23/07/2026
[fontresizer_tawhidurrahmandear_widget]
Main story

മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

വിശാഖപട്ടണം: മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയെ സുരക്ഷാ സേന വധിച്ചത്. സുരക്ഷാ സേനകള്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ 26 സായുധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി സൈന്യം ആരോപിക്കുന്ന മാവോയിസ്റ്റ് നേതാവാണ്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ട്രൈജങ്ഷന്‍ മേഖലയോട് ചേര്‍ന്നാണ് സൈനിക ഓപറേഷന്‍ നടന്നത്. ഇവിടെ ഏറ്റുമുട്ടലില്‍ ഹിദ്മ ഉള്‍പ്പെടെ ആറ് വിമതരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഓപറേഷന്‍ തുടരുകയാണെന്നും ഉന്നത സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. [&Read More

Main story

എസ്ഐആർ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നടപടിക്രമങ്ങൾ നിർത്തിവയ്ക്ക്ണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത് തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണ നടപടികളായ എസ്ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. എസ്ഐആര്‍ നടപടികളും തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളും ഒരേസമയം മുന്നോട്ട് കൊണ്ടുപോവുകയാണെങ്കില്‍ സംസ്ഥാനത്തെ ഭരണസംവിധാനം പൂര്‍ണമായും സ്തംഭിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. [&Read More

Main story

‘കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ല’; പാലത്തായി പോക്സോ കേസിൽ കെ.കെ

കണ്ണൂർ : പാലത്തായി പോക്സോ കേസിൽ പ്രതിക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച വിധിന്യായത്തിൽ, മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ തലശ്ശേരി ജില്ലാ പോക്സോ കോടതിയുടെ വിമർശനം. ഇരയായ കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ മന്ത്രി എന്ന നിലയിൽ നടപടിയെടുക്കാതിരുന്നതിനാണ് കോടതിയുടെ വിമർശനം. ​കൗൺസലിങ്ങിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ കൗൺസലർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ മാതാവ് അന്നത്തെ മന്ത്രിയായിരുന്ന കെ.കെ ശൈലജക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കോടതി [&Read More

Kerala

കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; അങ്കം കുറിക്കാൻ റിജിൽ മാക്കുറ്റിയും

കണ്ണൂർ: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കണ്ണൂർ കോർപറേഷനിലെ 56 ഡിവിഷനുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസും മുസ്‍ലിം ലീഗും തമ്മിലുണ്ടായിരുന്ന സീറ്റ് തർക്കങ്ങൾ കെ. സുധാകരൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലോടെ പരിഹരിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള പ്രമുഖര് മത്സരരംഗത്തുണ്ട്. പുതിയ ധാരണ പ്രകാരം കോൺഗ്രസ് 38 സീറ്റുകളിലും മുസ്‍ലിം ലീഗ് 18 സീറ്റുകളിലും മത്സരിക്കും. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട ലീഗും [&Read More

Kerala

23-ാം വയസു മുതല്‍ മാധ്യമങ്ങള്‍ എന്നെ തകര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്; ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വിശദീകരണവുമായി സംഘാടകനായ ആന്റോ അഗസ്റ്റിന്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് കളികള്‍ മുടങ്ങാന്‍ പ്രധാന കാരണമായതെന്നും, ഇതിന് പുറമെ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു. മെസി ഇവിടെ വരുമെന്നും, ഫുട്‌ബോള്‍ ചരിത്രത്തില്‍ ആന്റോ അഗസ്റ്റിന്റെയും അഗസ്റ്റിന്‍ ബ്രദേഴ്‌സിന്റെയും പേര് രേഖപ്പെടുത്തപ്പെടുമെന്നും ആന്റോ പറഞ്ഞു. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പ്രൊജക്റ്റ് ആയിരുന്നുവെന്നും, സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് താന്‍ [&Read More

World

‘ഹസീനയെ വിട്ടുനൽകണം’ ഇന്ത്യയോട് ബംഗ്ലാദേശ് ; സുഹൃദ് രാജ്യമായ ഇന്ത്യ വിട്ടുനൽകുമെന്നാണ് പ്രതീക്ഷയെന്ന്

ധാക്ക: മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്. ​ഹസീനയ്ക്കും അസദുസ്സമാൻ ഖാനും എതിരെ ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിൽ, ശിക്ഷിക്കപ്പെട്ട ഈ പ്രതികളെ ഉടൻ തിരികെ അയച്ച് ബംഗ്ലാദേശിലെ കോടതികളിൽ ഹാജരാക്കാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇടക്കാല സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചു. അടുത്ത സുഹൃദ് രാജ്യം എന്ന നിലയിൽ ഇന്ത്യ പൂർണ്ണ സഹകരണം നൽകുമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകില്ലെന്നും [&Read More

India

‘ഇ വി എം കൊണ്ട് കളിക്കുന്നവർ ഒരുനാൾ പിടിക്കപ്പെടും രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ

മധ്യപ്രദേശ്: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. റഷ്യയിലും ചൈനയിലും ഉത്തര കൊറിയയിലും നടക്കുന്ന പോലെയാണ് ബിഹാറിലെ തെരഞ്ഞെടുപ്പും നടന്നത്. എല്ലാ വോട്ടും ഒരേ പാര്‍ട്ടിക്കാണു പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കുന്നവര്‍ ഒരുനാള്‍ പിടിക്കപ്പെടുകയും വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുമെന്നും ദിഗ്വിജയ് സിങ് മുന്നറിയിപ്പ് നല്‍കി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരണവുമായി മധ്യപ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ”ഉത്തര കൊറിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ [&Read More

World

റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത മുറുകുന്നു ; ട്രംപിന് തിരിച്ചടി

വാഷിങ്ടണ്‍: വിവിധ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉയർന്ന വിമർശനങ്ങളും എതിർപ്പുകളും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് രണ്ടാമൂഴത്തിൽ തിരിച്ചടിയാവുന്നു. ട്രംപിന്റെ വ്യക്തിപരമായ നിലപാടുകൾ, ഭരണപരമായ സമീപനങ്ങൾ, പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകൾ എന്നിവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടിയിൽ വിരുദ്ധ ചേരികളെ സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നങ്ങൾ തുടർന്നാൽ ട്രംപിന്റെ അജണ്ടയ്ക്ക് കനത്ത വെല്ലുവിളിയാവുകയും 2026Read More

India

‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ ദേശീയ് ക്യാമ്പയിൻ ആരംഭിക്കണം’ ; ശിവസേന (യൂബിടി)

മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിൽ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. രാജ്യത്ത് വോട്ടിംഗിനായി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു ദേശീയ ക്യാമ്പയിൻ ആരംഭിക്കേണ്ടതുണ്ടെന്ന് താക്കറെ പറഞ്ഞു. മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. “അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ബാലറ്റ് പേപ്പർ വോട്ടിംഗ് നടപ്പാക്കുമ്പോൾ, എന്തുകൊണ്ട് നമുക്ക് അതേ സംവിധാനം ഇവിടെ പിന്തുടരാൻ കഴിയില്ല?” താക്കറെ ചോദിച്ചു. ബിജെപിക്ക് [&Read More