അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ ചൈന നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇതിന്റെ യഥാർത്ഥ വിജയികൾ ചൈനയാണെന്ന് വിലയിരുത്തൽ.Read More
Tags :Iran war
‘തകരപ്പാളികൾ കൊണ്ടുള്ള ബങ്കർ; രക്തം വാർന്നൊലിച്ച് സൈനികർ, ആകെ പൊടിയും പുകയും’-കുവൈത്ത് ബേസിലെ
വാഷിങ്ടൺ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ തുടരുന്നതിനിടെ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരിട്ട ഏറ്റവും വലിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കുവൈത്തിലെ ഷുഐബ തുറമുഖത്തെ യുഎസ് സൈനിക താവളത്തിന് നേരെ മാർച്ച് ഒന്നിന് നടന്ന ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ സഹപ്രവർത്തകർ പെന്റഗണിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ നടന്ന രക്തരൂക്ഷിതമായ ഡ്രോൺ ആക്രമണത്തിൽ പെന്റഗണിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് അതിജീവിച്ച സൈനികർ. ‘കോട്ടയല്ല, അതൊരു തകരപ്പാളി’അതീവ [&Read More
തെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ തുടരുന്നതിനിടെ യുഎസ് സൈന്യത്തിന് ആശങ്ക പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് Read More
‘ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി ഒബാമയെയും നെതന്യാഹു സമീപിച്ചിരുന്നു; അദ്ദേഹം ആവശ്യം നിരസിച്ചു’-വെളിപ്പെടുത്തലുമായി ജോൺ
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ, ഇസ്രയേൽRead More
‘ഇസ്രയേലുമായുള്ള എല്ലാ ബന്ധവും യൂറോപ്യൻ യൂനിയൻ റദ്ദാക്കണം’-ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
മാഡ്രിഡ്: ലബനാനിൽ ഇസ്രയേൽ നടത്തുന്ന വിനാശകരമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മനുഷ്യജീവനോടുള്ള പുച്ഛമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രRead More
‘ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും ഒന്നിച്ച് കൈകാര്യം ചെയ്യും; യുറേനിയം ഒപ്പം കുഴിച്ചെടുത്ത്
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് ‘എബിസി ന്യൂസി’നോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങളിലെ യുറേനിയം അവരുമായി സഹകരിച്ച് നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. കടലിടുക്ക് അമേരിക്കയും ഇറാനും ചേർന്ന് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് [&Read More
തെൽ അവീവ്: പശ്ചിമേഷ്യയെ മഹായുദ്ധത്തിന്റെ വക്കിലെത്തിച്ച 40 ദിവസത്തെ സംഘർഷത്തിന് താൽക്കാലിക അറുതിയായെങ്കിലും, ഇസ്രയേൽ രാഷ്ട്രീയത്തിൽ നെതന്യാഹുവിനെതിരെയുള്ള വികാരം ശക്തമാകുന്നു. പ്രമുഖ ഇസ്രയേലി മാധ്യമമായ ‘വല്ല’ പ്രസിദ്ധീകരിച്ച രാഷ്ട്രീയ വിശകലനത്തിൽ, യുദ്ധം കൊണ്ട് ഇസ്രയേലിന് വലിയ നയതന്ത്രRead More
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിൽ സൈനിക നടപടിക്കുള്ള നീക്കത്തിനു തിരിച്ചടി. കടലിടുക്ക് വഴി ചരക്ക് നീക്കം പുനഃസ്ഥാപിക്കാനും സുരക്ഷ ഉറപ്പാക്കാനും ബഹ്റൈൻ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ പിന്തുണച്ചപ്പോൾ, സ്ഥിരം അംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗിച്ച് ഇതിനെ തടഞ്ഞു. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉറപ്പാക്കാനായി പ്രമേയത്തിന്റെ കരട് രേഖയിൽ ബഹ്റൈൻ പലതവണ വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. ‘സൈനിക നടപടി’ എന്ന കർക്കശമായ [&Read More
തെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും തുടർച്ചയായ വ്യോമാക്രമണങ്ങൾ ഇറാന്റെ മിസൈൽ പ്രഹരശേഷിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഉന്നത സൈനിക വക്താവ്. പുതിയ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയും എല്ലാ മിസൈൽ നഗരങ്ങളിലും പുതിയ ടീമുകളെ വിന്യസിച്ചും ശത്രുക്കളുടെ നീക്കങ്ങളെ അതിവേഗം പ്രതിരോധിക്കാൻ ഇറാന് സാധിക്കുന്നുണ്ട്. യുദ്ധത്തിന്റെ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പുതിയ മിസൈലുകൾ വിക്ഷേപിക്കുന്നതിൽ ഇറാന്റെ മിസൈൽ നഗരങ്ങൾ വൈദഗ്ധ്യം നേടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ പക്കൽ ഇനി ഏതാനും നൂറ് മിസൈലുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന ഇസ്രയേൽ സൈന്യത്തിന്റെ വാദം [&Read More