ന്യൂഡൽഹി: ക്ഷയരോഗ (ടിബി) നിര്‍മാര്‍ജനത്തില്‍ ശ്രദ്ധേയമായ നേട്ടവുമായി ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ നേട്ടം വ്യക്തമാക്കുന്നത്. 2015 മുതല്‍ രാജ്യത്ത് ക്ഷയരോഗികളുടെ എണ്ണത്തില്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള ശരാശരി കുറവിന്റെ ഏകദേശം ഇരട്ടി വേഗതയിലാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. ലോകത്ത് ഏറ്റവും വേഗത്തില്‍ ക്ഷയരോഗ വ്യാപനം കുറയ്ക്കുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ഇന്ത്യ. സുപ്രധാന നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ശ്രദ്ധേയമായ [&Read More
പയ്യന്നൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ ഷെയര്‍ ചെയ്തതിന് പാര്‍ട്ടി നടപടി സിപിഎം നേതാവ് കണ്ണൂരില്‍ മത്സരിക്കുന്നു. സിപിഎം മുന്‍ ഏരിയാ സെക്രട്ടറി കെ.പി മധു ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മത്സരരംഗത്തുള്ളത്. കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലാണ് മധു ജനവിധി തേടുന്നത്. നേരത്തെ, വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ അയച്ചതിന്റെ പേരില്‍ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.Read More
പാലക്കാട്: പാര്‍ട്ടി പുറത്താക്കുന്നതു വരെ താന്‍ കോണ്‍ഗ്രസ് ഓഫീസില്‍ കയറുമെന്നും, ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ സഹിച്ചാല്‍ മതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട്ടെ കോണ്‍ഗ്രസ് സഹകരണ സംഘം ഓഫീസിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി സജീവമായി താന്‍ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ സഹകരണ സംഘത്തിന്റെ ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കുന്നവരെ ഞാന്‍ കേറും. വിഷമമുണ്ടെങ്കില്‍ സഹിച്ചോളൂ.. പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യേണ്ട [&Read More
റാമല്ല: വെസ്റ്റ് ബാങ്കില്‍ മുസ്‌ലിം പള്ളിക്ക് തീയിട്ട് ജൂത കുടിയേറ്റ സംഘം. ബുധനാഴ്ച രാത്രി വൈകി വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് വടക്ക് സല്‍ഫിറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് തീവ്ര ഇസ്രയേലി സംഘത്തിന്റെ അതിക്രമം. പള്ളിയിലുണ്ടായിരുന്ന ഖുര്‍ആന്‍ കത്തിക്കുകയും ചുമരില്‍ പ്രവാചകനെതിരെ ഉള്‍പ്പെടെ വിദ്വേഷ സന്ദേശങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. സംഭവം മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഐ.ഡി.എഫ് ജൂതകുടിയേറ്റക്കാരുടെ അതിക്രമങ്ങളെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണു സംഭവമെന്നതും ശ്രദ്ധേയമാണ്. അതിക്രമത്തില്‍ പള്ളിക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. പള്ളിയുടെ ചുവരുകളില്‍ എഴുതിയ വിദ്വേഷകരമായ [&Read More
ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ കുറ്റവാളികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ വെറുതെവിടില്ല. ലോകത്തിനു മുഴുവന്‍ സന്ദേശമാകുന്ന ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ ശ്രീ മോതിഭായ് ആര്‍ ചൗധരി സാഗര്‍ സൈനിക് സ്‌കൂളിന്റെയും സാഗര്‍ ഓര്‍ഗാനിക് പ്ലാന്റിന്റെയും ഉദ്ഘാടന ചടങ്ങില്‍ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ ഭീരുത്വം നിറഞ്ഞ കൃത്യം നടത്തിയവരെയും ഇതിന് പിന്നിലുള്ളവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കും. ഈ [&Read More
ഗുവാഹത്തി: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്നതിനായി അസമിലെ പ്രതിപക്ഷ കക്ഷികൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല സഖ്യം രൂപീകരിച്ചു. ‘അസം സോണ്മിലിതോ മോർച്ച’ (അസം ഐക്യ മുന്നണി) എന്ന് പേരിട്ട ഈ സഖ്യത്തിൽ കോൺഗ്രസിനൊപ്പം ഏഴ് പ്രധാന പ്രതിപക്ഷ കക്ഷികളാണ് അണിനിരന്നിരിക്കുന്നത്. നവംബർ 12Read More
പട്ന: ബിഹാറില്‍ പ്രതിപക്ഷ പ്രചാരണങ്ങളെയെല്ലാം മറികടന്ന് എന്‍ഡിഎയുടെ വമ്പന്‍ കുതിപ്പ്. രണ്ടു ഘട്ടത്തിലുമുണ്ടായ അഭൂതപൂര്‍വമായ വന്‍ പോളിങ്ങില്‍ ജനം ഭരണമാറ്റം വേണ്ടെന്ന് ഉറപ്പിച്ചുപറയുന്നതാണു കാണുന്നത്. ഭരണവിരുദ്ധ വികാരം എന്ന റിപ്പോര്‍ട്ടുകളെയെല്ലാം അസ്ഥാനത്താക്കിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 160 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ 90 സീറ്റും കടന്ന് ബിജെപി വന്‍ മുന്നേറ്റമാണു കാഴ്ചവയ്ക്കുന്നത്. മഹാസഖ്യം 70 സീറ്റുമായി ബഹുദൂരം പിറകിലാണ്. ആര്‍ജെഡിക്കു മാത്രമാണ് എന്‍ഡിഎ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനായത്. കോണ്‍ഗ്രസ് ഒരിക്കല്‍കൂടി അമ്പേ പരാജയമായി. [&Read More
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ വരുമ്പോൾ വൻ കുതിപ്പുമായി എൻഡിഎ. അവസാനം വിവരം ലഭിക്കുമ്പോൾ 151 സീറ്റിൽ എൻഡിഎ മുന്നേറുന്നു. മഹാസഖ്യം 84 സീറ്റിലാണ് മുന്നോട്ടുനിൽക്കുന്നത്. അതേസമയം, മഹാസഖ്യം നില മെച്ചപ്പെടുത്തിയപ്പോൾ ബഹുഭൂരിഭാഗവും സീറ്റും സ്വന്തമാക്കിയത് തേജസ്വി യാദവിൻ്റെ ആർജെഡിയാണ്. കോൺഗ്രസിന് കാര്യമായ ചലനമുണ്ടാക്കാൻ ആയിട്ടില്ല. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച [&Read More
പട്ന: ബിഹാറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന സൂചനകള്‍ നല്‍കി 82 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. അതേസമയം, ജെഡിയു നില മെച്ചപ്പെടുത്തിയെങ്കിലും 68 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. എല്‍ജെപി ഏഴിടത്തും എച്ച്എഎം രണ്ടിടത്തും മുന്നിട്ടുനില്‍ക്കുന്നു. മറുവശത്ത്, മഹാസഖ്യത്തില്‍ ആര്‍ജെഡി ഒറ്റയ്ക്ക് പൊരുതുകയാണ്. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച വിഐപിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒരു [&Read More