21/07/2026
[fontresizer_tawhidurrahmandear_widget]

‘ഹിന്ദുക്കളെ കൊള്ളയടിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്, ഭക്ത ജനങ്ങളെ വഞ്ചിച്ചവർക്ക് മാപ്പില്ല’; അയോധ്യ സംഭാവനത്തട്ടിപ്പിൽ രൂക്ഷവിമർശനവുമായി ഉദ്ദവ് താക്കറെ

 ‘ഹിന്ദുക്കളെ കൊള്ളയടിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്, ഭക്ത ജനങ്ങളെ വഞ്ചിച്ചവർക്ക് മാപ്പില്ല’; അയോധ്യ സംഭാവനത്തട്ടിപ്പിൽ രൂക്ഷവിമർശനവുമായി ഉദ്ദവ് താക്കറെ

മുംബൈ: അയോധ്യ സംഭാവനത്തട്ടിപ്പിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ദവ് താക്കറെ. ഈ വിഷയത്തിൽ നിഷ്പക്ഷവും ശക്തവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യയിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ ബിജെപിക്കെതിരെ മഹാരാഷ്ട്രയിൽ പാർട്ടി പ്രഖ്യാപിച്ച ‘രാം രക്ഷാ ആന്ദോളൻ’ പ്രതിഷേധ പരിപാടിയുടെ ഭാഗമായി മുംബൈയിലെ ദാദറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കൾ ഇപ്പോൾ കടുത്ത രീതിയിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ഭക്തരുടെ വികാരങ്ങളെ ചൂഷണം ചെയ്ത് അധികാരത്തിലെത്തിയ ബിജെപി ഇപ്പോൾ രാമക്ഷേത്രത്തെ ഒരു ബിസിനസാക്കി മാറ്റിയെന്നും ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി. കേദാർനാഥ്,ബദരീനാഥ് ക്ഷേത്രങ്ങളിൽ തുടങ്ങി ഇപ്പോൾ അയോധ്യയിൽ വരെ എത്തിനിൽക്കുന്ന ഈ കൊള്ളയടി വച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയും സ്വർണവും വെള്ളിയും ട്രസ്റ്റിലെ ചിലർ ചേർന്ന് തട്ടിയെടുത്തെന്നും, പ്രതിപക്ഷത്തെ എംഎൽഎമാരെയും എംപിമാരെയും കോടികൾ നൽകി വിലയ്‌ക്കെടുത്ത് പാർട്ടികളെ പിളർത്താൻ ബിജെപി ഉപയോഗിക്കുന്നത് ഈ കള്ളപ്പണമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഈ തട്ടിപ്പിൽ ബിജെപിയെയും ആർഎസ്എസിനെയും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും കള്ളന്മാർക്ക് ഹിന്ദുക്കൾ ഇനി മാപ്പ് നൽകില്ലെന്നും പ്രഖ്യാപിച്ചാണ് ഉദ്ദവ് താക്കറെ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

Also read: