03/03/2026
[fontresizer_tawhidurrahmandear_widget]

വാട്‌സ്ആപ്പിൽ വന്ന ഒരൊറ്റ ഫയൽ; മിനിറ്റുകൾക്കുള്ളിൽ ഡൽഹി സ്വദേശിനിക്ക് നഷ്ടമായത് 75,000 രൂപ

 വാട്‌സ്ആപ്പിൽ വന്ന ഒരൊറ്റ ഫയൽ; മിനിറ്റുകൾക്കുള്ളിൽ ഡൽഹി സ്വദേശിനിക്ക് നഷ്ടമായത് 75,000 രൂപ

ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിപ്പിക്കാമെന്ന വ്യാജവാഗ്ദാനത്തിൽ ഡൽഹി സ്വദേശിനിയായ ചാർട്ടേഡ് അക്കൗണ്ടന്റിന് മിനിറ്റുകൾക്കുള്ളിൽ 75,694 രൂപ നഷ്ടമായി. കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവതിയെ ബന്ധപ്പെട്ട തട്ടിപ്പുകാർ, കാർഡ് അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ വാട്‌സ്ആപ്പിലൂടെ എപികെ ഫയൽ അയച്ചു നൽകുകയായിരുന്നു. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തതോടെ ഫോണിന്റെയും ബാങ്ക് വിവരങ്ങളുടെയും പൂർണ നിയന്ത്രണം കൈക്കലാക്കിയ പ്രതികൾ, സെപ്‌റ്റോ പോലുള്ള ആപ്പുകൾ വഴി വലിയ തുകയ്ക്ക് ഇലക്ട്രോണിക് സാധനങ്ങൾ ഓർഡർ ചെയ്താണ് പണം തട്ടിയത്.

മുമ്പ് ക്രെഡിറ്റ് കാർഡ് കമ്പനികളിൽ ജോലി ചെയ്തിരുന്ന പ്രതികൾ ഉപഭോക്താക്കളുടെ വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചാണ് ഇത്തരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നത്. ഓൺലൈനായി ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഫരീദാബാദിൽ ഡെലിവറി എടുക്കുകയും പിന്നീട് ഒഎൽഎക്‌സ് വഴി മറിച്ചു വിൽക്കുകയുമാണ് ഇവരുടെ രീതി. യുവതിയുടെ പരാതിയിൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ സാങ്കേതിക വിശകലനത്തിലൂടെയും ലൊക്കേഷൻ ട്രാക്കിങ്ങിലൂടെയും ഫരീദാബാദിലെ ലക്കർപൂർ ഗ്രാമത്തിൽ നിന്ന് പ്രതികളെ പിടികൂടി.

Also read: