ഇറാൻ പിടിച്ചടക്കാൻ അമേരിക്ക? അത്യാധുനിക എഫ്-35സി യുദ്ധവിമാനങ്ങളും 2000ത്തോളം സൈനികരും മിഡിലീസ്റ്റിലേക്ക്
പശ്ചിമേഷ്യയിലെ സംഘർഷം നാലാഴ്ച പിന്നിടുമ്പോൾ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക.Read More
പശ്ചിമേഷ്യയിലെ സംഘർഷം നാലാഴ്ച പിന്നിടുമ്പോൾ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക.Read More
തെല്‍ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം ഇസ്രയേലിന്റെ ഹൃദയഭൂമിയിലേക്ക് പടരുന്നു. വടക്കൻ തെൽ അവീവിലെ ഒരു ആഡംബര പാർപ്പിട സമുച്ചയത്തിന് നേരെ ഇറാന്റെ മിസൈൽ നേരിട്ട് പതിച്ചു. സ്‌ഫോടനത്തിൽ മൂന്ന് നിലകളുള്ള ഒരു പഴയ പാർപ്പിട സമുച്ചയത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും ഇസ്രയേൽ അടിയന്തര വിഭാഗമായ മാഗൻ ഡേവിഡ് അദോം അറിയിച്ചു. അതിനിടെ, ലോകത്തെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് [&Read More
തെൽ അവീവ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ഇസ്രയേലിന്റെ ഭരണകൂട സിരാകേന്ദ്രങ്ങളിലേക്ക് പടരുന്നു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് സഭാനടപടികൾ അടിയന്തരമായി നിർത്തിവെച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജെറുസലേമിലും പരിസരപ്രദേശങ്ങളിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത്. ഇതോടെ പാർലമെന്റ് അംഗങ്ങളും ജീവനക്കാരും സഭയ്ക്കുള്ളിലെ സുരക്ഷിത ബങ്കറുകളിലേക്ക് മാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുപ്രധാനമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് പാർലമെന്റ് മന്ദിരത്തിന് സമീപം വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടത്. ഇതോടെ സഭാനടപടികൾ പെട്ടെന്ന് തന്നെ നിർത്തിവെക്കാൻ സ്പീക്കർ [&Read More
തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ, ഒരു സുരക്ഷാ കവചവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് കഴിയുകയാണ് ഇസ്രയേലിലെ ബദൂയിൻ ഗ്രാമങ്ങൾ. കഴിഞ്ഞ ദിവസം തെക്കൻ ഇസ്രയേലിലെ ഒരു ബദൂയിൻ ഗ്രാമത്തിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വീട് തകർന്നു. എന്നാൽ, തങ്ങളെ മനുഷ്യരായിപ്പോലും ഭരണകൂടം പരിഗണിക്കുന്നില്ലെന്ന അതിശക്തമായ രോഷമാണ് ഈ മേഖലയിലെ ജനങ്ങൾ പങ്കുവെക്കുന്നതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. അവഗണനയുടെ ആഴംമിസൈൽ പതിച്ച് വീട് തകർന്നതിന് പിന്നാലെ അധികൃതരിൽനിന്ന് സഹായം [&Read More
തെഹ്റാൻ: ഇറാന്റെ ഏറ്റവും ഉയർന്ന സുരക്ഷാ സമിതിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനു പുതിയ സെക്രട്ടറി. മുൻ സൈനിക കമാൻഡറും നയതന്ത്രജ്ഞനുമായ മുഹമ്മദ് ബാഖിർ ദുൽഖദർ ആണ് പുതിയ സുരക്ഷാ കൗൺസിൽ മേധാവി. ഏറെക്കാലമായി ഈ പദവി അലങ്കരിച്ചിരുന്ന നയതന്ത്രജ്ഞൻ അലി ലാരിജാനിയുടെ വിയോഗത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ദുൽഖദറിന്റെ നിയമനം. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയാണു പുതിയ നിയമനത്തിന് അംഗീകാരം നൽകിയത്. ആരാണ് മുഹമ്മദ് ബാഖിർ ദുൽഖദർ?ഇറാന്റെ സൈനികRead More
തെൽ അവീവ്: ലോകത്തെ ഏറ്റവും ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ വലിയ വിള്ളൽ വീഴ്ത്തി ഇറാന്റെ മിസൈൽ ആക്രമണം. തെക്കൻ ഇസ്രയേലിലെ ഡിമോണ, അറാദ് നഗരങ്ങളിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത് ‘ഡേവിഡ്സ് സ്ലിങ്’ എന്ന പ്രതിരോധ സംവിധാനത്തിന് സംഭവിച്ച സാങ്കേതിക തകരാർ മൂലമാണെന്ന് ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണയ്ക്ക് നേരെയുണ്ടായ ആക്രമണം അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. പ്രതിരോധം പാളിയതെങ്ങനെ?ഇറാന്റെ ‘ഖദർ’ [&Read More
ശ്രീനഗർ: യുദ്ധക്കെടുതിയിൽ വലയുന്ന ഇറാനിലെ സാധാരണക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിൽ നിന്ന് സഹായപ്രവാഹം. കശ്മീരിലെ ബുഡ്ഗാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പണവും സ്വർണവും വീട്ടുപകരണങ്ങളും ഉൾപ്പെടെയുള്ളവയാണ് ഇറാനിയൻ ജനതയ്ക്കായി ദാനമായി നൽകുന്നത്. ഇതിൽ 28 വർഷം മുൻപ് മരിച്ച ഭർത്താവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ച സ്വർണാഭരണങ്ങൾ ദാനം ചെയ്ത കശ്മീരി വനിതയുടെ കഥ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഇറാനിയൻ എംബസിയാണ് എക്സിലൂടെ ഈ വൈകാരികമായ സംഭവം പങ്കുവെച്ചത്. “നിങ്ങളുടെ കണ്ണുനീരും ശുദ്ധമായ വികാരങ്ങളുമാണ് ഏറ്റവും [&Read More
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വ്യാജ സന്ദേശങ്ങൾ ഇസ്രയേലിൽ പ്രചരിക്കുന്നു. ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) പേരിലാണ് പൗരന്മാർക്ക് എസ്എംഎസ് ലഭിക്കുന്നത്. എന്നാൽ, ഇസ്രയേൽ പൗരന്മാർക്കിടയിൽ ഭീതി പടർത്താനായി ഇറാന്റെ ഗൂഢനീക്കമാണിതെന്നാണു സൈന്യം പറയുന്നതെന്ന് പ്രാദേശിക മാധ്യമമായ ‘യെദിയോത്ത് അഹ്രോനോത്ത്’ റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയാണ് പതിനായിരക്കണക്കിന് ഇസ്രായേലികൾക്ക് ഫോണുകളിൽ സന്ദേശങ്ങൾ ലഭിച്ചത്. യുദ്ധമുഖത്തെ പിരിമുറുക്കം മുതലെടുത്ത് സൈബർ ആക്രമണത്തിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ നാഷണൽ സൈബർ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. [&Read More
തെൽ അവീവ്/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അതിനിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇറാൻ സൈനികർക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ ആഭ്യന്തര കലഹം സൃഷ്ടിക്കാൻ പുതിയ തന്ത്രവുമായി ഇസ്രയേൽ. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി) ഉദ്യോഗസ്ഥരെയും സൈനിക കമാൻഡർമാരെയും നേരിട്ട് ഫോണിൽ വിളിച്ച് ഇസ്രയേൽ ഭീഷണിപ്പെടുത്തുന്നതായും ഭരണകൂടത്തിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘വാൾസ്ട്രീറ്റ് ജേണലാ’ണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാന്റെ സൈനിക തലപ്പത്തുള്ളവർക്കും മധ്യനിരയിലുള്ള ഉദ്യോഗസ്ഥർക്കുമാണ് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൽനിന്ന് അജ്ഞാത കോളുകൾ വരുന്നത്. ‘നിങ്ങളുടെ ഭരണകൂടം [&Read More
തെൽ അവീവ്: ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ബെൻ ഗുരിയൻ അന്താരാഷ്ട്ര എയർപോർട്ടിനു നേരെ ഇറാന്റെ വമ്പൻ മിസൈൽ ആക്രമണം. സംഭവത്തിൽ മൂന്ന് സ്വകാര്യ വിമാനങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രതിരോധ സംവിധാനം തകർത്ത ഇറാൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ വിമാനങ്ങൾക്ക് മുകളിൽ പതിച്ചാണ് ഇത്രയും വലിയ അപകടമുണ്ടായതെന്നാണ് ഇസ്രയേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചത്. വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ആഡംബര സ്വകാര്യ വിമാനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മിസൈൽ ചില്ലുകൾ [&Read More