21/07/2026
[fontresizer_tawhidurrahmandear_widget]

Tags :West Bengal Politics

Main story

പശ്ചിമ ബംഗാളിൽ പള്ളിക്ക് നേരെ വർഗീയ പ്രകോപനം; കവാടത്തിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യവും താമരയും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള ധുലസിംല ഗ്രാമത്തിൽ പള്ളിക്ക് നേരെ പ്രകോപനപരമായ അതിക്രമം നടന്നതായി റിപ്പോർട്ട്. ഉലുബേരിയ പട്ടണത്തിലെ മധ്യപാര പള്ളിയുടെ കവാടത്തിന് സമീപമാണ് കാവി നിറത്തിൽ ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യവും താമര ചിഹ്നവും വരച്ച നിലയിൽ കണ്ടെത്തിയത്. മെയ് 17 ന് രാവിലെ നമസ്കാരത്തിനെത്തിയ വിശ്വാസികളാണ് സംഭവം ആദ്യം കണ്ടത്. മുസ്‌ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള മനഃപൂർവമായ പ്രകോപനമാണിതെന്ന് പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കടുത്ത സാമുദായിക ആശങ്കയും പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. മതപരമായ [&Read More

Main story

‘നമസ്‌കാരം പള്ളികൾക്കുള്ളിൽ മാത്രം’; ബിജെപി അധികാരമേറ്റതിന് പിന്നാലെ ബംഗാളിൽ പുതിയ നിയന്ത്രണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആരാധനാലയങ്ങൾക്ക് പുറത്തുള്ള നമസ്‌കാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. നമസ്‌കാരങ്ങൾ പള്ളികൾക്കുള്ളിൽ മാത്രമേ നടത്താവൂ എന്നും പൊതുറോഡുകളോ തെരുവുകളോ തടസ്സപ്പെടുത്തിയുള്ള പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. വർഷങ്ങളായി ഈദ് നമസ്‌കാരം നടക്കാറുള്ള കൊൽക്കത്തയിലെ റെഡ് റോഡിലും ഇനി മുതൽ അനുമതി നൽകില്ലെന്ന് ബിജെപി എംഎൽഎ അർജുൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. [&Read More

India

‘ബംഗാളിൽ രാഷ്ട്രപതി ഭരണം അനിവാര്യം’; വൻ അഴിമതി ഉടൻ പുറത്തുവരുമെന്ന് ബിജെപി എംപി,

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉടൻ തന്നെ രാഷ്ട്രപതി ഭരണത്തിന് സാഹചര്യമൊരുങ്ങുമെന്ന് ബിജെപി എംപിയും മുൻ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായ. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന വലിയ അഴിമതി പുറത്തുവരുമെന്നും ഇതിനെത്തുടർന്നുണ്ടാകുന്ന ക്രമസമാധാന തകർച്ച രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം. തംലുക് നിയോജകമണ്ഡലത്തിൽ നിന്നുള്ള എംപിയായ ഗംഗോപാധ്യായയുടെ ഈ പ്രസ്താവന ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. പുറത്തുവരാനിരിക്കുന്ന അഴിമതിയിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങുമെന്നും 72 മണിക്കൂർ നീളുന്ന പണിമുടക്കുകൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം [&Read More

India

വാട്‌സാപ്പ് വഴി വോട്ടർമാരെ വെട്ടുന്നു? തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി സുപ്രീം കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി നടത്തുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടികളിലെ ക്രമക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടത്. ​ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് [&Read More

Main story

ഐ-പാകിലെ ഇഡി റെയ്ഡിനിടെ കുതിച്ചെത്തി മമത; പിടിച്ചെടുത്ത പാര്‍ട്ടി രേഖകള്‍ തിരിച്ചുവാങ്ങി കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച അതീവ നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് കൊല്‍ക്കത്ത ഇന്ന് സാക്ഷ്യം വഹിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകരായ ഐRead More

Main story

‘എസ്‌ഐആറില്‍ വോട്ട് വെട്ടാന്‍ ഉപയോഗിക്കുന്നത് ബിജെപി ഐടി സെല്‍ നിര്‍മിച്ച ആപ്പുകള്‍’; ഗുരുതര

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക സംവിധാനങ്ങളല്ലെന്നും, ബിജെപി ഐടി സെല്‍ വികസിപ്പിച്ച അനധികൃത മൊബൈല്‍ ആപ്പുകളാണെന്നും മമത ആരോപിച്ചു. ഗംഗാസാഗര്‍ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ [&Read More

India

‘സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരൂ’-നാക്കുപിഴയില്‍ അമിത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നാക്കുപിഴയില്‍ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രവീന്ദ്രനാഥ ടാഗോറിനെ വിപ്ലവകാരി സചീന്ദ്രനാഥ് സന്യാലുമായി കൂട്ടിക്കുഴച്ച് ‘രവീന്ദ്രനാഥ സന്യാല്‍’ എന്ന് അമിത് ഷാ വിളിച്ചതായാണ് ടിഎംസിയുടെ ആരോപണം. ഇതിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് രൂക്ഷമായ പരിഹാസമാണ് ടിഎംസി എക്‌സിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘രവീന്ദ്രനാഥ സന്യാലോ? അല്ല മിസ്റ്റര്‍ അമിത് ഷാ, അത് രവീന്ദ്രനാഥ [&Read More