29/07/2026
[fontresizer_tawhidurrahmandear_widget]

Tags :CPM

Kerala

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കച്ച മുറുക്കി സിപിഎമ്മും സിപിഐയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പ്രഖ്യാപനം വന്നതിനു പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും. സിപിഎം 86 സീറ്റുകളിലും സിപിഐ 25 സീറ്റുകളിലുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്വതന്ത്രർ മത്സരിക്കുന്ന പാലക്കാട് ഉൾപ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിൽ പിന്നീട് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചത്. സിപിഎമ്മിൽ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടുന്നുണ്ട്. സിപിഎം പുറത്തിറക്കിയ പട്ടികയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളും സിറ്റിങ് എംഎൽഎമാരും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, സ്പീക്കർ എ.എൻ [&Read More

Kerala

‘പാർട്ടിക്കുള്ളിലെ പൊളിറ്റിക്കൽ ക്രിമിനലുകളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു; അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി സിപിഎം നേതാവ് ജി. സുധാകരൻ. അതേസമയം, യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നോ ഏതെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയെന്നോ ഉള്ള പ്രചാരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്നെ സന്ദർശിക്കാൻ പാർട്ടി നേതാക്കൾ പ്രത്യേക ‘ദൗത്യവുമായി’ വന്നുവെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു. ആരും നിർബന്ധിച്ചിട്ടല്ല താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതെന്ന് വ്യക്തമാക്കിയ സുധാകരൻ, പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. പാർട്ടിയെ [&Read More

Kerala

‘എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും’; മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി മുൻ എസ്എഫ്ഐ നേതാവ് രംഗത്ത്. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയ സെക്രട്ടറി ഷാനിഫിനെ ഫോണിൽ വിളിച്ച് ആർഷോ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വാട്സാപ്പ് കോളിലൂടെയായിരുന്നു ഭീഷണിപ്പെടുത്തിയത്. “എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും” എന്ന് ആർഷോ പറഞ്ഞതായി ഷാനിഫ് ആരോപിക്കുന്നു. മുൻ എംഎൽഎ പി.കെ ശശിയെ അനുകൂലിക്കുന്ന നിലപാടാണ് ഷാനിഫ് സ്വീകരിച്ചിരുന്നത്. ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ലെന്ന് [&Read More

Kerala

‘സിപിഎം സെക്രട്ടറിമാർ അങ്ങനെ ഇടിച്ചുകയറുന്നവരല്ല’; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിനിടെ ന്യായീകരിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ ഒരിടത്തും ഇടിച്ചുകയറുന്നവരല്ലെന്ന് മന്ത്രി പറഞ്ഞു. ദുരന്തമേഖലയിൽ സജീവമായി പ്രവർത്തിച്ച വ്യക്തി എന്ന നിലയിലാണ് ജില്ലാ സെക്രട്ടറി അവിടെ പോയതെന്നും മന്ത്രി ന്യായീകരിച്ചു. മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമായിരുന്നു. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ആരോടും വിരോധമില്ലെന്നും മന്ത്രി പറഞ്ഞു. ടൗൺഷിപ്പ് സന്ദർശന വേളയിൽ ടി. സിദ്ദിഖ് [&Read More

Main story

‘ഗോവിന്ദൻ പരിഹസിച്ചു, ജില്ലാനേതൃത്വം തഴഞ്ഞു’; പാർട്ടി വിടുമെന്ന സൂചന നൽകി ജി. സുധാകരൻ

ആലപ്പുഴ: ആറര പതിറ്റാണ്ട് നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു. പാർട്ടി അംഗത്വം പുതുക്കാതിരുന്നതോടെയാണ് അദ്ദേഹം ഔദ്യോഗികമായി സി.പി.എമ്മിന് പുറത്താകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരസ്യമായ പരിഹാസവും ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ തുടർച്ചയായ അവഗണനയുമാണ് തന്നെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ തയ്യാറായ തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്തിയെന്ന് അദ്ദേഹം [&Read More

Kerala

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു,

കോഴിക്കോട്/കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ തിരുവള്ളൂരിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷനിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിനിടെ, കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ [&Read More

Main story

അതും പൊളിഞ്ഞു: സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാൻ; വീണാ ജോർജ് ആശുപത്രിയിൽ

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് മർദനമേറ്റെന്ന് സ്ഥാപിക്കാനായി സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പാളുന്നു. കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിയെ കൈയേറ്റം ചെയ്തുവെന്ന വാദവുമായി പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയുടെ തൊട്ടടുത്ത് നിൽക്കുന്നത് ഗൺമാനാണെന്ന് വ്യക്തമായി. കറുത്ത വസ്ത്രം ധരിച്ച വ്യക്തി മന്ത്രിയെ ആക്രമിച്ചു എന്നായിരുന്നു സിപിഎം വാദം. എന്നാൽ മന്ത്രി വാഹനത്തിൽ നിന്നിറങ്ങിയത് മുതൽ ബാഗുമായി കൂടെയുള്ള ഗൺമാനാണ് ദൃശ്യങ്ങളിലുള്ളതെന്ന് സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞു. കെഎസ്‌യു പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയും പ്രവർത്തകരും തമ്മിൽ അകലവുമുണ്ട്. അതേസമയം, കഴുത്തിന് [&Read More

Kerala

ആദിവാസി ഭൂമി വിതരണത്തിനുള്ള നറുക്കെടുപ്പ്; ചുവപ്പ് കുടത്തിലെ നറുക്ക് മുഴുവനും സിപിഎമ്മുകാർക്കെന്ന് പരാതി

നിലമ്പൂർ: ആദിവാസികൾക്കുള്ള ഭൂമി വിതരണം തർക്കത്തിലായി. നിലമ്പൂരിൽ വനംവകുപ്പ് അനുവദിച്ച ഭൂമി വിതരണം ചെയ്യുന്നതിനായുള്ള നറുക്കെടുപ്പിനിടെയാണ് രാഷ്ട്രീയ പക്ഷപാതം ആരോപിച്ച് പ്രതിഷേധം ഉയർന്നത്. ചുവപ്പ് കുടത്തിൽ നിന്ന് നറുക്കെടുത്ത പ്ലോട്ടുകളെല്ലാം സിപിഎം അനുഭാവികൾക്ക് ലഭിച്ചെന്ന പരാതിയെത്തുടർന്ന് നടപടികൾ പാതിവഴിയിൽ നിർത്തിവച്ചു. കൊടീരി, നെല്ലിപ്പൊയിൽ, അത്തിക്കൽ, കണ്ണംകുണ്ട് എന്നിവിടങ്ങളിലായി 37 ഹെക്ടർ ഭൂമിയാണ് ഭൂരഹിതരായ ആദിവാസികൾക്കായി നീക്കിവച്ചിരിക്കുന്നത്. അത്തിക്കലിൽ 20 സെന്റ് വീതവും മറ്റ് സ്ഥലങ്ങളിൽ 40 സെന്റ് വീതവുമാണ് പ്ലോട്ടുകൾ നൽകുന്നത്. ആകെ 144 പ്ലോട്ടുകൾക്കായി അർഹരായ [&Read More

Main story

‘കേരളത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അറിയില്ല; സിനിമ ബിജെപിയുടേതല്ല’- എം.ടി രമേശ്

കണ്ണൂർ: സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് തന്റെ അറിവിലില്ല. സിനിമ ബിജെപിയുടേതല്ലാത്തതിനാൽ അതിൽ നിലപാട് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും സിനിമയിലെ എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ സാഹചര്യം എന്താണെന്ന് ഇവിടുള്ളവർക്ക് കൃത്യമായി അറിയാം. സംസ്ഥാനത്ത് മതതീവ്രവാദം ഉൾപ്പെടെ എതിർക്കപ്പെടേണ്ട പലതുമുണ്ട്, അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സിനിമ കാണണോ വേണ്ടയോ എന്നത് ജനങ്ങളുടെ അവകാശമാണ്. എന്നാൽ ഇഷ്ടമില്ലാത്ത [&Read More

Main story

സിപിഎം സൈബർ ടീമിൽ കൂട്ടരാജി; നികേഷ് കുമാറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകർ, പാർട്ടിയിൽ ഭിന്നത

തിരുവനന്തപുരം: സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗമായ സൈബർ ടീമിൽ വൻ പൊട്ടിത്തെറി. എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തനശൈലിയിലും പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ ടീമിൽനിന്ന് പടിയിറങ്ങി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീമിൽനിന്ന് ഒഴിഞ്ഞത്. പാർട്ടിയുടെ സൈബർ ഇടപെടലുകൾ ദയനീയമായി പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ കൂട്ടരാജി. നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ ടീമിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി പ്രകടിപ്പിച്ചതായാണ് [&Read More