15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Valparai Accident

Kerala

വാൽപ്പാറ വാഹനാപകടം: ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ വീട്ടിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട പത്ത് വയസുകാരി

മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. മസ്‌നീന്‍ പൂര്‍ണമായി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിയിച്ചിട്ടില്ല. പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അവള്‍ [&Read More

Kerala

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും

മലപ്പുറം: വാൽപാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും (39) മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പാങ്ങ് ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അഞ്ച് അധ്യാപകർ, പാചകത്തൊഴിലാളി, സമീപത്തെ സ്കൂളിലെ അധ്യാപിക, അധ്യാപകൻ്റെ ഭാര്യ, അധ്യാപികയുടെ മകൻ എന്നിവരാണ് നേരത്തെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഫായിസ് ഇപ്പോഴും അതീവ [&Read More

Kerala

ഹൈറേഞ്ചിലേക്ക് ട്രിപ്പിന് പോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; മോട്ടോർ വാഹന വകുപ്പ് നൽകുന്നു

തൊടുപുഴ: വാൽപാറയിലുണ്ടായ ദാരുണമായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ, ഹൈറേഞ്ച് പാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് കർശന സുരക്ഷാ നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലമായതോടെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അപകടസാധ്യത മുന്നിൽ കണ്ടാണ് മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്. നിരന്ന പ്രദേശങ്ങളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലി മലമ്പാതകളിലും പിന്തുടരുന്നതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. ഹൈറേഞ്ച് യാത്ര സുരക്ഷിതമാക്കാൻ ഡ്രൈവർമാർ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു: കയറ്റത്തിലും ഇറക്കത്തിലും ശരിയായ ഗിയറുകൾ [&Read More

Main story

അക്ഷരം പകര്‍ന്നവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; വിതുമ്പലടങ്ങാതെ പാങ്ങിലെ വിദ്യാലയമുറ്റം

മലപ്പുറം: അക്ഷരമുറ്റത്തേക്ക് തങ്ങളെ കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാർക്ക് വിടചൊല്ലാനാകാതെ ഒരു നാട് മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. വാൽപ്പാറയിലെ ആഴമേറിയ കൊക്കയിലേക്ക് മറഞ്ഞത് അധ്യാപകരല്ല, മറിച്ച് മലപ്പുറം പാങ്ങിലെ ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും തണലുമായിരുന്നു. പ്രിയപ്പെട്ട മജീദ് മാഷും റംല ടീച്ചറും സുഹ്‌റ ടീച്ചറും ആശ ടീച്ചറുമെല്ലാം ചേതനയറ്റ മടക്കയാത്രയിൽ പാങ്ങിന്റെ മണ്ണിൽ അവസാനമായി എത്തിയപ്പോൾ, അണപൊട്ടിയൊഴുകുന്ന കണ്ണീരോടെയാണ് പൂർവവിദ്യാർഥികളും നാട്ടുകാരും അവരെ എതിരേറ്റത്. എൽകെജി മുതൽ തങ്ങളെ ചേർത്തുപിടിച്ച അധ്യാപകരുടെ വേർപാട് ആ പിഞ്ചുമനസ്സുകൾക്കും കൗമാരക്കാർക്കും [&Read More

Main story

വാൽപ്പാറ ദുരന്തം: അവധിക്കാലത്ത് ഒത്തുകൂടാൻ പോയി, തീരാനോവായി ആ 9 പേർ

മലപ്പുറം: അവധിക്കാലം ആഘോഷിക്കാൻ ഒത്തുകൂടി യാത്ര പുറപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും നാടിന് തീരാനോവായി മാറി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്ത് വാൽപ്പാറയിൽ ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ട് എണ്ണൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞാണ് ഒൻപത് പേർ ദാരുണമായി മരണപ്പെട്ടത്. മരിച്ചവരിൽ ഒരു കുട്ടിയും ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. സ്കൂൾ പ്രധാന അധ്യാപിക അജിത (54), അധ്യാപികമാരായ റംല (52), സുഹറ (43), സുഹറയുടെ മകൻ ഹിഷാം [&Read More