06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Mojtaba Khamenei

World

മുജ്‌തബ ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാനി ഭരണകേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ഇസ്രയേലിന്റെ ‘ചാനൽ 14’, ‘ജറുസലേം പോസ്റ്റ്’ എന്നീ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഖാംനഇയുടെ നില ഗുരുതരമാണെന്ന അഭ്യൂഹങ്ങൾ ഭരണവൃത്തങ്ങൾക്കിടയിൽ തന്നെ ശക്തമാണെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് യു.എസ്Read More

World

ട്രംപിന് കുരുക്കിട്ടത് തെഹ്‌റാനിലെ ആ ‘സൈക്കോളജി സെൽ’; വെടിനിർത്തൽ ചർച്ചകളിൽ ഇറാന്റെ തന്ത്രപരമായ

തെഹ്‌റാൻ/വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രവചനീയമായ പെരുമാറ്റങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ വഴക്കിയെടുക്കാനുമായി ഇറാൻ ഭരണകൂടം മുൻനിര മനഃശാസ്ത്രജ്ഞരുടെ ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ‘ഡ്രോപ്പ് സൈറ്റ്’ ആണു വാർത്ത പുറത്തുവിട്ടത്. ട്രംപിന്റെ മെരുക്കാൻ പ്രത്യേക സെൽ ഇറാൻ നയതന്ത്ര ചർച്ചകളുമായി നേരിട്ടു ബന്ധമുള്ള ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ‘ഡ്രോപ്പ് സൈറ്റ്’ വാർത്ത [&Read More

Main story

ഖാംനഇ കൊല്ലപ്പെടുമ്പോൾ ഞാൻ തൊട്ടരികെ ഉണ്ടായിരുന്നു; ഭീഷണി ഉണ്ടായിട്ടും അദ്ദേഹം ബങ്കറിലേക്ക് മാറിയില്ല-അബ്ബാസ്

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ശത്രുക്കളുടെ ആക്രമണ ഭീഷണി മുന്നിലുണ്ടായിട്ടും സുരക്ഷിതമായ ഭൂഗർഭ ബങ്കറിലേക്ക് മാറാൻ ഖാംനഇ തയ്യാറായില്ലെന്ന് അരാഗ്ചി വെളിപ്പെടുത്തി. മിസൈൽ വന്ന് പതിക്കുമ്പോൾ താൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഉണ്ടായിരുന്നു. ജനീവ ചർച്ച കഴിഞ്ഞു തിരിച്ചെത്തി വിശദാംശങ്ങൾ പരമോന്നത നേതാവിനെ അറിയിക്കാൻ എത്തിയതായിരുന്നു താനെന്നും ഇറാൻ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. ലബനീസ് മാധ്യമമായ ‘അൽ മയാദീന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്, ഖാംനഇയുടെ [&Read More

Main story

‘മുജ്തബ ഖാംനഇ ജീവിച്ചിരിപ്പുണ്ട്; എല്ലാ ചർച്ചകളിലും സജീവമായി ഇടപെടുന്നു’; ഒടുവിൽ സമ്മതിച്ച് യുഎസ്

വാഷിങ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ തന്ത്രപ്രധാനമായ ഘട്ടത്തിലേക്ക് നീങ്ങവെ, പുതിയ വെളിപ്പെടുത്തലുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പൂർണ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി നടക്കുന്ന എല്ലാ നയതന്ത്ര ചർച്ചകളിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നും റൂബിയോ തുറന്നുസമ്മതിച്ചു. പശ്ചിമേഷ്യൻ നയതന്ത്ര ചർച്ചകളെക്കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ അധികാര സമവാക്യങ്ങളിൽ അന്തിമവാക്കായി മുജ്തബ ഖാംനഇ മാറുന്നു എന്നതിന്റെ സൂചനകൾ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം തന്നെ [&Read More

Main story

ഇറാൻ്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കും, ഗള്‍ഫ് മേഖലക്ക് അമേരിക്ക ഇല്ലാത്ത ഒരു

തെഹ്റാൻ: ഗൾഫ് മേഖലയിൽ നിന്ന് അമേരിക്കൻ സ്വാധീനം പൂർണ്ണമായും ഇല്ലാതാകുന്ന ഒരു ഭാവി വിദൂരമല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ. ഹുർമുസ് കടലിടുക്കിൽ നിന്ന് പോർച്ചുഗീസ് സൈന്യത്തെ തുരത്തിയതിന്റെ ഓർമ്മ പുതുക്കുന്ന പേർഷ്യൻ ഗൾഫ് ദിനത്തിലാണ് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം പരാജയപ്പെട്ടുവെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ അവർ പുറത്തുപോകണമെന്നും പറഞ്ഞ അദ്ദേഹം ഇറാന്റെ ആണവ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമായിത്തന്നെ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കി. സ്വന്തം [&Read More

World

‘ഇറാനെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും’; സമാധാനം പുന:സ്ഥാപിക്കപ്പെടുമെന്ന് പുടിൻ

മോസ്കോ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സാധ്യമായതെല്ലാം റഷ്യ ചെയ്യുമെന്ന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്‌ബർഗിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്‌തബ ഖാംനഇയിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായും പുടിൻ വെളിപ്പെടുത്തി. ഇറാനിയൻ ജനത പുതിയ നേതൃത്വത്തിന് കീഴിൽ നിലവിലെ പ്രതിസന്ധികളെ അതിജീവിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും സമാധാനത്തിനുമായി റഷ്യ [&Read More

Main story

‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ഉത്തരവിടേണ്ട; ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ആക്രമണം

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി ഇറാൻ. ട്രംപിന്റെ നിർദേശങ്ങൾ അമിതവും ഏകപക്ഷീയവുമാണെന്ന് ഇറാൻ വിമർശിച്ചു. സമാധാന ചർച്ചകളുടെ സമയക്രമം അമേരിക്ക നിശ്ചയിക്കേണ്ടതില്ലെന്നും തങ്ങളുടെ സുരക്ഷാ നിബന്ധനകൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. ട്രംപിന്റെ 15 ഇന നിർദേശങ്ങളോട് ഇറാന്റെ പ്രാഥമിക പ്രതികരണം ശുഭകരമല്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തുകയാണെന്ന് [&Read More

World

അലി ലാരിജാനിയുടെ പിൻഗാമിയായി കൂടുതൽ കരുത്തൻ; മുഹമ്മദ് ബാഖിർ ദുൽഖദർ ഇറാന്റെ പുതിയ

തെഹ്‌റാൻ: ഇറാന്റെ ഏറ്റവും ഉയർന്ന സുരക്ഷാ സമിതിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനു പുതിയ സെക്രട്ടറി. മുൻ സൈനിക കമാൻഡറും നയതന്ത്രജ്ഞനുമായ മുഹമ്മദ് ബാഖിർ ദുൽഖദർ ആണ് പുതിയ സുരക്ഷാ കൗൺസിൽ മേധാവി. ഏറെക്കാലമായി ഈ പദവി അലങ്കരിച്ചിരുന്ന നയതന്ത്രജ്ഞൻ അലി ലാരിജാനിയുടെ വിയോഗത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ദുൽഖദറിന്റെ നിയമനം. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയാണു പുതിയ നിയമനത്തിന് അംഗീകാരം നൽകിയത്. ആരാണ് മുഹമ്മദ് ബാഖിർ ദുൽഖദർ?ഇറാന്റെ സൈനികRead More

World

മുജ്തബ ഖാംനഇയെയും ഇറാൻ നേതാക്കളെയും തൊടാനാകാതെ അമേരിക്ക: ഒടുവിൽ ‘മില്യൻ ഡോളർ ഇനാം’

ഇറാന്റെ പുതിയ പരമാധികാര നേതാവ് മുജ്തബ ഖാംനഇ ഉൾപ്പെടെയുള്ള പത്ത് മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്കRead More

Iran

മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പ്

പ്യോങ്‌യാങ്/തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് കൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്ത ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്സിന്റെ തീരുമാനത്തോടുള്ള പിന്തുണ അറിയിച്ചത്. പൗരന്മാരുടെ അവകാശങ്ങളെയും അവരുടെ തെരഞ്ഞെടുപ്പിനെയും രാജ്യം ബഹുമാനിക്കുന്നുവെന്ന് ഔദ്യോഗിക [&Read More