04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Iran war

India

‘ഗസ്സയല്ല ഇറാൻ, ഹൈപ്പർസോണിക് മിസൈലുകളും ശക്തമായ സഖ്യകക്ഷികളുമുള്ള ഒരു പരമാധികാര രാജ്യമാണ്’ :

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്.Read More

World

‘വെടിയുണ്ട പിന്നിലൂടെ തുളച്ചുകയറികരളും വയറും പിളർന്ന് പുറത്തേക്ക്’; ഇസ്രയേൽ മന്ത്രി സ്‌മോട്രിച്ചിന്റെ മകന്

തെല്‍ അവീവ്: ഇറാനുമായുള്ള പോരാട്ടം കടുക്കുന്നതിനിടെ ഇസ്രയേലിനു തിരിച്ചടിയാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രയേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെസലേസ് സ്‌മോട്രിച്ചിന്റെ മകന് അതിർത്തിയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായാണു പുതിയ വിവരം. ലബനാൻ അതിർത്തിയിലുണ്ടായ മോർട്ടാർ ആക്രമണത്തിലാണ് സ്മോട്രിച്ചിന്റെ മകൻ ബെന്യ ഹെബ്രോൺ ഉൾപ്പെടെയുള്ള എട്ട് സൈനികർക്ക് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഹിസ്ബുല്ല ആക്രമണത്തിലാണു സംഭവം. വിവരം മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബെന്യ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ലബനാൻ [&Read More

Iran

ഇസ്രയേൽ നേതാക്കൾ കഴിയുന്ന വൻ ഭൂഗർഭ ഷെൽറ്റർ തകർന്നു? ആർ.ടി പുറത്തുവിട്ട ദൃശ്യങ്ങൾക്കു

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ മിസൈൽ വർഷം. ഇസ്രയേൽ ഭരണനേതൃത്വം യുദ്ധകാലത്ത് അഭയം പ്രാപിക്കുന്ന തെൽ അവീവിലെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ ബങ്കറിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാു പുതിയ റിപ്പോർട്ട്. റഷ്യൻ മാധ്യമമായ ആർ.ടിയാണ് പ്രാദേശിക മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹു കഴിയാറുള്ള ബങ്കറും തകർന്നതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹം ശക്തമാകുന്നുണ്ട്. തെൽ അവീവിലെ അതീവ സുരക്ഷയുള്ള ഭൂഗർഭ ഷെൽറ്ററിൽ [&Read More

Main story

‘പ്രത്യാക്രമണം തുടരും; നിർത്താൻ സമയമായിട്ടില്ല’-വെടിനിർത്തൽ സാധ്യതകൾ തള്ളി ഇറാൻ

തെഹ്റാന്‍: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിർത്തൽ ആഹ്വാനങ്ങൾ പൂർണമായും തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. “ഞങ്ങൾ വെടിനിർത്തലിന് അപേക്ഷിച്ചിട്ടില്ല. ചർച്ചകൾക്ക് താല്പര്യവുമില്ല. യുദ്ധം നിർത്താൻ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്”, അദ്ദേഹം വ്യക്തമാക്കി. ​അമേരിക്കയും ഇസ്രയേലും ചേർന്ന് [&Read More

Iran

ഇറാനിലേക്ക് സ്‌പെഷ്യൽ ഫോഴ്‌സ്; ആണവശേഖരം പിടിച്ചെടുക്കാൻ വമ്പൻ നീക്കവുമായി അമേരിക്ക

വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടക്കവേ, ഇറാന്റെ ആണവശേഖരം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതിയുമായി അമേരിക്കയും ഇസ്രയേലും. ഇരുസൈന്യവും സംയുക്തമായി കരസേനാ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കാൻ പ്രത്യേക സേനയെ നിയോഗിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പക്കലുള്ള 450 കിലോയോളം വരുന്ന അതിമാരകമായ യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇത് ചുരുങ്ങിയ കാലയളവിനുള്ളിൽ ആണവായുധ [&Read More

Main story

മിസൈൽ രാസവസ്തുക്കളുമായി ചൈനയിൽനിന്ന് ഇറാൻ കപ്പലുകൾ പുറപ്പെട്ടു; നിരീക്ഷണം ശക്തമാക്കി അമേരിക്ക

വാഷിങ്ടൺ/ബെയ്ജിങ്: പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നതിനിടെ ചൈനയിൽനിന്ന് രണ്ട് കപ്പലുകൾ ഇറാനിലേക്കു തിരിച്ചതായി റിപ്പോർട്ട്. മിസൈൽ നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ നിറച്ച കപ്പലുകളാണ് ഇറാൻ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നതെന്നാണ് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ മിസൈൽ സംഭരണശാലകൾക്കും ഇന്ധന നിർമാണ കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചതിന് പിന്നാലെയാണു പുതിയ വാർത്ത വരുന്നത്. ‘ശബ്ദിസ്’, ‘ബർസിൻ’ എന്നിങ്ങനെ രണ്ട് ചരക്ക് കപ്പലുകളാണ് ചൈനയുടെ തെക്കുകിഴക്കൻ തീരത്തുള്ള ഗാവോലൻ കെമിക്കൽ സ്റ്റോറേജ് തുറമുഖത്തുനിന്ന് [&Read More

World

കുവൈത്തിൽ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്‍റെ വൻ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ഇറാന്റെ അതിശക്തമായ മിസൈൽRead More

World

ഒപ്പമുള്ളവരെല്ലാം കൊല്ലപ്പെട്ടാലും ജീവനോടെ പുറത്തുവരും; ഒടുവിൽ ഖാംനഇ കൊല്ലപ്പെട്ടപ്പോഴും അത്ഭുതരക്ഷ! ഐആർജിസി കമാൻഡർ

തെഹ്‌റാൻ: ഇറാന്റെ നിഴൽ സൈന്യമായ ഖുദ്സ് ഫോഴ്സിന്റെ (ഐആർജിസി ഖുദ്‌സ് ഫോഴ്‌സ്) തലവൻ ഇസ്മായിൽ ഖാനിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ വീണ്ടും ശക്തമാകുന്നു. ഖാനി ഇസ്രയേൽ ചാരനാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് മറ്റൊരു സൈനിക ഓപറേഷനിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടതാണു പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. അതിനിടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചു എന്ന കുറ്റത്തിന് ഖാനിയെ ഇറാൻ സൈന്യം രഹസ്യമായി വധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പിന്നിലും ഖാനിയുടെ ചാരവൃത്തിയാണെന്ന കണ്ടെത്തലിനു [&Read More

World

അമേരിക്കൻ സൈനികർ ഇറാൻ സൈന്യത്തിന്റെ പിടിയിൽ? ബന്ദികളാക്കിയെന്ന് ലാരിജാനി; വാർത്ത തള്ളി വൈറ്റ്

തെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കവേ, അമേരിക്കൻ സൈനികരെ ഇറാൻ പിടികൂടിയതായി റിപ്പോർട്ട്. അയൽരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെയാണ് യുഎസ് സൈനികരെ ബന്ദികളാക്കി പിടിച്ചതെന്നാണു വിവരം. ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ഈ വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് യുഎസ് പ്രതികരിച്ചു. ഇറാന്റെ അയൽരാജ്യങ്ങളിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈനികരെ തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി ബന്ധികളാക്കിയതായാണ് അലി ലാരിജാനി അവകാശപ്പെട്ടത്. എത്ര സൈനികർ തടവിലുണ്ടെന്നോ ഏത് രാജ്യത്തുനിന്നാണ് ഇവരെ പിടികൂടിയതെന്നോ അദ്ദേഹം [&Read More