19/04/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Elections

Kerala

‘വനത്തിലാണ്, വനവാസത്തിന് അല്ല കട്ടായം’; വൈറലായി വി.ഡി സതീശന്റെ അവധിക്കാല വീഡിയോ

കൊച്ചി: കഠിനമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തിരക്കുകൾക്കും പിന്നാലെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വനത്തിലൂടെയുള്ള ട്രക്കിങ്ങും കുടുംബാംഗങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്. “വനത്തിലാണ്, വനവാസത്തിനല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും” എന്ന രസകരമായ കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം വീഡിയോ പങ്കുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കെ, സമ്മർദങ്ങളിൽ നിന്ന് മാറി നിൽക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ട്രക്കിങ് വേഷത്തിലുള്ള [&Read More

Kerala

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ കാവലിരിക്കണമെന്ന് വി.ഡി സതീശൻ; എല്ലാ സ്ഥാനാർത്ഥികൾക്കും കത്ത്

തിരുവനന്തപുരം: വോട്ടെടുപ്പിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ (സ്ട്രോങ്ങ് റൂം) അതീവ ജാഗ്രത പുലർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് സംബന്ധിച്ച് 140 യുഡിഎഫ് സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും ഡിസിസി അധ്യക്ഷന്മാർക്കും അദ്ദേഹം കത്തുനൽകി. യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ കൺട്രോൾ റൂമുകളിൽ സ്ഥാനാർത്ഥിയുടെ പ്രതിനിധിക്ക് 24 മണിക്കൂറും ഇരിക്കാനുള്ള സൗകര്യമുണ്ട്. ഈ സംവിധാനം പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കത്തിൽ നിർദേശിക്കുന്നു. ഇതിനായി അതത് ജില്ലാ കളക്ടർമാരിൽ നിന്നും സ്ഥാനാർത്ഥികളോ ചീഫ് ഇലക്ഷൻ [&Read More

Kerala

പരിധി വെറും 40 ലക്ഷം, സ്ഥാനാർഥികൾ ചെലവാക്കുന്നതോ നാലുകോടിവരെ; മാതൃകയായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കെ, മിക്ക മണ്ഡലങ്ങളിലും ഒഴുക്കുന്നത് കോടികളാണെന്ന് റിപ്പോർട്ടുകൾ. പ്രചാരണത്തിനായി മൂന്ന് മുതൽ നാല് കോടി രൂപ വരെ പല പ്രമുഖ സ്ഥാനാർഥികളും ചെലവിടുന്നുണ്ടെന്നാണ് സൂചന. എന്നാൽ, ഈ ആർഭാടങ്ങൾക്കിടയിൽ വെറും 20 ലക്ഷം രൂപ മാത്രം ചെലവഴിച്ച് വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മൻ. ഫ്ളക്സ് ബോർഡുകളോ പോസ്റ്ററുകളോ വാഹനഘോഷയാത്രകളോ ഇല്ലാതെ സൈക്കിളിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രചാരണം. “പ്രചാരണത്തിൽ [&Read More

Main story

‘സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും’; വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്ന് സിഎസ്ഐ

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിശ്വാസികളെ ബോധ്യപ്പെടുത്തുമെന്നും വിശ്വാസികൾ വിവേകപൂർവ്വം വോട്ട് രേഖപ്പെടുത്തുമെന്നും സിഎസ്ഐ ബിഷപ്പ് റവ ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിർദേശിച്ചിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ വിശ്വാസികൾ പ്രാപ്തരാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ സഭയുടെ നിലപാട് വ്യക്തമാക്കിയ ബിഷപ്പ്, 10 ലക്ഷത്തോളം വരുന്ന വിശ്വാസികൾ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതർ പറഞ്ഞാൽ വിശ്വാസികൾ [&Read More

Main story

‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’; പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്മെന്റ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്‌മെന്റ്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെ എൽഡിഎഫ് നടത്തിയ അനൗൺസ്‌മെന്റ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്’ എന്ന് പറഞ്ഞ് മുസ്ലീം ലീഗ് വോട്ട് പിടിക്കുന്നു എന്നാണ് എൽഡിഎഫിന്റെ പ്രചാരണം. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡ് വെച്ച വാഹനത്തിൽ നിന്നാണ് വിവാദമായ അനൗൺസ്‌മെന്റ് ഉയർന്നത്. മുസ്ലീം ലീഗ് മതരാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും മതസഹോദര്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങളെ മതനിരപേക്ഷവാദികൾ [&Read More

Kerala

‘പിണറായി വിജയനും എൽഡിഎഫും മോദിയുടെ ബി ടീം; അമേരിക്കയ്ക്കു മുന്നിൽ മോദി തലകുനിക്കുന്നു’-

തീരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കും കേന്ദ്രത്തിൽ നിന്ന് വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും, അവർക്കെതിരെ നടപടിയെടുക്കാൻ ഒരു കേന്ദ്ര ഏജൻസിയും തയ്യാറാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കവർച്ച നടന്നപ്പോൾ ഒരു വാക്കുപോലും പറയാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ഒത്തുകളിയുടെ തെളിവാണെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ [&Read More

Main story

കേരളത്തിൽ പഠിച്ചവർക്ക് ജോലി ഉറപ്പ്, കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ, ദാരിദ്ര്യത്തില്‍നിന്ന് മോചനം; വൻ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) പ്രകടനപത്രിക പുറത്തിറക്കി. കോഴിക്കോട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് പുസ്‌തകങ്ങളിലായി തയ്യാറാക്കിയ പത്രിക പ്രകാശനം ചെയ്തത്. ക്ഷേമപെൻഷൻ വർധനയും തൊഴിലുറപ്പും ഉൾപ്പെടെ 60 ഇന കർമ്മപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്. സാമൂഹിക സുരക്ഷാ മേഖലയ്ക്ക് വലിയ മുൻഗണന നൽകുന്നതാണ് പുതിയ പത്രിക. നിലവിലെ ക്ഷേമ പെൻഷനുകൾ ഘട്ടംഘട്ടമായി 3000 രൂപയായി വർധിപ്പിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കാൻ [&Read More

Main story

സ്ത്രീകൾക്ക് സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, യുവജനങ്ങൾക്ക് വായ്പ; വമ്പൻ

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള പത്രിക കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകിയാണ് പ്രകാശനം ചെയ്തത്. രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്ക് പുറമെ, ഇന്ദിര ഗ്യാരണ്ടി എന്ന പേരിൽ ആറിന സുപ്രധാന വാഗ്ദാനങ്ങളും പത്രികയിലുണ്ട്. സാധാരണക്കാരുടെയും സ്ത്രീകളുടെയും ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികളാണ് പ്രകടന പത്രികയുടെ മുഖ്യാകർഷണം. ആരോഗ്യ രംഗത്ത് ‘ജിപ്‌മെർ’ [&Read More

Kerala

‘കുടുംബത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നു’; തൃശ്ശൂർ മുൻ മേയർ എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ മുൻ മേയർ എം.കെ വർഗീസ് ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് മാതൃസംഘടനയായ കോൺഗ്രസിലേക്ക് മടങ്ങിയെത്തി. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും യുഡിഎഫിന്റെ ഭാഗമാകുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താൻ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നും ഇതൊരു ഖർ വാപ്പസി ആണെന്നും വർഗീസ് പ്രതികരിച്ചു. അഞ്ച് വർഷം മുമ്പ് കൗൺസിലർ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചത്. തുടർന്ന് [&Read More