17/06/2026
[fontresizer_tawhidurrahmandear_widget]

Tags :DMK

Main story

‘ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി’; ടിവികെയെ പിന്തുണച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയിനെ അഭിനന്ദിച്ചതിനൊപ്പം കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനക്ഷേമത്തിനായി കേന്ദ്ര സർക്കാർ തമിഴ്‌നാടിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയ മോദി, ടി.വി.കെ സഖ്യകക്ഷിയായ കോൺഗ്രസിനെ “പരാദജീവി” എന്ന് വിശേഷിപ്പിച്ചു. കർണാടകയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. കഴിഞ്ഞ 25Read More

India

‘ലോക്‌സഭയിൽ കോൺഗ്രസിനൊപ്പം ഇരിക്കില്ല’; കടുത്ത നിലപാടുമായി ഡിഎംകെ, പ്രത്യേക ഇരിപ്പിടം തേടി സ്പീക്കർക്ക്

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ മാറ്റങ്ങൾ ദേശീയ തലത്തിൽ ‘ഇൻഡ്യ’ മുന്നണിയിലും വലിയ വിള്ളലിലേക്ക് നയിക്കുന്നു. കോൺഗ്രസ് തങ്ങളുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ ലോക്‌സഭയിൽ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രംഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾക്കിടയിൽ ഇനി ഇരിക്കാൻ താൽപര്യമില്ലെന്നും തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന ഡിഎംകെ നേതാവും പാർലമെന്റ് അംഗവുമായ കനിമൊഴി സ്പീക്കർക്ക് കത്തയച്ചു. ഡിഎംകെ എംപിമാരെ ഇനി കോൺഗ്രസ് അംഗങ്ങൾക്കൊപ്പമോ ഇന്ത്യ മുന്നണിയുടെ ഭാഗമായോ കണക്കാക്കരുതെന്ന് [&Read More

India

‘ബിജെപി ബന്ധം ഉപേക്ഷിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കാം’; എഐഎഡിഎംകെയോട് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ സജീവമാകുന്നു. സർക്കാർ രൂപീകരണത്തിനായി എഐഎഡിഎംകെയുമായി കൈകോർക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഡിഎംകെ വ്യക്തമാക്കി. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരം മറന്ന് ഇരു ദ്രാവിഡ കക്ഷികളും സഖ്യത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ്, വർഗീയ പാർട്ടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന നിലപാട് ഡിഎംകെ അറിയിച്ചത്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നടൻ വിജയിന്റെ ടിവികെയോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആർ.വി. അർലേക്കർ ആവശ്യപ്പെട്ടതോടെയാണ് സഖ്യ ചർച്ചകൾക്ക് വേഗം കൂടിയത്. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് [&Read More

India

‘ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ല’; വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ളവർ

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ വിജയിയുടെ തമിഴക വെട്രി കഴകത്തിന് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തി. Read More

India

ടിവികെയെ പിന്തുണയ്ക്കില്ലെന്ന് മുസ്‌ലിം ലീഗ്; ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനം

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിനിടെ, നിർണായക നിലപാടുമായി മുസ്‌ലിം ലീഗ്. ടിവികെയെ പിന്തുണയ്ക്കേണ്ടതില്ലെന്നും നിലവിലെ ഡിഎംകെ സഖ്യത്തിൽ തന്നെ ഉറച്ചുനിൽക്കാനുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് മുസ്‌ലിം ലീഗിനുള്ളത്. അതേസമയം, എഐഎഡിഎംകെയിലെ ഒരു വിഭാഗം വിജയ്‌യെ പിന്തുണയ്ക്കാനുള്ള നീക്കത്തിലാണ്. സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 ഓളം എംഎൽഎമാർ ടിവികെയ്ക്കൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാൽ എഐഎഡിഎംകെയുടെ പിന്തുണ നിലവിൽ തങ്ങളുടെ അജണ്ടയിലില്ലെന്നും, അത് [&Read More

India

‘വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിയും ഭരിച്ചു’; തോൽവിയ്ക്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിധിയെ തങ്ങൾ അംഗീകരിക്കുന്നുവെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും വ്യക്തമാക്കിയ സ്റ്റാലിൻ, തന്റെ മനസാക്ഷിക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടുണ്ടെന്നും കഴിവിനപ്പുറം അധ്വാനിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ഓർമ്മിപ്പിച്ചു. ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, [&Read More

India

പൊതുവേദിയിൽ കുഴഞ്ഞുവീണ് ബിജെപി നേതാവ് എച്ച്. രാജ; സമയോചിത ഇടപെടലുമായി രക്ഷകനായി ഡിഎംകെ

ചെന്നൈ: മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള മുതിർന്ന നേതാവ് ബിജെപി എച്ച്. രാജ വേദിയിൽ കുഴഞ്ഞുവീണപ്പോൾ രക്ഷകനായി ഡിഎംകെ നേതാവ് ഡോ. ഹഫീസുല്ല. ചെന്നൈയിൽ ‘എൻഡിടിവി’ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നതിനിടെ രാജ കുഴഞ്ഞുവീഴുകയായിരുന്നു. ഡോ. എസ്.എ.എസ് ഹഫീസുല്ലയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് കൃത്യസമയത്ത് ചികിത്സ നൽകി ബിജെപി നേതാവിനെ ആശുപത്രിയിലെത്തിക്കാനായത്. വഖഫ് ബോർഡിനെതിരായ രൂക്ഷ വിമർശനത്തിനും മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കും തൊട്ടുപിന്നാലെയാണ് 68Read More

Main story

‘തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ല; അന്നും ഇന്നും എന്നും’; തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്ന്

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇന്നലെകളിലോ ഇന്നോ നാളെയോ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ‘ഹിന്ദിക്ക് ഇവിടെ സ്ഥാനമില്ല, അന്നും ഇന്നും എന്നും,’ സ്റ്റാലിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷാ സമരത്തില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് എക്കാലവും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം [&Read More

India

‘ഞങ്ങള്‍ തമിഴരുടെ ആദരണീയനും സമുന്നതനുമായ നേതാവ്’; ഖാദര്‍ മൊയ്തീന് ജന്മദിനാശംസ നേര്‍ന്ന് സ്റ്റാലിന്‍

ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന് ജന്മദിനാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ലീഗ് നേതാവിനെ മുക്തകണ്ഠം പ്രശംസിച്ച് ആശംസകള്‍ അറിയിച്ചത്. നമ്മള്‍ തമിഴരുടെ ആദരണീയനനും സമുന്നതനുമായ നേതാവെന്നാണ് ഖാദര്‍ മൊയ്തീനെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ സ്റ്റാലിന്‍ പ്രകീര്‍ത്തിച്ചു. ‘മതസൗഹാര്‍ദത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ [&Read More