കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ പ്രമുഖ സർവ്വേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവരാറുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ഇത്തവണ ബംഗാളിന്റെ കാര്യത്തിൽ പുറത്തുവിടില്ലെന്ന് ഏജൻസി വ്യക്തമാക്കി. വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിലെന്ന് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത പറഞ്ഞു. രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൃത്യമായ പ്രവചനങ്ങൾ നടത്തി ശ്രദ്ധനേടിയ ഏജൻസിയാണ് ആക്‌സിസ് മൈ ഇന്ത്യ. [&Read More
Tags :BJP
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി അധികാരം പിടിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് പ്രമുഖ ഏജൻസികൾ തങ്ങളുടെ പ്രവചനങ്ങൾ പുറത്തുവിട്ടത്. 294 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങൾ | ഏജൻസി | ബിജെപി | ടിഎംസി | [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവെ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഭവാനിപുരിൽ ജനവിധി തേടുന്ന സുവേന്ദു, കള്ളവോട്ട് രേഖപ്പെടുത്താനായി തൃണമൂൽ കോൺഗ്രസ് നൂറുകണക്കിന് കൃത്രിമ വിരലുകൾ സമാഹരിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. ഭവാനിപുരിലെ ഒരു കൗൺസിലർ ഏകദേശം 750 വ്യാജ വിരലുകൾ വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ സാംപിൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വോട്ടർ [&Read More
‘ദീദി പേടിപ്പിച്ചാൽ വെടിവെക്കും’: മമതയ്‌ക്കെതിരെ വധഭീഷണിയെന്ന് തൃണമൂൽ; ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നു
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ, മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ഉത്തർപ്രദേശിലെയും ബിഹാറിലെയും “വെടിവെച്ചു കൊല്ലുക”, “തട്ടി കളയുക” എന്നീ അക്രമാസക്തമായ രാഷ്ട്രീയ സംസ്കാരം ബിജെപി ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് തൃണമൂൽ നേതൃത്വം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദക്ഷിണ 24 പർഗാനാസിൽ തെരഞ്ഞെടുപ്പ് ഒബ്‌സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ [&Read More
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ഭൂരിഭാഗം രാജ്യസഭാ എംപിമാരും ബിജെപിയിലേക്ക് ചേക്കേറിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബൽബീർ സിങ് സീച്ചെവാൽ എംപി. തന്നെയും കൂറുമാറ്റത്തിനായി ചിലർ സമീപിച്ചിരുന്നുവെന്നും എന്നാൽ അത്തരം വാഗ്ദാനങ്ങൾ താൻ തള്ളിക്കളഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. തന്നെ പാർലമെന്റിലേക്ക് അയച്ചവരെ ചതിക്കാനാകില്ലെന്നും എഎപി രാജ്യസഭാ അംഗം വ്യക്തമാക്കി. പാർട്ടി വിട്ട വിക്രംജിത് സിങ് സാഹ്നി തന്നെ ഫോണിൽ വിളിച്ചിരുന്നതായി സീച്ചെവാൽ വെളിപ്പെടുത്തി. പഞ്ചാബിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ‘ആസാദ് ഗ്രൂപ്പ്’ എന്ന പേരിൽ ഒരു സ്വതന്ത്ര ഗ്രൂപ്പ് [&Read More
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പാർട്ടിയുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് വിശദീകരണവുമായി ഛദ്ദ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് പിന്നാലെയാണ് താരത്തിന്റെ പരിഹാസം. സോഷ്യൽ മീഡിയയിൽ 10 ലക്ഷത്തോളം ഫോളോവേഴ്സിനെ ഛദ്ദയ്ക്ക് നഷ്ടമായത് ചൂണ്ടിക്കാട്ടിയാണ് ‘നമക് ഹറാമി’ (ചതിയൻ) എന്ന ഹാഷ്‌ടാഗോടെ പ്രകാശ് രാജ് രംഗത്തെത്തിയത്. തന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് വിശദീകരിച്ച ഛദ്ദ, ഒരുപക്ഷേ തനിക്ക് തെറ്റുപറ്റിയിരിക്കാമെന്നും എന്നാൽ തന്നോടൊപ്പം പാർട്ടി വിട്ട ഏഴ് [&Read More
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് ഏഴ് എം.പിമാരുടെ കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണൻ. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106 ല്‍ നിന്നും 113 ആയി ഉയര്‍ന്നു. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവരാണ് എഎപിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേർന്നത്. കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രി ശശി പാഞ്ച. ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. ഒരു മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തെ ബിജെപി നേതൃത്വം പൂർണ പരാജയമാണെന്ന് ശശി പാഞ്ച കുറ്റപ്പെടുത്തി. “ബംഗാളിലെ ബിജെപി നേതൃത്വം ഒരു [&Read More
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയാണെന്ന എംപി രാഘവ് ഛദ്ദയുടെ തീരുമാനത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം.Read More
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ(എഎപി) വൻ പിളർപ്പുണ്ടാക്കി യുവനേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പാർട്ടി വിട്ടു. ഛദ്ദയും മറ്റ് ആറ് എംപിമാരും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രാജ്യസഭയിലേക്കുള്ള പുനർനാമനിർദേശത്തിൽ പാർട്ടി അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കമെന്നാണ് സൂചന. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളും ഭരണകക്ഷിയായ ബിജെപിയുമായി ലയിക്കുകയാണെന്ന് രാഘവ് ഛദ്ദ അറിയിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരാതെ തന്നെ ഇവർക്ക് ബിജെപിയിൽ ചേരാനാകും. എഎപി കൺവീനർ അരവിന്ദ് [&Read More