തെഹ്‌റാൻ: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിൽ പ്രധാന രാഷ്ട്രീയ നേതാക്കളെ വധിച്ചാൽ രാജ്യം തകരുമെന്ന വ്യാമോഹമായിരുന്നു. ട്രംപിന്റെ പല നയങ്ങളും അമേരിക്കയ്‌ക്കെതിരെ മറ്റ് രാജ്യങ്ങൾക്ക് പുതിയ നീക്കങ്ങൾ കണ്ടെത്താനുള്ള അവസരമാണ് നൽകുന്നത്. ചൈനയുമായുള്ള വ്യാപാര യുദ്ധം ഉണ്ടായപ്പോൾ നിർണായക ധാതുക്കളുടെ വിതരണം തടഞ്ഞുകൊണ്ട് ബീജിംഗ് അമേരിക്കയെ പ്രതിരോധത്തിലാക്കിയതിന് സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ ഇറാനുമായുള്ള യുദ്ധത്തിലും സംഭവിക്കുന്നത്. ഹോർമുസ് കടലിടുക്ക് തടഞ്ഞുകൊണ്ട് ലോകത്തിന്റെ എണ്ണനീക്കം നിയന്ത്രിക്കാൻ കഴിയുമെന്ന് ഇറാൻ തെളിയിച്ചു കഴിഞ്ഞു. ഈ [&Read More
Tags :Iran war
ഇറാൻ യുദ്ധത്തിലെ ട്രംപിന്റെ അവകാശവാദങ്ങൾ ഓഹരിവിപണിയെ ഉന്നം വെച്ചോ? അഞ്ചാം ആഴ്ചയും യുഎസിന്റെ
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ഓഹരിവിപണിയോ ലക്ഷ്യം വെച്ചാണോ എന്നിങ്ങനെയുള്ള സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ അമേരിക്കയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ ട്രപിന്റെ പല അവകാശവാദങ്ങളും പ്രസ്താവനകളും ഓഹരിവിപണി ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട ട്രംപിന്റെ ഓരോ പ്രസ്താവനകളും ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ വലിയ ചലനങ്ങളാണ് [&Read More
‘ഇറാനെ തീർത്തു അമേരിക്ക ജയിച്ചു’; പ്രഖ്യാപനങ്ങളൊന്നുമില്ല, അവകാശവാദങ്ങൾ ആവർത്തിച്ച് ട്രംപിന്റെ പ്രസംഗം
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം 32 ദിവസം പിന്നിടുമ്പോൾ ലോകം കാതോർത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചു. യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ തീയതിയെക്കുറിച്ചോ സൂചന നൽകുന്നതിന് പകരം, കഴിഞ്ഞ ഒരു മാസമായി താൻ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ട്രംപ് ചെയ്തത്. ഇറാനെ തീർത്തുകളഞ്ഞെന്നും, സൈനിക നീക്കം വൻ വിജയമാണെന്നും അമേരിക്ക ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും ഒരിക്കൽ കൂടി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ സമയക്രമത്തെക്കുറിച്ചോ [&Read More
മനാമ/തെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ആഗോള സാങ്കേതിക ഭീമനായ ആമസോണിന് നേരെ ഇറാന്റെ കനത്ത പ്രഹരം. ബഹ്റൈനിലെ ആമസോൺ വെബ് സർവീസസിന്റെ(എഡബ്ല്യൂഎസ്) ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ആമസോണിന്റെ ഡാറ്റാ സെന്ററുകൾക്കും അനുബന്ധ സംവിധാനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന് സാങ്കേതിക പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈനിലെ ആമസോൺ [&Read More
തെൽ അവീവ്: ഇസ്രയേലിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. മധ്യ ഇസ്രയേലിലെ റോഷ് ഹായിൻ, പെറ്റാ തിക്വ എന്നീ നഗരങ്ങളിൽ മിസൈലുകൾ പതിച്ച് ആറുനില കെട്ടിടം ഉൾപ്പെടെയുള്ളവയ്ക്ക് കനത്ത നാശമുണ്ടായി. ഇറാന്റെ ആക്രമണത്തിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ലയും റോക്കറ്റുകൾ തൊടുത്തുവിട്ടതോടെ ദശലക്ഷക്കണക്കിന് ആളുകൾ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. ബുധനാഴ്ച വൈകുന്നേരം മാത്രം ആറ് തവണയാണ് ഇസ്രയേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പത്തിലേറെ ബാലസ്റ്റിക് മിസൈലുകൾ [&Read More
ഇമാം ഹുസൈന്റെ രക്തസാക്ഷ്യത്തെ കുറിച്ച് ട്രംപ് പഠിച്ചിട്ടില്ല; മരിക്കാൻ ഭയമില്ലാത്ത ജനതയോടാണ് അദ്ദേഹം
ന്യൂഡൽഹി: ഇറാന്റെ കരുത്തോ ചരിത്രമോ അറിയാതെ യുദ്ധത്തിന് പോയത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തന്ത്രപരമായ പരാജയമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. എക്‌സ് ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിൽ, ചൈനീസ് യുദ്ധ തന്ത്രജ്ഞൻ സുൻ സൂവിന്റെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അമേരിക്കയെയും ഇസ്രയേലിനെയും കടന്നാക്രമിച്ചത്. ഈ യുദ്ധം ജയിക്കണമെങ്കിൽ ഒൻപത് കോടി മനുഷ്യരെയും കൊല്ലേണ്ടി വരുമെന്ന് കട്ജു ചൂണ്ടിക്കാട്ടി. ‘ശത്രുവിനെയും നിങ്ങളെയും നിങ്ങൾക്ക് അറിയാമെങ്കിൽ നൂറു യുദ്ധങ്ങളിൽ പോലും നിങ്ങൾ തോൽവി ഭയക്കേണ്ടതില്ല. എന്നാൽ [&Read More
ബെയ്‌റൂത്ത്: ലബനാൻ അതിർത്തിയിൽ ഇസ്രയേലിന്റെ അത്യാധുനിക ഡ്രോൺ ഹിസ്ബുല്ല വെടിവെച്ചിട്ടതായി റിപ്പോർട്ട്. തെക്കൻ ലബനാന് മുകളിലൂടെ പറക്കുകയായിരുന്ന ഇസ്രയേൽ പ്രതിരോധ സേനയുടെ ഡ്രോണാണ് ഹിസ്ബുല്ല തകർത്തതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഏകദേശം 10 ദശലക്ഷം ഡോളർ(ഏകദേശം 90 കോടി രൂപ) വിലമതിക്കുന്ന ‘ഹെർമിസ് 900 കൊച്ചാവ്’ എന്ന ഡ്രോണാണ് തകർന്നതെന്നാണു വിവരം. തെക്കൻ ലബനാനിലെ ആകാശപരിധിയിൽ വെച്ച് വിമാനവേധ മിസൈൽ ഉപയോഗിച്ചാണ് ഹിസ്ബുല്ല ഡ്രോണിനെ ലക്ഷ്യം വെച്ചത്. ഇസ്രയേലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസ് [&Read More
ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്.Read More
തെഹ്‌റാൻ: ഇസ്രയേലിന് സൈനികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ‘ശത്രുപക്ഷത്തുള്ളവർ’ ആയി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ പുതിയ നീക്കം. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) ആണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിൾ, ആപ്പിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, ടെസ്ല, ആമസോൺ തുടങ്ങിയ 18 കമ്പനികൾ ഇസ്രയേലിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്ന് പുലർച്ചെ വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഈ അന്ത്യശാസനം ലംഘിക്കുന്ന കമ്പനികളുടെ സൈബർ ഇടങ്ങളും ആഗോള ആസ്തികളും ആക്രമിക്കപ്പെടുമെന്നാണ് [&Read More
തെഹ്റാന്‍: പശ്ചിമേഷ്യൻ യുദ്ധം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, യുഎഇയിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ അതിശക്തമായ ആക്രമണം നടത്തി ഇറാൻ. ദുബൈക്ക് സമീപമുള്ള അൽ മിൻഹാദ് എയർ ബേസിനോട് ചേർന്നുള്ള അതീവ രഹസ്യമായ അമേരിക്കൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് ഡ്രോൺRead More