ന്യൂഡൽഹി: ബോളിവുഡ് താരം കരിഷ്മ കപൂറും അന്തരിച്ച വ്യവസായി സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹമോചന രേഖകൾ ആവശ്യപ്പെട്ട് സഞ്ജയുടെ മൂന്നാം ഭാര്യ പ്രിയ കപൂർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പ്രിയയുടെ ഈ നീക്കം തികച്ചും ‘നിസ്സാരവും’ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കരിഷ്മ കോടതിയിൽ വ്യക്തമാക്കി. സഞ്ജയ് കപൂറിന്റെ നിയമപരമായ അവകാശി താനാണെന്നും ഡൽഹി ഹൈക്കോടതിയിൽ നിലവിലുള്ള അനന്തരാവകാശ കേസിലെ നടപടികൾ പൂർത്തിയാക്കാൻ 2016ലെ വിവാഹമോചന രേഖകൾ അനിവാര്യമാണെന്നുമാണ് പ്രിയയുടെ വാദം. എന്നാൽ തന്റെ കക്ഷിയുടെ അതീവ [&Read More
Tags :Supreme Court
‘തീപ്പിടിക്കുമ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല, അവിടെ നിന്ന് പണവും കണ്ടെത്തിയിട്ടില്ല’; വസതിയില്‍ പണക്കൂമ്പാരം കണ്ടെത്തിയ
ന്യൂഡൽഹി: വിവാദമായ പണം കണ്ടെത്തൽ കേസിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ പാർലമെന്ററി പാനലിന് മുന്നിൽ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെ പണം കണ്ടെത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിശോധിക്കുന്ന പാർലമെന്ററി സമിതിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീപിടിത്തം നടന്ന സമയത്ത് താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും സംഭവസ്ഥലത്തുനിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി. സംഭവസ്ഥലം സുരക്ഷിതമാക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് വർമ്മ [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി നടത്തുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടികളിലെ ക്രമക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടത്. ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് [&Read More
‘ജഡ്ജി ട്രെയിനിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ച സംഭവം ഞെട്ടിക്കുന്നത്’; രൂക്ഷ വിമര്‍ശനവുമായി സുപ്രീം
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ സിവിൽ ജഡ്ജി സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചെന്ന പരാതിയിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. മധ്യപ്രദേശിൽ നിന്നുള്ള ജുഡീഷ്യൽ ഓഫീസറുടെ പെരുമാറ്റം അങ്ങേയറ്റം മ്ലേച്ഛമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ജഡ്ജിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്, സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ‘ഹൈക്കോടതിയുടെ നിലപാട് മനസ്സിലാക്കാൻ കഴിയുന്നില്ല. ഒരു ജുഡീഷ്യൽ ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം മ്ലേച്ഛമായ പെരുമാറ്റമാണിത്. സാക്ഷികളെ മുഴുവൻ [&Read More
പ്രധാനമന്ത്രി മോദി അജ്മീറില്‍ ‘ചാദര്‍’ സമര്‍പ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹരജി; പരിഗണിക്കാന്‍ വിസമ്മതിച്ച്
ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ചാദര്‍Read More
‘സ്ഥിതിഗതികള്‍ നേരിട്ടിട്ടില്ലെങ്കില്‍ അരാജകത്വം ഉണ്ടാകും’; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സുപ്രീം കോടതി. നടപടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഭീഷണികളും തടസ്സങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നേരെ ഭീഷണിയുണ്ടെന്നും, ഔദ്യോഗിക [&Read More
നിറകണ്ണുകളോടെ സുനാലി ഖാത്തൂന്‍; അഞ്ച് മാസത്തെ നരകയാതനയ്ക്ക് ശേഷം മകനൊപ്പം ഇന്ത്യയില്‍ തിരിച്ചെത്തി
കൊല്‍ക്കത്ത: അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയായ യുവതിക്കും മകനും നീണ്ട അഞ്ച് മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതി. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സുനാലി ഖാത്തൂനും(25) എട്ടു വയസ്സുകാരനായ മകനും ഇന്ത്യയില്‍ തിരിച്ചെത്തി. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇവരെ തിരിച്ചെത്തിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ മെഹദിപൂര്‍ അതിര്‍ത്തി വഴിയാണ് ഇവര്‍ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത്. നിറകണ്ണുകളോടെയാണ് സുനാലി ഇന്ത്യന്‍ മണ്ണിലേക്ക് കാലുകുത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ സുനാലിയെ അതിര്‍ത്തി [&Read More
‘നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കണോ?’; രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥ അസാധാരണമായ സംരക്ഷണം നല്‍കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണമെന്നാണോ പറയുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദ്യമുയര്‍ത്തി. (‘Read More
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിലേക്ക്. തനിക്കും മകള്‍ക്കും കൊല്‍ക്കത്ത ഹൈക്കോടതി അനുവദിച്ച ജീവനാംശം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ചു. മാസം 1.5 ലക്ഷം രൂപയും മകളുടെ പരിചരണത്തിനായി 2.5 ലക്ഷം രൂപയും അനുവദിച്ചുകൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെ ചോദ്യം ചെയ്താണ് ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് [&Read More
ന്യൂഡൽഹി: പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഉടന്‍ നീക്കം ചെയ്യാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം. സ്കൂളുകൾ, ആശുപത്രികൾ, പൊതു കായിക സമുച്ചയങ്ങൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം നായ്ക്കളെ ഒഴിവാക്കണം. വന്ധ്യംകരണത്തിന് ശേഷവും നായ്ക്കളെ ഈ പൊതു ഇടങ്ങളിലേക്ക് തിരികെ വിടരുതെന്നും കോടതി കർശനമായി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് [&Read More