാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ലീഗിൽ പങ്കെടുക്കുന്നതിന് തടസ്സങ്ങളില്ലെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. ബംഗ്ലാദേശിലെ നിലവിലെ നയതന്ത്ര സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ‘ബംഗ്ലാദേശ് ഒരു ശത്രുരാജ്യമല്ല. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. [&Read More

Sports

ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍, ഗില്‍ പുറത്ത്

മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പുറമെ ടീമില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി അക്‌സര്‍ പട്ടേലിനെ നിയമിച്ചു. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമില്‍ [&Read More

Sports

അഗര്‍ക്കറിനെ ഇറക്കി ‘മധ്യസ്ഥ ചര്‍ച്ച’ നടത്താനുള്ള നീക്കവും പാളി; ഇന്ത്യന്‍ ഡ്രെസിങ് റൂമില്‍

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ടീമിലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതായി റിപ്പോർട്ട്. ടീമിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, കളിക്കാർക്കിടയിലെയും പരിശീലകനുമിടയിലെയും ആശയവിനിമയത്തിലെ വിടവുകൾ ബിസിസിഐക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ടീം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഈ വിഷയങ്ങൾ പുറത്തുവന്നത്. ഗംഭീറിന്റെ കണിശമായ പരിശീലന രീതികളാണ് പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം എന്നാണ് സൂചന. ടീം ഫസ്റ്റ് [&Read More

Sports

ഗംഭീര്‍ തുടരും; ദയനീയ തോൽവിയിലും ഉറച്ച പിന്തുണയുമായി ബിസിസിഐ

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബിസിസിഐ. 2027 ഏകദിന ലോകകപ്പ് വരെ മൂന്ന് ഫോർമാറ്റുകളിലും ഗംഭീർ തന്നെ പരിശീലകനായി തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യ പരമ്പര 0Read More

Sports

‘ഗംഭീറിനെ പുറത്താക്കൂ; ടീമിനെ രക്ഷിക്കൂ’; ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൂന്നാം ദിവസം തകര്‍ന്നു തരിപ്പണമായതോടെ, പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയ 489 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടലിനു പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 201 റണ്‍സിന് ആള്‍ഔട്ടായിരുന്നു. ആദ്യ ടെസ്റ്റിലെ ദയനീയമായ തോല്‍വിക്കു പിന്നാലെയാണ് രണ്ടാം ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുന്നത്. 549 എന്ന വിജയലക്ഷ്യം മുന്നില്‍ കണ്ട് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ടീമിന് 27 റണ്‍സിനിടെ രണ്ടു [&Read More

Sports

‘ഓക്‌സിജന്‍ നില50 ആയി താഴ്ന്നു;എഴുന്നേറ്റുനില്‍ക്കാന്‍കഴിയാത്ത സ്ഥിതിയില്‍’ അയ്യരുടെ കൂടുതല്‍ ആരോഗ്യ നില പുറത്ത്

ഓസ്‌ട്രേലിയ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഗുരുതരമായ പരിക്കില്‍നിന്ന് പൂര്‍ണമായി മോചനം നേടാത്തതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യത. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യര്‍ ഇപ്പോള്‍ നാട്ടില്‍ വിശ്രമത്തിലാണ്. അയ്യര്‍ നേരിട്ട പരിക്കിന്റെ തീവ്രത ആദ്യഘട്ടത്തില്‍ കരുതിയതിലും ഗുരുതരമായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ ഓക്‌സിജന്‍ നില 50 വരെ താഴ്ന്നു. അദ്ദേഹത്തിന് നേരെ നില്‍ക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു. [&Read More

Sports

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വിക്ടറി പരേഡില്ല; ചാംപ്യന്‍ സംഘത്തെ ഇന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച വനിതാ ക്രിക്കറ്റ് ടീമിന് പൊതു വിക്ടറി പരേഡ് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകീട്ട് ഡൽഹിയിൽ വെച്ച് ടീമിനെ ആദരിക്കും. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്. സുരക്ഷാ ആശങ്കകളും ഗതാഗതപരമായ വെല്ലുവിളികളും കാരണമാണ് പൊതു പരേഡ് ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. ഈ വർഷം ആദ്യം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് [&Read More