29/07/2026
[fontresizer_tawhidurrahmandear_widget]

Tags :CPM

Main story

‘പരാജയത്തിന് പല കാരണങ്ങൾ; ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും’: തോൽവിയിൽ ആദ്യമായി പ്രതികരിച്ച്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിൽ ആദ്യ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി യോഗത്തിലാണ് പരാജയത്തിന് പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പരാജയം ഏതെങ്കിലും ഒരു പ്രത്യേക കാരണത്താൽ ഉണ്ടായതല്ലെന്നും, നിലവിലെ ഇടതു വിരുദ്ധ വികാരത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടെന്നും അദ്ദേഹം വിലയിരുത്തി. തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നും, ഒറ്റക്കെട്ടായി നിന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം [&Read More

Main story

തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 48 മണിക്കൂർ; ഒരക്ഷരം ഉരിയാടാതെ പിണറായി, സിപിഎം സംസ്ഥാന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 48 മണിക്കൂർ പിന്നിടുമ്പോഴും, കേരളം ഉറ്റുനോക്കുന്ന ആ വാക്കിനായി ഇനിയും കാത്തിരിക്കേണ്ടി വരും. പരാജയത്തിന്റെ ആഘാതത്തിൽ ഒരക്ഷരം മിണ്ടാതെ മൗനം തുടരുകയാണ് പിണറായി വിജയൻ. ജനവിധിയെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉയർത്തിയിട്ടും മൗനമായിരുന്നു ഉത്തരം. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും കണ്ണൂരിലെ ഉൾപ്പടെയുള്ള സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. എന്നാൽ, സെക്രട്ടറിയേറ്റ് യോഗത്തിലെ [&Read More

Kerala

‘തോൽവിക്ക് ഉത്തരവാദി ഗോവിന്ദൻ, ഞാനൊരു വലിയ ഞാനാണെന്ന ധാരണ തിരുത്തുക’; സമൂഹമാധ്യമങ്ങളിൽ ഗോവിന്ദനെതിരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പാർട്ടി അനുഭാവികളുടെ ഭാഗത്തുനിന്ന് രൂക്ഷവിമർശനം ഉയരുന്നു. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ ആവശ്യപ്പെടുന്നത്. എം.വി ഗോവിന്ദന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലടക്കം വൻ പ്രതിഷേധമാണ് അണികൾ രേഖപ്പെടുത്തുന്നത്. ‘ഞാൻ ഒരു വലിയ ഞാനാണെന്ന’ ധാരണ ഗോവിന്ദൻ മാസ്റ്റർ തിരുത്തണമെന്നും പിണറായി വിജയനും ഗോവിന്ദനും പാർട്ടിക്ക് വരുത്തിവെച്ച ആഘാതങ്ങൾ ഏറ്റുപറഞ്ഞ് [&Read More

Kerala

പയ്യന്നൂരിൽ ‘കുലം കുത്തി’; സിപിഎം കോട്ട തകർത്ത് വി. കുഞ്ഞികൃഷ്ണൻ

കണ്ണൂരിലെ സിപിഎമ്മിന്റെ അജയ്യമായ ചെങ്കോട്ടകളിൽ ഒന്നായ പയ്യന്നൂരിൽ അട്ടിമറി വിജയം നേടി മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ.Read More

Kerala

28 സിറ്റിങ് എംഎല്‍എമാര്‍ പരാജയഭീതിയില്‍; സിപിഎം കണക്കുകൂട്ടല്‍ പാളിയോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ സിറ്റിങ് എംഎൽഎമാരുടെ പരാജയസാധ്യതയിൽ ആശങ്കയിലായിരിക്കുകയാണ് സിപിഎം. മന്ത്രിമാരായ എം.ബി. രാജേഷ്, ആർ. ബിന്ദു, വി.എൻ. വാസവൻ എന്നിവരുൾപ്പെടെ 28 സിറ്റിങ് എംഎൽഎമാർ തോൽവിഭീതിയിലാണെന്ന കണക്കുകളാണ് പുറത്തുവരുന്നത്. യുഡിഎഫ് തരംഗമുണ്ടായാൽ പാർട്ടിയുടെ അംഗബലം 2001Read More

Kerala

‘റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ച് കമ്മലിട്ട് നടക്കും’; റിയാസ് വെല്ലുവിളി

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടുത്ത വെല്ലുവിളിയുമായി പി.വി അൻവർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിയാസ് വിജയിക്കുകയാണെങ്കിൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നും, മറിച്ചാണെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയ്യാറുണ്ടോ എന്നും അൻവർ ചോദിച്ചു. ബേപ്പൂരിൽ താൻ 25,000 വോട്ടുകൾക്ക് വിജയിക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം, റിയാസിന് 65,000Read More

Kerala

‘എക്സിറ്റ് പോൾ തള്ളുന്നു; മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ’- എ.കെ

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പൂർണമായും തള്ളുന്നതായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ബിജെപി ഒരു സീറ്റിലും വിജയിക്കില്ലെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തന്നെ കൂടോത്രം നടത്തുകയാണെന്നും ബാലൻ പരിഹസിച്ചു. അതേസമയം, എക്സിറ്റ് പോളുകൾ മുൻപും തെറ്റിയിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും പ്രതികരിച്ചു. യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ബേപ്പൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും [&Read More

Kerala

ആർഎസ്എസ് പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: 10 സിപിഎമ്മുകാർക്ക് 25 വർഷം

കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. പഞ്ചായത്ത് അംഗം ഉള്‍പ്പടെ പത്ത് സിപിഎം പ്രവര്‍ത്തകരെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, ടി.വി. ബിനു, പി.പി. സത്യൻ, ഇ.വി. വിനോദ് കുമാർ, പാലേരി [&Read More