Tags :Khamenei assassination
ദോഹ/റിയാദ്: ഗൾഫ് രാജ്യങ്ങളായ ഖത്തറിലും സൗദി അറേബ്യയിലും സ്ഫോടനങ്ങൾ നടത്താൻ മൊസാദ് സംഘം പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ ടക്കർ കാൾസൻ ആണ് തന്റെ ‘പോഡ്കാസ്റ്റ്’ പരിപാടിയിലൂടെ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഗൂഢാലോചനയുടെ ഭാഗമായ മൊസാദ് ഏജന്റുമാരെ ഇരുരാജ്യങ്ങളും ചേർന്ന് പിടികൂടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേൽ രഹസ്യാന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണു പിടിയിലായതെന്നാണ് ടക്കർ കാൾസൻ പറയുന്നത്. ഇവരെ ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗം പിടികൂടി തടങ്കലിലാക്കിയതായും അദ്ദേഹം പറയുന്നു. അതേസമയം, അമേരിക്കയിൽ [&Read More
മോസ്‌കോ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ വധത്തിലേക്കും ഇറാന്റെ തന്ത്രപ്രധാന മേഖലകളുടെ തകർച്ചയിലേക്കും നയിച്ച യുഎസ്Read More
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ അമേരിക്കയ്ക്കു മുന്നിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. യുഎസിന്റെ പക്കലുള്ള ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെ ശേഖരം അതിവേഗം കുറയുകയാണെന്ന് റിപ്പോർട്ട്. ‘ബിസിനസ് ഇൻസൈഡർ’ ആണ് വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ നാവികസേന നടത്തിയ ‘ഓപറേഷൻ എപ്പിക് ഫ്യൂറി’യിൽ വൻതോതിൽ ടോമഹോക്ക് മിസൈലുകൾ പ്രയോഗിച്ചിരുന്നു. ഭാവിയിൽ ചൈനയെപ്പോലെയുള്ള ശക്തരായ ശത്രുക്കളുമായി ഒരു യുദ്ധമുണ്ടായാൽ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഉണ്ടാകുമോ എന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. [&Read More
തെല്‍ അവീവ്: ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ വൻ വ്യോമാക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് അതിശക്തമായ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിപ്ലവ ഗാർഡിന്റെ അവകാശവാദം ‘ടൈംസ് ഓഫ് ഇസ്രയേൽ’ ഉൾപ്പെടെയുള്ള ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഖൈബർ ഷെക്കാൻ’ എന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചതെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ കവചമായ അയൺ ഡോമിനെ ഭേദിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ [&Read More
ബഗ്ദാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻ മിസൈലാക്രമണം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള യുഎസ് എയർബേസിലാണ് ആക്രമണം. താവളം കത്തിയമരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായി ഓപൺ സോഴ്‌സ് ഇന്റലിജൻസ് വിവരങ്ങൾ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയാണ് ഇറാഖിലെ എർബിൽ നഗരത്തിൽ അതിശക്തമായ സ്‌ഫോടനങ്ങൾ കേട്ടത്. അമേരിക്കൻ സൈനികർ താമസിക്കുന്ന [&Read More
മനാമ: ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തിൽനിന്ന് മുന്നൂറോളം ബ്രിട്ടീഷ് സൈനികർ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. മിസൈലുകൾ പതിച്ചയിടത്തുനിന്ന് ഏതാനും നൂറ് വാര അകലെ മാത്രമായിരുന്നു ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നതെന്ന ഞെട്ടിക്കുന്ന വിവരം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വെളിപ്പെടുത്തി. ബഹ്‌റൈനിലെ ജുഫൈറിലുള്ള അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. മിസൈലുകൾ പതിച്ച സമയത്ത് ഏകദേശം 300 ബ്രിട്ടീഷ് സൈനികർ ഈ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. [&Read More
നിക്കോഷ്യ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഇറാൻ മിസൈൽ വിക്ഷേപിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സ്ഥിരീകരിച്ചു. സൈപ്രസിന് നേരെ രണ്ട് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച പ്രത്യാക്രമണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. സൈപ്രസിലെ ബ്രിട്ടീഷ് പരമാധികാര താവളങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചല്ല ആക്രമണമെന്ന് ബ്രിട്ടൻ അവകാശപ്പെടുമ്പോഴും, ഇത് വലിയൊരു ഭീഷണിയാണെന്ന് ഹീലി മുന്നറിയിപ്പ് നൽകി. [&Read More
ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ പാകിസ്താനിലും ഇറാഖിലും വ്യാപക പ്രതിഷേധം. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലും സംഘർഷം നിലനിൽക്കുകയാണ്. ഖാംനഇയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നൂറുകണക്കിന് ആളുകൾ ഇരച്ചുകയറി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഒരു ഭാഗത്തിന് തീയിടുകയും ചെയ്തതോടെ പ്രദേശം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാകിസ്ഥാൻ [&Read More
തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിൽ ഔദ്യോഗികമായി വാർത്താ കുറിപ്പ് പുറത്തിറക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി). അമേരിക്കയുടെയും ഇസ്രയേലിന്റെയും ക്രൂരമായ ഭീകരാക്രമണമാണു നടന്നതെന്ന് സൈന്യം പറഞ്ഞു. പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാതെ അടങ്ങില്ലെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ഖാംനഇയുടെ മരണവാർത്ത തസ്‌നിം, ഫാർസ് ഉൾപ്പെടെയുള്ള ഇറാൻ വാർത്താ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ [&Read More