26/07/2026
[fontresizer_tawhidurrahmandear_widget]

Tags :Palestine

World

മുന്‍ മേയറുടെ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കി സൊഹ്റാന്‍ മംദാനി; ഭവനനയങ്ങളില്‍ അടിമുടി

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി, ആദ്യ ദിനത്തില്‍ തന്നെ നിര്‍ണായകമായ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുന്‍ഗാമി എറിക് ആഡംസ് കൊണ്ടുവന്ന വിവാദപരമായ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കിയതിനൊപ്പം, നഗരത്തിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രധാനമായ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും അദ്ദേഹം ഒപ്പുവച്ചു. മുന്‍ മേയര്‍ എറിക് ആഡംസ് തന്റെ കാലാവധിയുടെ അവസാന നാളുകളില്‍ ഒപ്പുവച്ച, ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്നതില്‍നിന്ന് സിറ്റി ഏജന്‍സികളെ വിലക്കുന്ന ഉത്തരവാണ് മംദാനി റദ്ദാക്കിയവയില്‍ പ്രധാനപ്പെട്ടത്. ഇതോടൊപ്പം, [&Read More

Sports

തുനീഷ്യയെ തളച്ച് ഫലസ്തീൻ അറബ് കപ്പ് ക്വാർട്ടറിൽ

ദോഹ: റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള തുനീഷ്യക്കെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഫലസ്തീൻ. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തിൽ 2Read More

World

‘ഫലസ്തീന്‍ രാഷ്ട്രമാണ് നിങ്ങളുടെ ആവശ്യമെങ്കില്‍, പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’; സൗദിക്കെതിരെ അധിക്ഷേപവുമായി

തെല്‍ അവീവ്: സൗദി അറേബ്യയ്‌ക്കെതിരെ അധിക്ഷേപവുമായി ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കുന്നതിന് പകരമായി ഫലസ്തീന്‍ രാജ്യം വേണമെന്നാണ് ആവശ്യമെങ്കില്‍, ‘പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’ എന്നാണ് പറയാനുള്ളതെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം. ജറുസലേമില്‍ നടന്ന ഒരു സമ്മേളനത്തിലാണ് സ്‌മോട്രിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ‘ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കാന്‍ സൗദി അറേബ്യ ആവശ്യപ്പെടുന്നത് ഫലസ്തീന്‍ രാഷ്ട്രമാണെങ്കില്‍, കൂട്ടുകാരേ, ഒന്നും പറയാനില്ല. സൗദി മരുഭൂമിയിലെ മണലില്‍ ഒട്ടകങ്ങളെയും മേച്ചുനടന്നോളൂ’Read More

World

ഗസ്സയില്‍ സമാധാനപ്പുലരി; ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍

കെയ്റോ/വാഷിങ്ടണ്‍: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ അന്തിമധാരണ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. യിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ധാരണ പ്രകാരം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുകയും, ഇസ്രയേല്‍ സൈന്യത്തെ നിശ്ചിത പരിധിയിലേക്ക് പിന്‍വലിക്കുകയും ചെയ്യും. ട്രംപിന്റെ പ്രഖ്യാപനം ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം മുഴുവന്‍ ബന്ദികളെയും വിട്ടയക്കുമെന്നാണു സൂചന. ഇതേസമയത്തു തന്നെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഗസ്സയുടെ [&Read More