ചെന്നൈ: മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള മുതിർന്ന നേതാവ് ബിജെപി എച്ച്. രാജ വേദിയിൽ കുഴഞ്ഞുവീണപ്പോൾ രക്ഷകനായി ഡിഎംകെ നേതാവ് ഡോ. ഹഫീസുല്ല. ചെന്നൈയിൽ ‘എൻഡിടിവി’ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നതിനിടെ രാജ കുഴഞ്ഞുവീഴുകയായിരുന്നു. ഡോ. എസ്.എ.എസ് ഹഫീസുല്ലയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് കൃത്യസമയത്ത് ചികിത്സ നൽകി ബിജെപി നേതാവിനെ ആശുപത്രിയിലെത്തിക്കാനായത്. വഖഫ് ബോർഡിനെതിരായ രൂക്ഷ വിമർശനത്തിനും മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കും തൊട്ടുപിന്നാലെയാണ് 68Read More
Tags :DMK
‘തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ല; അന്നും ഇന്നും എന്നും’; തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്ന്
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇന്നലെകളിലോ ഇന്നോ നാളെയോ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ‘ഹിന്ദിക്ക് ഇവിടെ സ്ഥാനമില്ല, അന്നും ഇന്നും എന്നും,’ സ്റ്റാലിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷാ സമരത്തില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് എക്കാലവും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം [&Read More
‘ഞങ്ങള്‍ തമിഴരുടെ ആദരണീയനും സമുന്നതനുമായ നേതാവ്’; ഖാദര്‍ മൊയ്തീന് ജന്മദിനാശംസ നേര്‍ന്ന് സ്റ്റാലിന്‍
ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന് ജന്മദിനാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ലീഗ് നേതാവിനെ മുക്തകണ്ഠം പ്രശംസിച്ച് ആശംസകള്‍ അറിയിച്ചത്. നമ്മള്‍ തമിഴരുടെ ആദരണീയനനും സമുന്നതനുമായ നേതാവെന്നാണ് ഖാദര്‍ മൊയ്തീനെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ സ്റ്റാലിന്‍ പ്രകീര്‍ത്തിച്ചു. ‘മതസൗഹാര്‍ദത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ [&Read More
തമിഴ്‌നാട്ടില്‍ കലാപമുണ്ടാക്കാന്‍ ഫാസിസ്റ്റ് ശക്തികളുടെ നീക്കം നടക്കുന്നു; അമിത് ഷായുടെ ഏതു വെല്ലുവിളിയും
ചെന്നൈ: തമിഴ്‌നാട്ടിൽ സമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിസംബർ 15Read More
‘ഡി.എം.കെ കവര്‍ച്ചക്കാര്‍; കുടുംബ രാഷ്ട്രീയത്തെ തൂത്തെറിയും’; ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് വിജയ് വീണ്ടും പൊതുവേദിയില്‍
ചെന്നൈ: കരൂര്‍ ദുരന്തത്തിനു ശേഷം വീണ്ടും പൊതുപരിപാടികളില്‍ സജീവമായി തമിഴക വെട്രി കഴകം(ടി.വി.കെ) പ്രസിഡന്റും നടനുമായ വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജില്‍ നടന്ന, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമായി സംഘടിപ്പിച്ച പൊതുസമ്പര്‍ക്ക പരിപാടിയില്‍ വിജയ് പങ്കെടുത്തു. ഡി.എം.കെ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് അഴിമതിയും കുടുംബ രാഷ്ട്രീയവുമാണെന്ന് വിജയ് ആരോപിച്ചു. ഇതിനെതിരെ ടി.വി.കെ ശക്തമായി പോരാടും. അണ്ണാദുരൈയുടെ ആദര്‍ശങ്ങളില്‍നിന്ന് ഡി.എം.കെ വ്യതിചലിച്ചിരിക്കുകയാണ്. വിജയ് ചുമ്മാ ഒന്നും [&Read More
ചെന്നൈ: ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ, പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍. പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിക്ക് തെരഞ്ഞെടുപ്പ് പാഠമുള്‍ക്കൊള്ളാനുണ്ടെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍, ഈ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്പ്രവൃത്തികളെ വെള്ളപൂശുന്നതല്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ‘ഇന്ത്യ’ മുന്നണി ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. കൂട്ടായി പ്രവര്‍ത്തിച്ച് സഖ്യത്തെ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. [&Read More
2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി’; തനിച്ചു മത്സരിക്കാന്‍ ടിവികെ
ചെന്നൈ: സ്ഥാപകനും നടനുമായ വിജയിയെ 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി’ അവതരിപ്പിച്ച് തമിഴക വെട്രി കഴകം(ടിവികെ). തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, സഖ്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം വിജയ്ക്ക് മാത്രമായിരിക്കുമെന്നും, പാര്‍ട്ടി സ്വന്തം മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും മമല്ലാപുരത്ത് ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിച്ചു. കരൂരില്‍ സെപ്റ്റംബര്‍ 27Read More
ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്‌ക്കെതിരെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെയാണ് ഡി.എം.കെയുടെ നിയമപോരാട്ടം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ഒഴിവാക്കാനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക [&Read More
ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്‌ക്കെതിരെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെയാണ് ഡി.എം.കെയുടെ നിയമപോരാട്ടം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ഒഴിവാക്കാനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക [&Read More