02/03/2026
[fontresizer_tawhidurrahmandear_widget]

ഇറാനിൽ ‘മദുറോ മോഡൽ’ ഓപറേഷൻ? ഖാംനഇയെയും മകനെയും വധിക്കാൻ പെന്റഗണിന്റെ രഹസ്യ പദ്ധതി | Ayatollah Ali Khamenei and son Mojtaba

 ഇറാനിൽ ‘മദുറോ മോഡൽ’ ഓപറേഷൻ? ഖാംനഇയെയും മകനെയും വധിക്കാൻ പെന്റഗണിന്റെ രഹസ്യ പദ്ധതി | Ayatollah Ali Khamenei and son Mojtaba

ആയത്തുല്ല അലി ഖാംനഇ, മൊജ്തബ ഖാംനഇ

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മകനെയും വധിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നടത്തിയ ഓപറേഷനു സമാനമായ ഭരണമാറ്റത്തിനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന സൂചനയാണു പുറത്തുവരുന്നത്. അമേരിക്കൻ വാർത്താ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. (Ayatollah Ali Khamenei and son Mojtaba)

ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ സ്വീകരിക്കേണ്ട സൈനിക നടപടികളെക്കുറിച്ച് പെന്റഗൺ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിലൊന്നാണ് ഖാംനഇയെയും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെടുന്ന മകൻ മൊജ്തബയെയും മകനെയും വധിക്കുകയാണ്. ഇവർക്കൊപ്പം പണ്ഡിത നേതൃത്വത്തിലെ മറ്റ് ഉന്നതരെയും വകയിരുത്താനും പദ്ധതിയിടുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആഴ്ചകൾക്ക് മുൻപേ ഈ പദ്ധതി ട്രംപിന്റെ മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ട്രംപ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഏത് നിമിഷവും ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ജനീവയിൽ നടക്കുന്ന ആണവ ചർച്ചകളിൽ ഇറാൻ നൽകാനിരിക്കുന്ന പുതിയ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ് അമേരിക്ക. യുറേനിയം സമ്പുഷ്ടീകരണം പൂർണമായും അവസാനിപ്പിക്കണം എന്നതാണ് അമേരിക്കയുടെ ഔദ്യോഗിക നിലപാടിലെങ്കിലും, സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ള നാമമാത്രമായ സമ്പുഷ്ടീകരണത്തിന് ട്രംപ് പച്ചക്കൊടി കാണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബോംബ് നിർമിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ ഇതിന് അനുമതി നൽകൂ. അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിശദമായ രൂപരേഖ അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫിനും ജാരെദ് കുഷ്നർക്കും കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

ഒമാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ ഇരുപക്ഷത്തിനും വിജയകരമായ കരാറിലെത്താനാണ് ശ്രമം. കഴിഞ്ഞ വർഷം ജൂണിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർന്നിരുന്നു. അവിടെ കുഴിച്ചുമൂടപ്പെട്ട 450 കിലോയോളം വരുന്ന ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യാനും യുഎൻ പരിശോധനകൾ പുനരാരംഭിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ടാകുമെന്ന് ഐഎഇഎ മേധാവി റാഫേൽ ഗ്രോസി സൂചിപ്പിച്ചു.

ഇറാനിലെ ഭരണാധികാരികളും ജനങ്ങളും തികച്ചും വ്യത്യസ്തരാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇറാനിലെ പ്രക്ഷോഭങ്ങളിൽ 32,000 പേർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ അദ്ദേഹം, ഇറാനിയൻ ജനത നരകത്തിലാണ് ജീവിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇറാനിൽ അമേരിക്ക ഭരണമാറ്റം ലക്ഷ്യമിടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ചർച്ചകൾ പരാജയപ്പെട്ടാൽ ഈ വാരാന്ത്യത്തിൽ തന്നെ അമേരിക്കയുടെ ആക്രമണം ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.

Also read: