10/06/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

Kerala

എസ്.ഐ.ആര്‍: കേരളത്തില്‍ കൂടുതല്‍ പേര്‍ പുറത്തായത് ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍-റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്രപരിശോധനയുടെ (എസ്.ഐ.ആര്‍) ഭാഗമായി വോട്ടര്‍മാരെ ഒഴിവാക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ പേര്‍ പുറത്താകുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തൊട്ടാകെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നവരില്‍ 22 ശതമാനവും ബി.ജെ.പി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ മണ്ഡലങ്ങളിലാണെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നത്. ഇവിടെ 58,828 പേരെയാണ് [&Read More

India

ഹിന്ദു യുവതിയെ മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊന്നെന്ന് കള്ളക്കഥ; ബി.ജെ.പി യുവമോര്‍ച്ച

ഗുരുഗ്രാം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജ കൊലപാതക വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി യുവമോര്‍ച്ച നേതാവിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കൗശാംബി സ്വദേശിയും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ ഹരി ഓം മിശ്ര(ശൗര്യ മിശ്ര)യാണ് പിടിയിലായത്. ഗുരുഗ്രാമില്‍ നികിത അഗര്‍വാള്‍ എന്ന ഹിന്ദു പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ എന്ന മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നായിരുന്നു ഇയാള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിതമായി മതം മാറ്റാന്‍ [&Read More

Main story

ബംഗാളില്‍ എസ്‌ഐആറിലൂടെ 58 ലക്ഷംപേര്‍ പുറത്ത്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കൊല്‍ക്കത്ത: 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍നിന്ന് 58 ലക്ഷത്തിലധികം പേരെ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഒഴിവാക്കപ്പെട്ടവരില്‍ 24 ലക്ഷം പേര്‍ മരണപ്പെട്ടവരും, 19 ലക്ഷം പേര്‍ താമസം മാറിയവരുമാണ്. കൂടാതെ, 12 ലക്ഷം പേരെ കാണാനില്ലെന്നും, 1.3 ലക്ഷം പേര്‍ ഇരട്ട വോട്ടര്‍മാരാണെന്നും കണ്ടെത്തിയതായും കമ്മീഷന്‍ [&Read More

India

അലന്ദ് വോട്ട് കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിച്ച് എസ്‌ഐടി; ബിജെപി നേതാവ് സുഭാഷ് ഗൂട്ടേദാര്‍

ബംഗളൂരു: രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്ന കർണാടകയിലെ ‘അലന്ദ് വോട്ട് കൊള്ള’ കേസിൽ ബിജെപി മുൻ എംഎൽഎ സുഭാഷ് ഗൂട്ടേദാർ, മകൻ ഹർഷാനന്ദ് ഗൂട്ടേദാർ എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (Read More

Main story

ബിജെപിയില്‍ തലമുറമാറ്റം; ഏറ്റവും പ്രായം കുറഞ്ഞ വര്‍ക്കിങ് പ്രസിഡന്റായി നിതിന്‍ നബിന്‍

ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷ പദവിയിലേക്ക് ഒരു യുവമുഖത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. ബിഹാര്‍ മന്ത്രി നിതിന്‍ നബിനാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം വരുന്നത്. ബിജെപിയിലെ തലമുറമാറ്റത്തെയും സംഘടനാപരമായ പരിഷ്‌കരണത്തെയും സൂചിപ്പിക്കുന്നതാണ് ഈ നിയമനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 45 വയസ്സ് മാത്രമുള്ള നിതിന്‍ നബിന്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളാണ്. യുവത്വത്തിന്റെ ഊര്‍ജ്ജവും ഭരണപരിചയവും ഒത്തുചേരുന്ന നേതാവിനെ കണ്ടെത്താനുള്ള പാര്‍ട്ടിയുടെ [&Read More

Kerala

80 നിയമസഭാ സീറ്റുകളിൽ യുഡിഎഫ് മുന്നിൽ; 58 ഇടത്ത് എൽഡിഎഫ് രണ്ടിടത്ത് ബിജെപി-

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടുകൾ നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. ആകെ 140 നിയമസഭാ മണ്ഡലങ്ങളിൽ 80 സീറ്റുകളിലും ഭൂരിപക്ഷം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. എൽ.ഡി.എഫിന് 58 സീറ്റുകളിലും എൻ.ഡി.എയ്ക്ക് രണ്ട് സീറ്റുകളിലുമാണ് ഭൂരിപക്ഷം. ജില്ല തിരിച്ചുള്ള നിയമസഭാ സീറ്റ് നില (തദ്ദേശ വോട്ട് അടിസ്ഥാനത്തിൽ) ജില്ല യു.ഡി.എഫ് എൽ.ഡി.എഫ് എൻ.ഡി.എഎറണാകുളം 14 00 00മലപ്പുറം 16 00 00തൃശൂർ 02 11 00തിരുവനന്തപുരം 02 10 02കൊല്ലം 04 [&Read More

India

‘യു.പി സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള തീരുമാനം വാജ്പേയ് ആണ് എതിർത്ത് തിരുത്തിച്ചത്’ ;

ന്യൂഡൽഹി: ’വന്ദേമാതര’ വിവാദത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി സമാജ്‌വാദി പാർട്ടി എംപി ഇഖ്‌റ ഹസൻ ചൗധരിയുടെ ലോക്‌സഭാ പ്രസംഗം. വന്ദേമാതരം നിർബന്ധമാക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവായ അടൽ ബിഹാരി വാജ്‌പേയി 1998Read More

Main story

നെഹ്റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ വിദ്വേഷ രാഷ്ട്രീയക്കാരുടെ പ്രത്യേക പദ്ധതി; ഗാന്ധിഘാതകരെ മഹത്വവല്‍ക്കരിക്കുന്നവര്‍-

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാനും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്‌റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ പ്രത്യേക പദ്ധതിയുണ്ട്. സ്വാതന്ത്ര്യ സമരത്തിലോ ഭരണഘടനാ നിര്‍മാണത്തിലോ യാതൊരു പങ്കും വഹിക്കാത്ത പ്രത്യയശാസ്ത്രക്കാരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി. ജവഹര്‍ ഭവനില്‍ ‘നെഹ്റു സെന്റര്‍ ഇന്ത്യ’യുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. ‘മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് കാരണമായ വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്തിയത് ഈ പ്രത്യയശാസ്ത്രമാണ്. [&Read More

India

‘രാജ്യത്തെ പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയും രാമായണം സീരിയലിലൂടെ പ്രശസ്തനുമായ അരുണ്‍ ഗോവില്‍ ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയംRead More