21/06/2026
[fontresizer_tawhidurrahmandear_widget]

Tags :LDF

Kerala

ആശ കൊടുത്തു പറ്റിച്ചോ? വാർഡ് യുഡിഎഫ് പിടിച്ചു, റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ

വൈക്കം: വൈക്കം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വികസന ഫണ്ടിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത 23ാം വാർഡിലെ റോഡ് പുനർനിർമ്മാണത്തിനായി അനുവദിച്ച 15 ലക്ഷം രൂപ സി.കെ ആശ എംഎൽഎ പിൻവലിച്ചതാണ് തർക്കത്തിന് കാരണമായത്. നഗരസഭയുടെ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡിനായി അനുവദിച്ച തുകയാണ് എംഎൽഎയുടെ നിർദ്ദേശപ്രകാരം കലക്ടർ റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഫണ്ട് പിൻവലിക്കാൻ കാരണമെന്ന് യുഡിഎഫ് ആരോപിക്കുന്നു. ജൂലൈ 18ന് ഫണ്ട് അനുവദിക്കാൻ ശുപാർശ നൽകുകയും ജൂലൈ [&Read More

Main story

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് ഞങ്ങൾ സ്വീകരിച്ചതല്ല, അവർ തന്നതാണ്; വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം ചോദിച്ചുവാങ്ങിയതല്ലെന്നും അത് അവർ നൽകിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പാർട്ടി എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി എൽഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന കാര്യം അംഗീകരിച്ചായിരുന്നു എം.വി ഗോവിന്ദന്റെ വിശദീകരണം. ‘ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം സ്വീകരിച്ചതല്ല. അത് അവർ ഇങ്ങോട്ട് തന്നതാണ്. ഞങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നു അന്ന് അവർ സ്വീകരിച്ചത്. എന്നാൽ, [&Read More

Kerala

‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്; ഇത് വെറും തെരഞ്ഞെടുപ്പ് ഗീർവാണം’: വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് വെറും പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഇതിലുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനാവശ്യ അവകാശവാദങ്ങൾ ഉന്നയിച്ച് ബജറ്റിന്റെ പവിത്രത സർക്കാർ നശിപ്പിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി. വിശ്വാസ്യത തീരെയില്ലാത്ത ബജറ്റാണിത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടന്ന വർഷമാണിത്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഗീർവാണ [&Read More

Main story

കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർജെഡി

കോഴിക്കോട്: കോർപറേഷൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയിൽ വൻ പൊട്ടിത്തെറി. ആർജെഡി സ്ഥാനാർത്ഥികളുടെ തോൽവിക്ക് കാരണം സിപിഎമ്മിന്റെ ഇടപെടലാണെന്ന് ആരോപിച്ചു ആർജെഡി രംഗത്തെത്തി. ആർജെഡി മത്സരിച്ച നാല് വാർഡുകളിലും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ഒരു വിഭാഗം സിപിഎം നേതാക്കൾ ബോധപൂർവം പ്രവർത്തിച്ചുവെന്നാണ് പ്രധാന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് സഹിതം ആർജെഡി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ആർജെഡി സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചെന്നും, പ്രാദേശിക നേതാക്കളുടെ താൽപര്യപ്രകാരം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടത്തിയെന്നും [&Read More

Main story

നിയമസഭാ പോരാട്ടത്തിന് കാസർകോട്ട് തുടക്കം: ഫെബ്രുവരിയിൽ യുഡിഎഫിന്റെ ‘പുതുയുഗയാത്ര’ ,എൽഡിഎഫിന്റെ ‘വികസനമുന്നേറ്റ ജാഥ’

കാസർകോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയ മുന്നണികൾ പ്രചാരണ ജാഥകളുമായി രംഗത്തെത്തുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കാസർകോട്ടുനിന്നാണ് ഇത്തവണയും ജാഥകൾ പ്രയാണം ആരംഭിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഫെബ്രുവരിയിൽ തങ്ങളുടെ സംസ്ഥാനതല യാത്രകൾക്ക് തുടക്കം കുറിക്കുമ്പോൾ, കെഎസ്‌യു ചൊവ്വാഴ്ച മുതൽ വിദ്യാർത്ഥി യാത്രയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു. യുഡിഎഫിന്റെ പുതുയുഗയാത്ര ‘കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ്’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ ഫെബ്രുവരി ആറിന് കാസർകോട്ടുനിന്ന് ആരംഭിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന [&Read More

Main story

‘കേരളത്തിൽ ഭരണവിരുദ്ധ വികാരം; 50 % ജനങ്ങൾക്ക് അതൃപ്തി’, എൻഡിടിവി സർവേയിൽ യുഡിഎഫിന്

തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം ജനങ്ങളും അതൃപ്തരാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 22.4 ശതമാനം പേരും അടുത്ത മുഖ്യമന്ത്രിയായി പിന്തുണച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനം പേർ പിന്തുണച്ചപ്പോൾ, മുൻ മന്ത്രി കെ.കെ. [&Read More

Kerala

വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടി വിട്ടു

കൽപ്പറ്റ: വയനാട് സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എ.വി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തുകയാണെന്നും അന്തസ്സോടെ പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ’35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്,’ എന്ന് ജയൻ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനങ്ങളാണ് വേട്ടയാടലിന് [&Read More

Kerala

‘കേരളാ കോൺഗ്രസ് എം എവിടെയോ അവിടെ ഭരണമുണ്ട്’- മുന്നണി മാറ്റം തള്ളാതെ ജോസ്

കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായി തള്ളാതെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി. തങ്ങളെ ഓർത്ത് ആരും കണ്ണീരൊഴുക്കേണ്ടതില്ലെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ‘കേരള കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും’ എന്ന ജോസ് കെ. മാണിയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പല കേന്ദ്രങ്ങളിൽ നിന്നും ക്ഷണം വരുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ നിലപാട് ഓരോ [&Read More

Kerala

’സ്ഥാനാർഥിയാക്കാൻ നോവലിസ്റ്റ് ലിസിയിൽ നിന്ന് സിപിഎം നേതാക്കൾ ലക്ഷങ്ങൾ വാങ്ങി’; പരാതിയില്‍ അന്വേഷണം

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ലക്ഷങ്ങൾ വാങ്ങിയെന്ന ആരോപണത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. തൃശ്ശൂർ കോർപ്പറേഷനിലെ ലാലൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന നോവലിസ്റ്റ് ലിസിയിൽ നിന്ന് ഏഴ് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. ഒളരി ലോക്കൽ സെക്രട്ടറി കെ.എം സോണി, മുൻ സെക്രട്ടറി എം.കെ ബൈജു എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. സിപിഎം ഏരിയാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ അഴിമതി ആരോപണം ഉയർന്നത്. സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങുന്ന രീതി പാർട്ടിക്കില്ലെന്നിരിക്കെ, നയം [&Read More

Kerala

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ അവഗണിക്കാനാണ് ഞങ്ങളുടെ തീരുമാനം; വര്‍ഗീയത കേരളം വച്ചുപൊറുപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ [&Read More