13/06/2026
[fontresizer_tawhidurrahmandear_widget]

Tags :CPM

Kerala

ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം വിലയിരുത്തൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി സംഘടിപ്പിച്ച ഗൃഹസമ്പർക്ക പരിപാടി പരാജയപ്പെട്ടതായി സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു. പാർട്ടി തീരുമാനിച്ചത് പോലെ പരിപാടി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചു. ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്നതിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചതായാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. ഗൃഹസസമ്പർക്ക പരിപാടിയിലൂടെയാണ് വീഴ്ചകൾ ബോധ്യപ്പെട്ടതെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുന്നതിനായി ബൂത്ത് കമ്മിറ്റികൾക്ക് പുറമേ പ്രത്യേക സഹായ കമ്മിറ്റികൾ രൂപീകരിക്കാൻ പാർട്ടി നിർദേശം നൽകി. [&Read More

Kerala

പിണറായി വിജയൻ മൂന്നാമതും അധികാരമേൽക്കാൻ വ്യക്തമായ സാധ്യത; സർക്കാരിനെ കുറിച്ച് മോശം അഭിപ്രായമില്ല-വെള്ളാപ്പള്ളി

ആലപ്പുഴ: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരാൻ വ്യക്തമായ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ മോശം അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും. ബി.ജെ.പിക്ക് സംസ്ഥാനത്ത് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ഷെയർ കൂടാൻ സാധ്യതയുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള വിഷയം തെരഞ്ഞെടുപ്പ് കഴിയുന്നത് [&Read More

Kerala

വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്

തിരുവനന്തപുരം: വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെപിസിസി ഓഫീസിൽ വച്ച് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രതിഷേധിച്ചാണ് വിനോദിന്റെ നിർണായക നീക്കം. വിഷ്ണുവിന്റെ സ്മരണാർത്ഥം സ്വരൂപിച്ച പത്തുലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ നേതാക്കൾ തട്ടിയെടുത്തെന്നാണ് വിനോദിന്റെ പ്രധാന ആരോപണം. അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ അമ്മയുടെ പേരിൽ നൽകിയെങ്കിലും ബാക്കി തുക പാർട്ടി [&Read More

Kerala

സിപിഎം, ഡിവൈഎഫ്‌ഐ മുൻ നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ

തിരുവനന്തപുരം: മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ആനി അശോകൻ ഉൾപ്പെടെയുള്ളവരാണ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ആനി അശോകൻ. ആനി അശോകനൊപ്പം ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഡി ഹരീഷ്, മുൻ മേഖല ജോയിന്റ് സെക്രട്ടറി വി ദിലീപ്, ഡിവൈഎഫ്‌ഐ നേതാവ് അഖിൽ വേണു, യൂത്ത് കോൺഗ്രസ് [&Read More

Kerala

AIDWA സമ്മേളനത്തിൽ ബേനസീർ ഭൂട്ടോ സ്‌ക്വയർ; പാക് മുൻ പ്രധാനമന്ത്രിയെ വീരവനിതയായി ആഘോഷിച്ച്

തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം വിവാദമാക്കിയ സിപിഎമ്മിനെ തിരിഞ്ഞുകൊത്തി പഴയ ചിത്രം. പാക് ഭരണാധികാരിയുടെ ചിത്രം അബദ്ധത്തിൽ ഉപയോഗിച്ചതിനെ രാജ്യസ്നേഹം മുൻനിർത്തി എസ്എഫ്ഐ ചോദ്യം ചെയ്തതോടെ, 2023Read More

Kerala

വി കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വി കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണ് കോടതി നിർദേശം. അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിനും സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. നേതാക്കൾക്കെതിരെയുള്ള ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ വെളിപ്പെടുത്തുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് കോടതി ഇടപെടൽ. അടുത്ത മാസം നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ചടങ്ങിന് സുരക്ഷയൊരുക്കാൻ ജില്ലാ [&Read More

Main story

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് ഞങ്ങൾ സ്വീകരിച്ചതല്ല, അവർ തന്നതാണ്; വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം ചോദിച്ചുവാങ്ങിയതല്ലെന്നും അത് അവർ നൽകിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പാർട്ടി എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി എൽഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന കാര്യം അംഗീകരിച്ചായിരുന്നു എം.വി ഗോവിന്ദന്റെ വിശദീകരണം. ‘ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം സ്വീകരിച്ചതല്ല. അത് അവർ ഇങ്ങോട്ട് തന്നതാണ്. ഞങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നു അന്ന് അവർ സ്വീകരിച്ചത്. എന്നാൽ, [&Read More

News

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; അപകടം മദുറോയുടെ അറസ്റ്റിലെ

ചെന്നൈ: നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മദുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കിടെയാണ് അപകടം. സിപിഎം ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദര (45)മാണ്‌ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 10നായിരുന്നു സംഭവം. പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക്‌ തീപടരുകയായിരുന്നു. തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.Read More

Kerala

‘കണക്കുകൾ പുറത്തുവിടേണ്ട ബാധ്യത പാർട്ടിക്കില്ല’; വി.കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയത് ന്യായീകരിച്ച് സിപിഎം

കണ്ണൂർ: വി.കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയ നടപടി ന്യായീകരിച്ച് സിപിഎം. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച പയ്യന്നൂർ ഏരിയ മുൻ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി വിശദീകരിക്കാൻ വിളിച്ചുചേർത്ത ജനറൽ ബോഡി യോഗങ്ങളിലാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ടി.ഐ. മധുസൂദനൻ എംഎൽഎയോടുള്ള വ്യക്തിവിദ്വേഷമാണ് കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് പാർട്ടി വിശദീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ബോധപൂർവം തയ്യാറാക്കിയ അജണ്ടയാണിതെന്നും കുഞ്ഞിക്കൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. [&Read More

Main story

കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർജെഡി

കോഴിക്കോട്: കോർപറേഷൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയിൽ വൻ പൊട്ടിത്തെറി. ആർജെഡി സ്ഥാനാർത്ഥികളുടെ തോൽവിക്ക് കാരണം സിപിഎമ്മിന്റെ ഇടപെടലാണെന്ന് ആരോപിച്ചു ആർജെഡി രംഗത്തെത്തി. ആർജെഡി മത്സരിച്ച നാല് വാർഡുകളിലും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ഒരു വിഭാഗം സിപിഎം നേതാക്കൾ ബോധപൂർവം പ്രവർത്തിച്ചുവെന്നാണ് പ്രധാന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് സഹിതം ആർജെഡി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ആർജെഡി സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചെന്നും, പ്രാദേശിക നേതാക്കളുടെ താൽപര്യപ്രകാരം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടത്തിയെന്നും [&Read More