15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Controversy

Kerala

‘ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, ആരും പേടിപ്പിക്കേണ്ട’; പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് പാലാ

കോട്ടയം: പി.സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് ബിഷപ്പ് ഓർമിപ്പിച്ചു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരശൂന്യമായ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയെ മൂലക്കിരുത്താമെന്നോ മിണ്ടാപ്രാണികളായി ന്യൂട്രലായി നിൽക്കുമെന്നോ ആരും കരുതേണ്ടതില്ലെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. ആർക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് വ്യക്തമല്ല. മെത്രാന്മാർ നിശബ്ദരായിരിക്കണമെന്ന [&Read More

Kerala

‘മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫി എടുത്തത്’; വിമർശനങ്ങൾക്ക് മറുപടിയുമായി നഴ്‌സ് സ്മിത

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പം ഐ.സി.യുവിൽ വെച്ച് സെൽഫി എടുത്ത നടപടിയിൽ വിശദീകരണവുമായി നഴ്‌സ് സ്മിത പി.എസ്. മന്ത്രിയുടെ മാനസിക വിഷമം മാറ്റാനും അവർക്ക് പിന്തുണ അറിയിക്കാനുമാണ് ഫോട്ടോ എടുത്തതെന്ന് സ്മിത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മന്ത്രിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോർട്ടുകൾ വരുന്നതിനിടെ ഐ.സി.യുവിൽ വെച്ച് സെൽഫി എടുത്തത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. കടുത്ത കഴുത്തുവേദനയും രക്തസമ്മർദ്ദവും കാരണം ബുദ്ധിമുട്ടിലായിരുന്ന മന്ത്രി, ശാരീരിക വേദനയേക്കാൾ ഉപരിയായി വലിയ [&Read More

India

അടിവസ്ത്രവും ചീപ്പും ഒരുക്കാൻ 50 ജീവനക്കാർ; ബിഎസ്എൻഎൽ ഡയറക്ടറുടെ സന്ദർശനം വിവാദത്തിൽ, ഒടുവിൽ

ലഖ്‌നൗ: മുതിർന്ന ഉദ്യോഗസ്ഥന്റെ സന്ദർശനത്തിനായി പുറപ്പെടുവിച്ച വിചിത്രമായ ഓഫീസ് ഉത്തരവ് വിവാദമായതോടെ ബിഎസ്എൻഎൽ ഡയറക്ടറുടെ പ്രയാഗ്‌രാജ് യാത്ര റദ്ദാക്കി. ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ (സിഎഫ്എ) വിവേക് ബൻസലിന്റെ ഫെബ്രുവരി 25, 26 തീയതികളിലെ സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഉത്തരവാണ് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് കാരണമായത്. ഡയറക്ടർക്കും സംഘത്തിനും ആവശ്യമായ അടിവസ്ത്രങ്ങൾ, ഹെയർ ഓയിൽ, ചീപ്പ്, ടവൽ, കണ്ണാടി തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ ഒരുക്കാൻ മാത്രം 50 ഓളം ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പുണ്യസ്‌നാനത്തിനായി എത്തുന്ന സംഘത്തിന് ബോട്ട് സവാരിയും [&Read More

Kerala

‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി.സി

കോട്ടയം: മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങളുമായി ബിജെപി നേതാവ് പി.സി ജോർജ്. ഗാന്ധിജി സമരം ചെയ്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ‘ഗാന്ധി ദൈവം തമ്പുരാനാണോ’ എന്നും അദ്ദേഹം ചോദിച്ചു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പി.സി ജോർജിന്റെ അധിക്ഷേപ പരാമർശങ്ങൾ. ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ബ്രിട്ടീഷുകാർ രാജ്യം നിർത്തിപ്പോയതാണെന്നുമാണ് പി.സി ജോർജിന്റെ വാദം. ഗാന്ധിജി സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപ്പുസത്യാഗ്രഹം വലിയ സമരമാണോയെന്നും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമാണ് അദ്ദേഹം [&Read More

Sports

‘ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ റബ്ബർ പാളിയുണ്ട്, എല്ലാവർക്കും അത് അറിയാം’; ആരോപണവുമായി ശ്രീലങ്കൻ

കൊളംബോ: ഇന്ത്യൻ താരങ്ങളുടെ ബാറ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് ശ്രീലങ്കൻ താരം ഭാനുക രാജപക്‌സെ നടത്തിയ പരാമർശം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവരുടേതിനേക്കാൾ മികച്ചതാണെന്നും അവയിൽ റബ്ബറിന്റെ പാളി പുരട്ടിയിരിക്കുന്നതായി തോന്നുന്നുവെന്നുമാണ് രാജപക്‌സെ അവകാശപ്പെട്ടത്. ഈ വർഷത്തെ ടി20 ലോകകപ്പിനിടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. ‘ഇന്ത്യൻ താരങ്ങളുടെ ബാറ്റുകൾക്ക് അസാധാരണമായ കരുത്തുണ്ട്. റബ്ബർ പാളി ഒട്ടിച്ചതുപോലെയാണ് പന്ത് ബാറ്റിൽ തട്ടി തെറിക്കുന്നത്. ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് എനിക്ക് [&Read More

Kerala

സെക്രട്ടറിയേറ്റിൽ 3 മാസത്തെ ചായകുടിക്ക് ചെലവ് 6 ലക്ഷം; തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി കണക്കുകൾ പുറത്ത്. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും മൂന്ന് മാസത്തിനിടെ ചായയും ലഘുഭക്ഷണവും കഴിച്ച വകയിൽ ആറ് ലക്ഷത്തിലധികം രൂപയാണ് ചെലവായത്. ഇതു സംബന്ധിച്ച കുടിശ്ശിക തീർക്കുന്നതിനായി തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഈ മാസം രണ്ടിന് ഉത്തരവിറക്കി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബറിൽ 2,06,385 രൂപയും നവംബറിൽ 1,97,286 [&Read More

Kerala

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിൽ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കായി മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനാണ് പോലീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിനായി യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായം തേടിട്ടുണ്ട്. ബസ് [&Read More

Kerala

‘പീഡനത്തിന്റെ തീവ്രത’ അളന്ന ലസിതാ നായർക്ക് തോൽവി; സിറ്റിങ് സീറ്റിൽ അടിതെറ്റി

പന്തളം: വിവാദപരമായ പരാമർശങ്ങളിലൂടെ ശ്രദ്ധ നേടിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി. പന്തളം നഗരസഭയിലെ എട്ടാം വാർഡിൽനിന്നാണ് സിറ്റിങ് കൗൺസിലറും പ്രതിപക്ഷ നേതാവുമായിരുന്ന ലസിത പരാജയപ്പെട്ടത്. അഖിലേന്ത്യ മഹിളാ അസോസിയേഷൻ (എ.ഐ.എം.എസ്) പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് ലസിത. നടൻ മുകേഷ് എംഎൽഎക്കെതിരായ ലൈംഗികാരോപണത്തിൽ തീവ്രത കുറഞ്ഞ പീഡനം എന്ന് വിശേഷിപ്പിച്ച ലസിത, രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിനെ അതിതീവ്ര പീഡനം എന്ന് വിളിച്ചതാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുകേഷിന്റെ കാര്യത്തിൽ [&Read More

Kerala

‘ആൽമരങ്ങൾ ഉണങ്ങുന്നതിന് പിന്നിൽ ചിലരുടെ അജണ്ട’; ‘ആൽ ജിഹാദ്’ ആരോപണവുമായി വിഎച്ച്പി നേതാവ്

കോഴിക്കോട്: മെഡിക്കൽ ജിഹാദിന് പുറമെ സംസ്ഥാനത്ത് ആൽ ജിഹാദും നടക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. ആൽമരങ്ങൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതിന് പിന്നിൽ ആൽ ജിഹാദാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നൂറിലധികം ജിഹാദുകളിൽ കേരളം പുതുതായി സംഭാവന ചെയ്തതാണ് ആൽ ജിഹാദ് എന്നും ദിനംപ്രതി പുതിയ ജിഹാദുകൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആൽമരങ്ങൾ നശിപ്പിച്ചാൽ അതിന്റെ പരിസരത്ത് തങ്ങളുടെ ആശയം എത്തിക്കാമെന്ന് ചില ആളുകൾ വിചാരിക്കുന്നു. ഹിന്ദു സമൂഹം ജാഗ്രതയോടെ ഇരിക്കണമെന്ന് അനിൽ വിളയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ [&Read More

Sports

’ഇവിടെ എല്ലാംഹാപ്പി ആണ്, ഡ്രസ്സിങ് റൂമിലെ തർക്കങ്ങൾ അഭ്യൂഹം മാത്രം’; വിവാദങ്ങളിൽ ഹർഷിത്

റായ്പൂർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പേസർ ഹർഷിത് റാണ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കിടെയാണ് റാണയുടെ പ്രതികരണം. റാഞ്ചിയിൽ നടന്ന ആവേശകരമായ മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ 10 ന് മുന്നിലെത്തിയിരുന്നു. എന്നാൽ വിജയത്തിന് തൊട്ടുപിന്നാലെ, ഡ്രസ്സിങ് റൂമിൽ കോച്ച് ഗംഭീറും രോഹിത്‌കോഹ്‌ലി ജോഡിയും സംസാരിക്കുന്നില്ലെന്ന് വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. [&Read More