രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 9.50 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നിരക്കിൽ മാറ്റമൊന്നുമില്ല. നിരക്ക് വർധിച്ചതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,747.50 രൂപയായി ഉയർന്നു. മുംബൈയിൽ വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് 2,701 രൂപയും കൊൽക്കത്തയിൽ 2,884 രൂപയുമാണ്. എണ്ണക്കമ്പനികൾ സാധാരണയായി ഓരോ മാസത്തിന്റെയും തുടക്കത്തിലാണ് പാചകവാതക നിരക്കുകൾ പുതുക്കാറുള്ളത്. അന്താരാഷ്ട്ര വിപണിയിലെ [&Read More
Tags :Commercial LPG
ഗ്യാസ് കിട്ടാതെ അടച്ചുപൂട്ടാനൊരുങ്ങി ഹോട്ടലുകൾ; സ്കൂളുകളിൽ വിറകടുപ്പ് മടങ്ങിയെത്തി, ശ്മശാനങ്ങളും പ്രതിസന്ധിയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത പൂർണ്ണമായും നിലച്ചതോടെ ജനജീവിതം സ്തംഭിക്കുന്നു. ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയ പ്രമുഖ പൊതുമേഖലാ കമ്പനികൾ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചതോടെ ഹോട്ടൽ മേഖലയും പൊതുസംവിധാനങ്ങളും കടുത്ത പ്രതിസന്ധിയിലായി. ഇന്നലെ മാത്രം കേരളത്തിലെ 20 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികൾ ഉൾപ്പെടെയുള്ള അതീവ ജാഗ്രത വേണ്ട മേഖലകളിലേക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചതോടെയാണ് ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും വലഞ്ഞത്. പലയിടങ്ങളിലും ഭക്ഷണ മെനുകൾ വെട്ടിക്കുറയ്ക്കുകയും ചായക്കടകൾ ഉൾപ്പെടെയുള്ളവ പ്രവർത്തനമവസാനിപ്പിക്കുകയും [&Read More
എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം; ബെംഗളൂരിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഉടമകളുടെ സംഘടന
ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ബെംഗളൂരുവിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. വിതരണം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ നഗരത്തിലെ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഇന്നലെ മുതൽ ഹോട്ടലുകളിലേക്കുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പൂർണമായും നിലച്ചതായി അസോസിയേഷൻ പ്രസിഡന്റ് പി.സി റാവു അറിയിച്ചു. 70 ദിവസത്തേക്ക് തടസ്സമില്ലാത്ത വിതരണം എണ്ണക്കമ്പനികൾ ഉറപ്പുനൽകിയിരുന്നെങ്കിലും പെട്ടെന്നുണ്ടായ മാറ്റം വ്യവസായത്തെ സാരമായി ബാധിച്ചു. ഇന്ന് ഹോട്ടലുകൾ പ്രവർത്തിക്കുമെങ്കിലും, വരും [&Read More