10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Shafi Parambil

Kerala

‘വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും’; ഷാഫി പറമ്പിലിനെതിരേ രൂക്ഷവിമർശനം

കൊച്ചി: സാമൂഹികമാധ്യമങ്ങളിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരേ കോൺഗ്രസ് അനുകൂലികളുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഷാഫി പറമ്പിലിനെതിരേ വിമർശനമുയരുന്നത്. ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ അവസാനം പോസ്റ്റ്ചെയ്‌ത ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് അദ്ദേഹത്തിനെതിരേ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ‘നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്ചെയ്‌തിരുന്നത്. ഈ പോസ്റ്റിന് താഴെയാണ് [&Read More

Kerala

‘കാഫിറും ഖൗമും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പദങ്ങളായി’; രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫ് പരാജയത്തിൽ

പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനായുള്ള വികാരം അതിശക്തമാണെന്നും സംസ്ഥാന സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പാലക്കാട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വോട്ട് കൊണ്ടല്ല യുഡിഎഫ് ജയിക്കാൻ പോകുന്നത്. മറിച്ച്, പ്രചാരണത്തിൽ സമുദായ നിറം നൽകാൻ ശ്രമിച്ച സിപിഎമ്മിനുള്ള തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ് മാറും. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ തോൽക്കുന്നവരുടെ പട്ടികയിൽ [&Read More

Kerala

ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശം: ആൻ്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് പരാതി

കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ഷാഫി പറമ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽക്കിഫിലാണ് പരാതി നൽകിയത്. ഷാഫി പറമ്പിൽ എത്തുന്ന മണ്ഡലങ്ങളിലെല്ലാം മുസ്‌ലിം ഏകീകരണം നടക്കുന്നുവെന്നും ഇതിന് മറുപടിയായി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമുണ്ടാകുന്നുവെന്നുമായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ ആരോപണം. ഈ പ്രസ്താവന വ്യക്തിഹത്യയാണെന്നും സമൂഹത്തിൽ [&Read More

Main story

‘ഷാഫി പറമ്പിലിനെ പോലെ ഫാത്തിമ തഹ്ലിയയും താരമായി കഴിഞ്ഞു’- പി.കെ കുഞ്ഞാലിക്കുട്ടി 

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിലിനെതിരെ പ്രയോഗിച്ച അതേ തന്ത്രങ്ങൾ പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയക്കെതിരെയും എൽഡിഎഫ് ആവർത്തിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വ്യക്തിഹത്യയിലൂടെയും വർഗീയ പ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ജയിക്കാമെന്ന എൽഡിഎഫ് മോഹം ഇത്തവണയും നടപ്പാവില്ലെന്നും ഷാഫി പറമ്പിലിനെപ്പോലെ ഫാത്തിമ തഹ്‌ലിയയും ഇതിനോടകം ജനഹൃദയങ്ങളിൽ താരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് മതസ്പർധ വളർത്തുന്ന രീതിയിലുള്ള അനൗൺസ്‌മെന്റ് നടത്തിയെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ മണ്ടന്മാരാണെന്ന് [&Read More

Main story

2022-ലെ കേസിൽ ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ്

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24 ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത [&Read More

Automobile

‘അടിച്ചത് സിഐ അഭിലാഷ് ഡേവിഡ്; ഗുണ്ടാബന്ധത്തിന് പിരിച്ചുവിട്ടിട്ടും ഇപ്പോഴും സര്‍വീസില്‍’; ആരോപണവുമായി ഷാഫി

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. തന്നെ അടിച്ചത് സിഐ അഭിലാഷ് ഡേവിഡാണെന്ന് എംപി പറഞ്ഞു. ഗുണ്ടാബന്ധത്തിന്റെ പേരില്‍ 2023 ജനുവരിയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരിലൊരാളാണ് അഭിലാഷ് എന്നും എന്നാല്‍ ഇദ്ദേഹം ഇപ്പോഴും സര്‍വീസില്‍ തുടരുന്നുവെന്നും ഷാഫി പറഞ്ഞു. പേരാമ്പ്ര സംഘര്‍ഷം പൊലീസ് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും അതിന് രാഷ്ട്രീയനിര്‍ദേശമുണ്ടായിരുന്നുവെന്നത് ഉറപ്പാണെന്നും ഷാഫി പറമ്പില്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിരിച്ചുവിട്ടെന്ന് മാധ്യമങ്ങളോടും നിയമസഭയിലും പറയുക. എന്നിട്ട് അവരെ രഹസ്യമായി തിരിച്ചെടുത്തശേഷം സിപിഎമ്മിന്റെ [&Read More