Tags :തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന മന്ത്രിസഭയിലേക്ക്(Read More
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തിൽ വിജയ് നടത്തിയ പരാമർശങ്ങളെച്ചൊല്ലി വിവാദം. താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും പട്ടിണി എന്താണെന്ന് തനിക്കറിയാമെന്നുമുള്ള വിജയിയുടെ അവകാശവാദത്തെ ചോദ്യംചെയ്ത് മുൻ സഹപാഠിയും പ്രശസ്ത എഴുത്തുകാരനുമായ മനു ജോസഫ് പരസ്യമായി രംഗത്തെത്തി. ലൊയോള സ്‌കൂളിൽ തന്റെ സഹപാഠിയായിരുന്ന വിജയ് അന്ന് ദാരിദ്ര്യത്തിലായിരുന്നില്ലെന്ന് മനു വ്യക്തമാക്കി. ”തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ താൻ ദാരിദ്ര്യത്തിൽ വളർന്നയാളാണെന്നും പട്ടിണി എന്താണെന്നു തനിക്ക് അറിയാമെന്നും വിജയ് പറയുന്നുണ്ട്. പച്ചക്കള്ളമാണ് അദ്ദേഹം പറഞ്ഞത്. ലോയോള [&Read More
ചെന്നൈ: നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത് ഡി.എം.കെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണെന്നും ഇതിന് വഴിയൊരുക്കിയത് എം.കെ സ്റ്റാലിന്റെ ഇടപെടലാണെന്നും വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കുകയും അതുവഴി കേന്ദ്രത്തിന്റെ ഇടപടലുണ്ടാകുകയും ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇതിലൂടെ സ്റ്റാലിൻ ലക്ഷ്യമിട്ടത്. സഖ്യകക്ഷികളുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് അവരെ തമിഴക വെട്രി കഴകത്തിന്(ടി.വി.കെ) പിന്തുണ നൽകാൻ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി പ്രേരിപ്പിച്ചതെന്ന് ഡി.എം.കെ വക്താവ് എ. ശരവണൻ വെളിപ്പെടുത്തി. ‘ഡി.എം.കെ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് വിജയിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്. തമിഴ്നാട്ടിൽ ഒരു [&Read More
ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് മുന്നണി വിട്ടിട്ടും ഡിഎംകെയ്‌ക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ. കെ.സി വേണുഗോപാൽ ലീഗ് നേതൃത്വത്തെ വിളിച്ച് കോൺഗ്രസ് തീരുമാനം അറിയിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഡിഎംകെയുമായി തങ്ങൾക്കുള്ളത് വെറും രാഷ്ട്രീയബന്ധമല്ലെന്നും പ്രത്യയശാസ്ത്ര ബന്ധമാണെന്നും വ്യക്തമാക്കിയതായും ഖാദർ മൊയ്തീൻ ഒരു മലയാളം ചാനലിനോട് പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിടാനുള്ള കോൺഗ്രസ് തീരുമാനം കെ.സി വേണുഗോപാൽ പി.കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചാണ് അറിയിച്ചത്. കുഞ്ഞാലിക്കുട്ടി ഈ വിവരം [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിനായുള്ള കരുനീക്കങ്ങൾ സജീവമാക്കി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം(ടിവികെ). ഇതിന്റെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ അരുൺ രാജ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്(ഐയുഎംഎൽ) ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം ലീഗ് നേതൃത്വം തള്ളിയതായാണ് റിപ്പോർട്ടുകൾ. ചെന്നൈയിലെ ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് മൻസിലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡിഎംകെയുമായി അഞ്ച് പതിറ്റാണ്ടോളമായുള്ള [&Read More
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ തരംഗം സൃഷ്ടിക്കുമ്പോൾ നിലപാട് വ്യക്തമാക്കി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. അധികാരം നഷ്ടപ്പെട്ടാലും എം.കെ സ്റ്റാലിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നും നാളെയും തങ്ങൾ സ്റ്റാലിനൊപ്പം തന്നെയായിരിക്കും എന്നും ഡിഎംകെ മുന്നണി വിടുന്ന പ്രശ്‌നമില്ലെന്നും നേതൃത്വം വ്യക്തമാക്കി. വിജയ്യുടെ പാർട്ടി ഭരണത്തിലേറാൻ സാധ്യത തെളിയുകയും കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ടിവികെയുമായി സഹകരിക്കാൻ നീക്കം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ പ്രഖ്യാപനം. ദ്രാവിഡ രാഷ്ട്രീയത്തിന്റെയും മതേതരത്വത്തിന്റെയും [&Read More
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇന്നലെകളിലോ ഇന്നോ നാളെയോ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ‘ഹിന്ദിക്ക് ഇവിടെ സ്ഥാനമില്ല, അന്നും ഇന്നും എന്നും,’ സ്റ്റാലിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷാ സമരത്തില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് എക്കാലവും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം [&Read More
ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന് ജന്മദിനാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ലീഗ് നേതാവിനെ മുക്തകണ്ഠം പ്രശംസിച്ച് ആശംസകള്‍ അറിയിച്ചത്. നമ്മള്‍ തമിഴരുടെ ആദരണീയനനും സമുന്നതനുമായ നേതാവെന്നാണ് ഖാദര്‍ മൊയ്തീനെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ സ്റ്റാലിന്‍ പ്രകീര്‍ത്തിച്ചു. ‘മതസൗഹാര്‍ദത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ [&Read More