15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Mossad

Iran

ഒപ്പമുള്ളവരെല്ലാം കൊല്ലപ്പെട്ടാലും ജീവനോടെ പുറത്തുവരും; ഒടുവിൽ ഖാംനഇ കൊല്ലപ്പെട്ടപ്പോഴും അത്ഭുതരക്ഷ! ഐആർജിസി കമാൻഡർ

തെഹ്‌റാൻ: ഇറാന്റെ നിഴൽ സൈന്യമായ ഖുദ്സ് ഫോഴ്സിന്റെ (ഐആർജിസി ഖുദ്‌സ് ഫോഴ്‌സ്) തലവൻ ഇസ്മായിൽ ഖാനിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ വീണ്ടും ശക്തമാകുന്നു. ഖാനി ഇസ്രയേൽ ചാരനാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് മറ്റൊരു സൈനിക ഓപറേഷനിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടതാണു പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. അതിനിടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചു എന്ന കുറ്റത്തിന് ഖാനിയെ ഇറാൻ സൈന്യം രഹസ്യമായി വധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പിന്നിലും ഖാനിയുടെ ചാരവൃത്തിയാണെന്ന കണ്ടെത്തലിനു [&Read More

World

ഖത്തറിലും സൗദിയിലും സ്ഫോടനത്തിന് പദ്ധതിയിട്ട മൊസാദ് ചാരന്മാർ പിടിയിൽ; വെളിപ്പെടുത്തലുമായി പ്രമുഖ അമേരിക്കൻ

ദോഹ/റിയാദ്: ഗൾഫ് രാജ്യങ്ങളായ ഖത്തറിലും സൗദി അറേബ്യയിലും സ്ഫോടനങ്ങൾ നടത്താൻ മൊസാദ് സംഘം പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ ടക്കർ കാൾസൻ ആണ് തന്റെ ‘പോഡ്കാസ്റ്റ്’ പരിപാടിയിലൂടെ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഗൂഢാലോചനയുടെ ഭാഗമായ മൊസാദ് ഏജന്റുമാരെ ഇരുരാജ്യങ്ങളും ചേർന്ന് പിടികൂടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേൽ രഹസ്യാന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണു പിടിയിലായതെന്നാണ് ടക്കർ കാൾസൻ പറയുന്നത്. ഇവരെ ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗം പിടികൂടി തടങ്കലിലാക്കിയതായും അദ്ദേഹം പറയുന്നു. അതേസമയം, അമേരിക്കയിൽ [&Read More

Main story

ഖാംനഇയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്തത് ട്രാഫിക് ക്യാമറകൾ വഴി; ഇസ്രയേലിന്റെ ചാരനീക്കത്തിന്റെ വിവരങ്ങൾ

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും വധിക്കാൻ ഇസ്രയേൽ നടത്തിയത് വർഷങ്ങൾ നീണ്ട അതിസങ്കീർണ്ണമായ നിഴൽയുദ്ധമെന്ന് വെളിപ്പെടുത്തൽ.തെഹ്‌റാനിലെ ട്രാഫിക് ക്യാമറകൾ മുതൽ മൊബൈൽ നെറ്റ്‌വർക്കുകൾ വരെ ഹാക്ക് ചെയ്താണ് ഇസ്രയേൽ ഖമേനിയുടെ ഓരോ ചലനവും നിരീക്ഷിച്ചതെന്ന് ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ക്യാമറകൾ വഴി ചോർന്നത് അതീവ രഹസ്യങ്ങൾ വർഷങ്ങളായി തെഹ്‌റാനിലെ ട്രാഫിക് ക്യാമറ ശൃംഖല ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത് [&Read More

Main story

‘ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ഏജന്റ് അല്ല; ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന എഹൂദ് ബരാകുമായാണ്

തെൽ അവീവ്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേലിന്റെ ചാരനായിരുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എപ്സ്റ്റീന് മുൻ പ്രധാനമന്ത്രി എഹൂദ് ബരാകുമായുള്ള അസാധാരണമായ അടുപ്പം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനും ബരാക് ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കളും മൊസാദും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് നെതന്യാഹുവിന്റെ കൈകഴുകൽ. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ പുറത്തുവിട്ടിരുന്നു. രാഷ്ട്രീയം, ബിസിനസ്സ്, അക്കാദമിക് രംഗത്തെ പ്രമുഖർക്കൊപ്പം മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിനും എപ്സ്റ്റീനുമായി അടുത്ത [&Read More

World

ഗദ്ദാഫിയുടെ കൊലപാതകത്തിനു പിന്നാലെ ലിബിയയുടെ കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ എപ്സ്റ്റീൻ; പിന്തുണയുമായി മൊസാദും

വാഷിങ്ടണ്‍: കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ലിബിയയുടെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ കൈക്കലാക്കാൻ എപ്സ്റ്റീനും കൂട്ടാളികളും പദ്ധതിയിട്ടിരുന്നതായാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട പുതിയ രേഖകൾ വ്യക്തമാക്കുന്നത്. 2011Read More

World

‘ട്രംപിനെ ഇസ്രയേൽ വരുതിയിലാക്കി’; എപ്സ്റ്റീൻ രേഖകളിൽ മൊസാദിന്റെ ഗൂഢനീക്കം; സ്‌ഫോടനാത്മക വെളിപ്പെടുത്തലുകളുമായി എഫ്ബിഐ

വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന് വഴങ്ങിക്കൊടുത്തു എന്നും, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് ട്രംപിന് മേൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്നും എഫ്ബിഐയുടെ രഹസ്യരേഖകൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ബാച്ച് രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എഫ്ബിഐയുടെ ‘വിശ്വസനീയമായ രഹസ്യ ഉറവിടം’ നൽകിയ മൊഴികൾ എന്നു വിശദീകരിക്കുന്ന രേഖകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. എപ്സ്റ്റീന്റെ അഭിഭാഷകനും പ്രമുഖ നിയമവിദഗ്ദ്ധനുമായ അലൻ ഡെർഷോവിറ്റ്‌സിനെ [&Read More

World

തെഹ്റാനെ ചോരയില്‍ മുക്കാന്‍ ഇസ്രയേല്‍ പദ്ധതി? 60,000 ആയുധങ്ങളുമായി മൊസാദ് സംഘം പിടിയില്‍

തെഹ്റാന്‍: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ച ഭീകരസംഘത്തെ ഇറാന്‍ സുരക്ഷാ സേന പിടികൂടി. രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ കൊലപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് തകര്‍ത്തത്. തെഹ്റാനിലേക്ക് കടത്താന്‍ ശ്രമിച്ച 60,000 ആയുധങ്ങളും പിടിച്ചെടുത്തതായി ഇറാന്‍ മാധ്യമമായ ‘പ്രസ് ടി.വി’ റിപ്പോര്‍ട്ട് ചെയ്തു. ബൂഷെഹറില്‍നിന്നാണ് കലാപകാരികളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് ഇറാന്റെ ലോ എന്‍ഫോഴ്സ്മെന്റ് കമാന്‍ഡ് (ഫറാജ) അറിയിച്ചു. ആയുധങ്ങള്‍ തലസ്ഥാനമായ തെഹ്റാനിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരയുദ്ധ [&Read More

World

ഹമാസിന്റെ ‘തൂഫാനുല്‍ അഖ്‌സ’ ആക്രമണത്തിനിടെ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുല്‍ അഖ്സ’ ആക്രമണത്തിനിടെ പുതിയ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഇസ്രയേല്‍ ചാരസംഘത്തിന്റെ തലപ്പത്തേക്ക് എത്തുന്ന റോമന്‍ ഗോഫ്മാന്‍ ആണ് യുദ്ധക്കളത്തില്‍നിന്ന് പിന്മാറുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നത്. ഇസ്രയേലി മാധ്യമങ്ങള്‍ ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ അദ്ദേഹം ‘ഓടിരക്ഷപ്പെടുന്നതായി’ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അദ്ദേഹം പോരാട്ടത്തിനിടെ പരിക്കേറ്റ് ചികിത്സക്കായി മാറ്റപ്പെടുകയായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഗസ്സ അതിര്‍ത്തിയിലെ സെദറോത്തിനു സമീപമുള്ള ഷാറ [&Read More

Main story

‘മൊസാദ് ചാരന്മാർ ഇപ്പോഴും ഇറാൻറെ മണ്ണിൽ സജീവമായി പ്രവർത്തിക്കുന്നു’; വെളിപ്പെടുത്തലുമായി മുൻ ഇസ്രയേൽ

തെല്‍ അവീവ്: ഇറാനിലെ മൊസാദിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വെളിപ്പെടുത്തലുമായി ഇസ്രയേലിന്റെ മുന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവി. ഇറാന്‍ മണ്ണില്‍ മൊസാദ് സംഘം നേരിട്ടു തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വെളിപ്പെടുത്തല്‍. മുന്‍ മൊസാദ് ഡയരക്ടര്‍ യോസി കോഹന്‍ ഒരു രഹസ്യയോഗത്തില്‍ നടത്തിയ സംസാരത്തിന്റെ ശബ്ദരേഖകളാണ് ഇപ്പോള്‍ ഇസ്രയേല്‍ മാധ്യമമായ ‘ഹാരെറ്റ്‌സ്’ ദിനപത്രം പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ മണ്ണില്‍ മൊസാദ് പ്രവര്‍ത്തകര്‍ നേരിട്ട് സജീവമാണെന്ന് യോസി കോഹന്‍ സ്ഥിരീകരിച്ചു. ‘ഇറാന്‍ പ്രോക്സികള്‍ വഴി പ്രവര്‍ത്തിക്കുന്ന സ്ഥലമല്ല അത്. ഞങ്ങള്‍ ആളുകളെ റിക്രൂട്ട് ചെയ്യാനും [&Read More