കൊല്ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ കൊൽക്കത്ത നഗരത്തിൽ നാടകീയ രംഗങ്ങൾ. ഉത്തർപ്രദേശിലെ ‘ബുൾഡോസർ രാജി’ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന സംഭവത്തിൽ ബിജെപി പ്രവർത്തകർ ബുൾഡോസറിന് മുകളിൽ കയറി ‘ജയ് ശ്രീറാം’ വിളികളുമായി വിജയാഘോഷം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി [&Read More
‘അധികാരം പോയാലും സ്റ്റാലിനൊപ്പം; ഇന്നലെയും ഇന്നും നാളെയും ഡിഎംകെയ്ക്കൊപ്പം തന്നെ’; മുന്നണി വിടില്ലെന്ന്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ തരംഗം സൃഷ്ടിക്കുമ്പോൾ നിലപാട് വ്യക്തമാക്കി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. അധികാരം നഷ്ടപ്പെട്ടാലും എം.കെ സ്റ്റാലിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നും നാളെയും തങ്ങൾ സ്റ്റാലിനൊപ്പം തന്നെയായിരിക്കും എന്നും ഡിഎംകെ മുന്നണി വിടുന്ന പ്രശ്നമില്ലെന്നും നേതൃത്വം വ്യക്തമാക്കി. വിജയ്യുടെ പാർട്ടി ഭരണത്തിലേറാൻ സാധ്യത തെളിയുകയും കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ടിവികെയുമായി സഹകരിക്കാൻ നീക്കം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ പ്രഖ്യാപനം. ദ്രാവിഡ രാഷ്ട്രീയത്തിന്റെയും മതേതരത്വത്തിന്റെയും [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും സർക്കാർ രൂപീകരണത്തിൽ വിജയുടെ ടിവികെ കടുത്ത പ്രതിസന്ധി നേരിടുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ നിർദ്ദേശിച്ചു. മതിയായ പിന്തുണ ഉറപ്പാക്കുന്ന രേഖകൾ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കാനാവൂ എന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. 234 അംഗ സഭയിൽ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. അധികാരത്തിലെത്താൻ 10 സീറ്റുകളുടെ കൂടി പിന്തുണയാണ് വിജയിക്ക് ആവശ്യമായിരുന്നത്. ഇതിനിടെ [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. എന്നാൽ, ഭരണത്തിൽ പങ്കാളികളാകുന്നതിന് വ്യക്തമായ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗമായോ പുറത്തുനിന്നോ പിന്തുണ നൽകണമെങ്കിൽ വർഗീയ ശക്തികളെ സഖ്യത്തിൽനിന്ന് പൂർണമായും മാറ്റിനിർത്തണമെന്ന കർശന നിർദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വിജയ്യെ അറിയിച്ചിരിക്കുന്നത്. മതേതരത്വത്തിന് ഭീഷണിയായ ഒരു പാർട്ടിയുമായും ടിവികെ രാഷ്ട്രീയ ധാരണയുണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥ. തമിഴ്നാട്ടിലെ മതേതര വോട്ടുകൾ ഭിന്നിച്ചു [&Read More
ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള സെന്റ് തെരേസ സ്കൂൾ കവാടത്തിൽ Read More
തമിഴ്നാട്ടിലെ രാഷ്ട്രീയവും സിനിമയും വീണ്ടും ഒന്നിച്ചുചേരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ജയലളിതയുടെ കാലഘട്ടവും നടി തൃഷയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളും തമ്മിൽ വലിയ സാമ്യമുണ്ടെന്നും ചരിത്രം ആവർത്തിക്കുകയാണെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്യുന്നത്. മുൻകാലങ്ങളിൽ എം.ജി. രാമചന്ദ്രനും (എംജിആർ) ജയലളിതയും തമ്മിലുള്ള ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ഇരുവരും വലിയ ചലച്ചിത്ര താരങ്ങളായിരുന്നു. കാലക്രമേണ എംജിആറിന് ശേഷം ജയലളിത ശക്തയായ രാഷ്ട്രീയ നേതാവായി മാറുകയും തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക പങ്ക് [&Read More
ന്യൂഡൽഹി: ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ വീതം വിജയിച്ചത് വോട്ട് മോഷണത്തിലൂടെയാണെന്ന് അദേഹം ആരോപിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സത്യസന്ധമായി നടന്നിരുന്നെങ്കിൽ ബിജെപിക്ക് 140 സീറ്റുകൾ പോലും ലഭിക്കില്ലായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സീറ്റുകൾക്ക് പുറമെ പലപ്പോഴും സർക്കാരുകളെത്തന്നെ വോട്ട് മോഷണത്തിലൂടെ കവർന്നെടുക്കുകയാണ്. ബിജെപിയുടെ 240 എംപിമാരിൽ ആറിൽ ഒരാൾ വീതം ഇത്തരത്തിൽ ജയിച്ചവരാണെന്നും ഇവരെ തിരിച്ചറിയുക പ്രയാസമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു. [&Read More
കൊൽക്കത്ത: തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താൻ രാജിവെക്കില്ലെന്നും മമതാ ബാനർജി പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് തോറ്റിട്ടില്ലെന്നാണ് മമതയുടെ വാദം. മെയ് ആറ് വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധിയെന്നിരിക്കെ, മമതയുടെ ഈ നിലപാട് ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സാധാരണയായി ഭരണവിരുദ്ധ ജനവിധി ഉണ്ടായാൽ മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിക്കുകയും അടുത്ത സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരുകയുമാണ് പതിവ്. എന്നാൽ രാജ്ഭവനിലെത്തി രാജി [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയ വിജയ്യുടെ ടിവികെയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടിയുടെ രാജ്യസഭാ എംപി സി.വി. ഷൺമുഖത്തിന്റെ ചെന്നൈയിലെ ഓഫീസിൽ 35Read More
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിനിടെ, നിർണായക നിലപാടുമായി മുസ്ലിം ലീഗ്. ടിവികെയെ പിന്തുണയ്ക്കേണ്ടതില്ലെന്നും നിലവിലെ ഡിഎംകെ സഖ്യത്തിൽ തന്നെ ഉറച്ചുനിൽക്കാനുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് മുസ്ലിം ലീഗിനുള്ളത്. അതേസമയം, എഐഎഡിഎംകെയിലെ ഒരു വിഭാഗം വിജയ്യെ പിന്തുണയ്ക്കാനുള്ള നീക്കത്തിലാണ്. സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 ഓളം എംഎൽഎമാർ ടിവികെയ്ക്കൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാൽ എഐഎഡിഎംകെയുടെ പിന്തുണ നിലവിൽ തങ്ങളുടെ അജണ്ടയിലില്ലെന്നും, അത് [&Read More