02/06/2026
[fontresizer_tawhidurrahmandear_widget]

Tags :Uttarakhand

India

സ്ത്രീധന തർക്കം: യുവതിയെ മാസങ്ങളോലം കക്കൂസിൽ പൂട്ടിയിട്ട് പീഡിപ്പിച്ച് ഭർത്താവും കുടുംബവും

യുവതിയെ മാസങ്ങളോളം കക്കൂസിൽ പൂട്ടിയിട്ട് മൃഗീയമായി പീഡിപ്പിച്ച് ഭർത്താവും കുടുംബവും.Read More

India

‘കല്ല്യാണ വീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചു’; ഉത്തരാഖണ്ഡിൽ ദലിത് സഹോദരങ്ങൾക്ക് ക്രൂരമർദനം

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനിയിൽ ജാതിവിവേചനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ ദലിത് സഹോദരങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം. കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിലും ക്രൂരമായ മർദനത്തിലും കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമേഷ് തംത, സഹോദരൻ ശുഭം എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുഭത്തിന്റെ നട്ടെല്ലിന് ഒടിവുണ്ടെന്നും ഉമേഷിന്റെ തലക്ക് മാരകമായ മുറിവുകളേറ്റതായും കുടുംബം അറിയിച്ചു. ഞായറാഴ്ച രാത്രി ദേവൽ മല്ല ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉമേഷും [&Read More

India

ബിജെപി എംഎൽഎമാർക്ക് വനിതാ സംവരണ സമ്മേളനം; നടുറോഡിൽ ആംബുലൻസ് തടഞ്ഞുവെച്ച് ‘വിഐപി’ യാത്ര

രോഗിയെയും കൊണ്ടുള്ള ആംബുലൻസടക്കം നടുറോഡിൽ തടഞ്ഞുവെച്ച് ഉത്തരാഖണ്ഡ് ബിജെപി എംഎൽഎമാരുടെ Read More

India

കുഴിമാടങ്ങളെ സാക്ഷിയാക്കി താലികെട്ട്; വൈറലായി ശവപ്പറമ്പിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്

ഉത്തരാഖണ്ഡ്: വിവാഹങ്ങൾ അവിസ്മരണീയമാക്കാൻ വിദേശരാജ്യങ്ങളും പ്രകൃതിരമണീയമായ ഇടങ്ങളും തേടിപ്പോകുന്നവർക്കിടയിൽ, വേറിട്ടൊരു വഴി തിരഞ്ഞെടുത്തു വാർത്തകളിൽ നിറയുകയാണ് ഉത്തരാഖണ്ഡിലെ ഒരു ദമ്പതികൾ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കാലത്ത് എല്ലാ പതിവുകളും തെറ്റിച്ചുകൊണ്ട് ഒരു ശ്മശാനമാണ് ഇവർ വിവാഹവേദിയായി തിരഞ്ഞെടുത്തത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്മശാനത്തിൽ വെച്ച് നടന്ന ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിമർശനവുമാണ് ദമ്പതികൾക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നത്. ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള മാർച്ചുല എന്ന സ്ഥലത്തെ ശ്മശാനത്തിലാണ് ഈ അപൂർവ്വ വിവാഹം നടന്നത്. [&Read More

India

ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് നിർത്തലാക്കുന്നു; ഇനി മുതൽ സ്റ്റേറ്റ് ബോർഡ് സിലബസ് നിർബന്ധം;

ഉത്തരാഖണ്ഡിലെ മദ്രസകളുടെ പ്രവർത്തനത്തിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിRead More

Main story

ദീപക് കുമാറിന് പിന്തുണയുമായി 15 സുപ്രീം കോടതി അഭിഭാഷകർ; ജിമ്മിൽ അംഗത്വമെടുത്തു, സൗജന്യ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ ഹിന്ദുത്വ സംഘത്തിൽനിന്ന് മുസ്ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഭീഷണി നേരിടുന്ന ജിം ഉടമ ദീപക് കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ. വിദ്വേഷ പ്രചാരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ദീപക്കിന്റെ ‘ഹൾക്ക്’ ജിമ്മിൽ 15 മുതിർന്ന അഭിഭാഷകർ അംഗത്വമെടുത്തു. ജനുവരി 26Read More

Main story

‘ഹിന്ദു രക്ഷാദൾ പ്രവർത്തകർ നാളെ കോട്‌വാറിലേക്ക് വരുന്നു; ദീപക്കിന്റെ മുസ്‌ലിം പ്രേമം ഞങ്ങൾ

ലഖ്‌നൗ: കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ വർഗീയ വിദ്വേഷത്തിനെതിരെ മാനവികതയുടെ സന്ദേശമുയർത്തിയ ഉത്തരാഖണ്ഡ് കോട്‌വാറിലെ ജിം ഉടമ ദീപക് കുമാറിന് നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ വധഭീഷണി. ഹിന്ദു രക്ഷാദൾ നേതാവ് പിങ്കി ചൗധരിയാണ് ദീപക്കിനെതിരെ പരസ്യമായ ഭീഷണിയുമായി രംഗത്തെത്തിയത്. ദീപക്കിനെ ജീവിക്കാൻ അനുവദിക്കില്ലെന്നും അവനെ ശരിയാക്കുമെന്നും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസിനെ കാഴ്ചക്കാരാക്കിയാണ് ഇയാളുടെ വധഭീഷണിയെന്നതാണ് ഏറെ ഗൗരവതരം. അതേസമയം, പിങ്കി ചൗധരിയെ പോലീസ് കരുതൽ തടങ്കലിലാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കോട്വാറിലെ ദീപക്കിന്റെ ‘ഹൾക്ക് [&Read More

India

‘മുഹമ്മദ് ദീപക്കിനെ വധിക്കുന്നവർക്ക് 2 ലക്ഷം പാരിതോഷികം’; ഭീഷണി മുഴക്കി യുവാവ്, കേസ്

ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ ദീപക് കുമാറിനെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും തുടരുന്നു. ഏറ്റവുമൊടുവിൽ, ദീപക്കിനെ കൊലപ്പെടുത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഹാർ സ്വദേശിയായ യുവാവ്. സംഭവത്തിൽ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തതായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു വധഭീഷണി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ ഉത്കർഷ് സിങ് ആണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തി. 500 രൂപയുടെ നോട്ടുകെട്ടുകൾ കൈയ്യിൽ പിടിച്ചുകൊണ്ട്, ദീപക് കുമാറിനെ [&Read More

India

ആളൊഴിഞ്ഞ് ദീപകിന്റെ ജിം; 150 മെമ്പർമാരിൽ അവശേഷിക്കുന്നത് 15 പേർ മാത്രം, അപ്രഖ്യാപിത

ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ ദീപക് കുമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോട്ദ്വാറിലെ അദ്ദേഹത്തിന്റെ ‘ഹൾക്ക്’ ജിമ്മിലെ അംഗങ്ങളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആളുകൾ ഭയന്ന് ജിമ്മിൽ വരുന്നത് നിർത്തിയിരിക്കുകയാണെന്ന് ദീപക് പറഞ്ഞു. 150Read More

India

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് മുസ്‌ലിംകൾ; അങ്കിത ഭണ്ഡാരി കേസിൽ ബജ്റങ്ദൾ എവിടെയായിരുന്നു?-

ഡെറാഡൂൺ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന വിഭാഗം മുസ്‌ലിംകളാണെന്ന് ദീപക് കുമാർ. അനീതി എവിടെ കണ്ടാലും ഇനിയും ഇടപെടുമെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബിജെപി നേതാവിന്റെ മകൻ പ്രതിയായ അങ്കിത ഭണ്ഡാരി വധക്കേസിൽ ഹിന്ദുത്വ സംഘടനകൾ പുലർത്തിയ മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ‘ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ഒരേയൊരു സമൂഹം മുസ്‌ലിംകളാണ്. അങ്കിത ഭണ്ഡാരി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോൾ ഈ ബജ്റങ്ദളുകാർ ആരും അവൾക്കുവേണ്ടി ശബ്ദമുയർത്തിയില്ല. അനീതി നടക്കുന്നത് ഹിന്ദുവിനായാലും [&Read More