തെൽ അവീവ്: തെക്കൻ ലബനാനിൽ ഇസ്രയേൽ സൈനികൻ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ സ്ഥിരീകരണവുമായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലുള്ളത് തങ്ങളുടെ സൈനികൻ തന്നെയാണെന്ന് ഐഡിഎഫ് സമ്മതിച്ചു. സംഭവത്തിൽ കുറ്റക്കാരനായ സൈനികനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ലബനാനിലെ സൈനിക നീക്കത്തിനിടെ ഇസ്രയേൽ സൈനികൻ ക്രിസ്തുരൂപം തകർക്കുന്ന ചിത്രം പുറത്തുവന്നത്. ഇത് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടക്കത്തിൽ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് പറഞ്ഞിരുന്ന സൈന്യം, പ്രാഥമിക അന്വേഷണത്തിന് [&Read More
Tags :Middle East Conflict
പശ്ചിമേഷ്യയിൽ യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടക്കവെ, ഇറാന്റെ ഭൂഗർഭ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ Read More
കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ‘ലാവന്’ കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 183 നാവികരെ നിലവിൽ കൊച്ചി നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തരമായി ഡോക്കിങ് വേണമെന്ന ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകിയത്. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ‘ദേന’യെ മാർച്ച് നാലിന് അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയിരുന്നു. ഈ സംഭവത്തിന് മുൻപ് ഫെബ്രുവരി 28Read More
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ മിസൈലാക്രമണങ്ങളിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നതായി റിപ്പോർട്ട്. നേരത്തെ നാല് സൈനികർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും, പരിക്കേറ്റവരിൽ രണ്ട് പേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. കൂടുതൽ പേര് പരിക്കേറ്റ് ചികിത്സയിലുണ്ടെന്നാണ് വിവരം. കുവൈത്തിലും ബഹ്‌റൈനിലും മറ്റ് അമേരിക്കൻ സൈനിക താവളങ്ങളിലും നടന്ന ആക്രമണങ്ങളിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് [&Read More
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള അമേരിക്കൻ എംബസിക്ക് നേരെ ഇന്ന് പുലർച്ചെ വൻ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ എംബസിയിൽ പതിച്ചതായും തുടർന്ന് ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദിലെ നയതന്ത്ര മേഖലയിൽ അതിശക്തമായ സ്ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. എംബസി പരിസരത്ത് നിന്ന് വലിയ തോതിൽ തീഗോളങ്ങളും കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണെന്നും ചെറിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ [&Read More
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ തീരത്തുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണമുണ്ടായി. ഇന്ന് നടന്ന ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ തീപിടുത്തമുണ്ടായെങ്കിലും പ്രതിരോധ സേനയുടെ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപേ പ്രതിരോധ സേന വെടിവെച്ചിട്ടു. തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കോംപൗണ്ടിലെ താമസസ്ഥലത്ത് പതിച്ചാണ് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കേൽക്കാതെ തന്നെ ഉടൻ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ [&Read More
അബൂദബി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈത്തിലെ അൽRead More
തെഹ്‌റാൻ: ഇസ്രയേലും യുഎസും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, രാജ്യത്തെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി സൈബർ ആക്രമണവും. അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ‘ബേഡ്‌സബ കലണ്ടർ’ എന്ന പ്രേയർ ആപ്പ് ഹാക്ക് ചെയ്താണ് ഇറാനിയൻ സൈനികർക്കും ജനങ്ങൾക്കും കീഴടങ്ങൽ സന്ദേശങ്ങൾ അയക്കുന്നത്. ശനിയാഴ്ച പുലർച്ചെ തെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതിന് തൊട്ടുപിന്നാലെയാണ് ആപ്പിൽ നിന്ന് നോട്ടിഫിക്കേഷനുകൾ പ്രവഹിച്ചു തുടങ്ങിയത്. രാവിലെ 9:52ന് ‘സഹായം എത്തിയിരിക്കുന്നു’ എന്ന വാചകത്തോടെ ആരംഭിച്ച സന്ദേശങ്ങൾ 30 മിനിറ്റിലധികം [&Read More
വാഷിങ്ടൺ/തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധഭീതി രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിൽനിന്നുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇതിനൊപ്പം തന്നെ ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ആറ് അത്യാധുനിക വിമാനങ്ങൾ കൂടി ഇസ്രയേലിലേക്ക് അയച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, ഇസ്രയേലിലെ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചിരിക്കുന്നത്. അമേരിക്കൻ എംബസി ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുമിടയുണ്ട്. ജറുസലേമിലെ പഴയ നഗരം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വിലക്കുണ്ടാകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് [&Read More
ലണ്ടൻ: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി കിയർ സ്റ്റാർമർ. ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്‌സ് താവളമായ ഫെയർഫോർഡും, ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് അധീന പ്രദേശമായ ഡീഗോ ഗാർഷ്യയും ഉപയോഗിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യമാണ് ബ്രിട്ടൻ തള്ളിയത്. മുൻകൂർ പ്രകോപനമില്ലാതെ ഇറാനെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്നും, ഇതിനായി തങ്ങളുടെ വ്യോമതാവളങ്ങൾ വിട്ടുനൽകുന്നത് ബ്രിട്ടനെയും പ്രതിക്കൂട്ടിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം, തെറ്റായ ഒരു [&Read More