21/07/2026
[fontresizer_tawhidurrahmandear_widget]

Tags :CBI

Kerala

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടാൻ വിജ്ഞാപനം ഉടൻ; യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. സിബിഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി. ഈ ആവശ്യം ഉന്നയിച്ച് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. കേസിലെ നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം കടുത്ത അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. നിലവിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ഈ [&Read More

India

‘നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ല; ചില ചോദ്യങ്ങൾ മാത്രമാണ് പുറത്തുവന്നത്’: പാർലമെന്ററി സമിതിക്ക് എൻടിഎ

ന്യൂഡൽഹി: രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിചിത്രവാദവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ). നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പൂർണമായി ചോർന്നിട്ടില്ലെന്നും, എന്നാൽ ചില ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുൻപ് പുറത്തുവന്നിരുന്നുവെന്നും എൻടിഎ പാർലമെന്ററി സമിതിയെ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും എൻടിഎ അധികൃതരെയും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വിശദീകരണം നൽകാനായി വിളിച്ചുവരുത്തിയപ്പോഴാണ് ഏജൻസി തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത ചോദ്യങ്ങൾക്ക് മുന്നിലും പരീക്ഷാ പേപ്പർ പൂർണമായി ചോർന്നെന്ന [&Read More

Main story

ഇഡി-സിബിഐ കേസ്, 31 മാസം ജയിലിൽ; ഒടുവിൽ കുറ്റവിമുക്തൻ-അദാനി ‘തട്ടിയെടുത്ത’ സ്വന്തം കമ്പനി

ചെന്നൈ: ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കാൻ പോന്ന ഒരു അണിയറക്കഥയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്ന് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രമുഖ എൻ.ആർ.ഐ വ്യവസായിയും കോസ്റ്റൽ എനർജൻ പവർ ലിമിറ്റഡിന്റെ പ്രൊമോട്ടറുമായ അഹമ്മദ് ബുഹാരി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസിൽ പൂർണമായി കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു. ചെന്നൈയിലെ പ്രത്യേക സി.ബി.ഐ കോടതി എല്ലാ നടപടികളും ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ട് ബുഹാരിക്ക് ‘ക്ലീൻ ചിറ്റ്’ നൽകിയ വാർത്തയ്ക്കു പിന്നാലെ അതിനേക്കാൾ വലിയൊരു കോർപറേറ്റ് അട്ടിമറിയുടെ കഥയാണു പുറത്തുവരുന്നത്. കേവലം ഒരു [&Read More

Main story

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ ബിജെപി നേതാവും സഹോദരനും സിബിഐ പിടിയിൽ; ഇടപാട്

ജയ്പൂർ: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ബിജെപി നേതാവ് ദിനേശ് ബിവാലിനെയും സഹോദരൻ മംഗിലാൽ ബിവാലിനെയും സിബിഐ അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപ നൽകിയാണ് ഇവർ ചോദ്യപേപ്പർ വാങ്ങിയതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ജയ്പൂരിലെ ജംവാരാംഗഢ് മണ്ഡലത്തിലെ ബിജെപി നേതാവാണ് ദിനേശ് ബിവാൽ എന്ന് ‘എബിപി ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡോക്ടറിൽനിന്നാണ് പ്രതികൾ ചോദ്യപേപ്പർ കൈക്കലാക്കിയതെന്ന് സിബിഐ അറിയിച്ചു. [&Read More

Main story

മദ്യനയക്കേസിൽ കുറ്റവിമുക്തൻ; കോടതിയിൽ പൊട്ടിക്കരഞ്ഞ് കെജ്‌രിവാൾ, സിസോദിയ അടക്കം 23 പ്രതികളെയും വെറുതെ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയുമടക്കം 23 പ്രതികളെയും കോടതി വെറുതെ വിട്ടു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ കോടതിയിൽ വെച്ച് അരവിന്ദ് കെജ്‌രിവാൾ വികാരാധീനനായി പൊട്ടിക്കരഞ്ഞു. അരികിലുണ്ടായിരുന്ന മനീഷ് സിസോദിയ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. തനിക്കെതിരായ നടപടി കേന്ദ്രസർക്കാരിന്റെ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. ആം ആദ്മി പാർട്ടിയെ തകർക്കാൻ അഞ്ച് മുതിർന്ന നേതാക്കളെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതെന്ന് അദ്ദേഹം [&Read More

Main story

സിബിഐയുടെ എതിര്‍പ്പും ജീവന്‍ അപകടത്തിലെന്ന ഇരയുടെ വെളിപ്പെടുത്തലും തള്ളി കോടതി; കുല്‍ദീപ് സെന്‍ഗര്‍

ന്യൂഡൽഹി: സിബിഐയുടെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു; എയിംസ് അധികൃതരുടെ പരാതികൾ ഫലം കണ്ടില്ല. ഒടുവിൽ, ഉന്നാവോയിലെ ഇരയുടെ കണ്ണീരിനെക്കാൾ കോടതി വിലകൽപ്പിച്ചത് കുൽദീപ് സിംഗ് സെൻഗർ പുറത്തുകഴിച്ച 23 ദിവസത്തെ ‘നല്ല നടപ്പിന്’. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിട്ടും, സെൻഗറിന് അനുകൂലമായി വിധി വന്നതിന്റെ പശ്ചാത്തലം ഇപ്പോള്‍ നിയമവൃത്തങ്ങളിൽ ചർച്ചയാകുകയാണ്. ‘എന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണ്’ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇരയായ പെൺകുട്ടി കോടതിയിൽ പറഞ്ഞത് സ്വന്തം ജീവനെക്കുറിച്ചുള്ള ഭയമായിരുന്നു. കേസിന്റെ നാൾവഴികളിൽ തന്റെ അച്ഛനെയും [&Read More

Main story

‘വൈകിയേ വരികയുള്ളൂവെന്ന് ഭാര്യയോടു പറഞ്ഞു; വൈകീട്ട് കോഴിക്കോട് ബീച്ചില്‍ കണ്ടു’; മാമി തിരോധാനക്കേസില്‍

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദ് (56) എന്ന മാമിയുടെ തിരോധാനക്കേസ് ആദ്യമായി അന്വേഷിച്ച ലോക്കല്‍ പോലീസ് സംഘത്തിന് തെളിവുശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. 2023 ഓഗസ്റ്റ് 21നാണ് മാമി അവസാനമായി വീട്ടില്‍നിന്നിറങ്ങിയത്. വൈകിയേ വരുകയുള്ളൂവെന്ന് മാമി അന്ന് ഭാര്യയോടു പറഞ്ഞിരുന്നു. കോഴിക്കോട് ബീച്ചില്‍ മാമി ഉണ്ടായിരുന്നതായി കെട്ടിട ഉടമ നടക്കാവ് പോലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, മാമിയെ കാണാതാവുന്ന സിഡി ടവറിനു സമീപവും ബീച്ചിലെ കോഫിഷോപ്പിനു സമീപവുമുള്ള രണ്ട് സിസിടിവികള്‍ മാത്രമാണ് [&Read More