05/09/2026
[fontresizer_tawhidurrahmandear_widget]

Tags :CPIM

Kerala

‘ആർഎസ്എസ് ഏകത്വത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു; കപട പ്രചാരണത്തെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയ ആവശ്യം’: പി.

കണ്ണൂർ: ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തുന്ന ‘ഏകത്വ’ത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രചാരണങ്ങളും കപടമാണെന്നും ഇതിനെ ആശയപരമായി തുറന്നുകാട്ടേണ്ടത് ഇന്ത്യൻ ജനതയുടെ അതിജീവനത്തിന് അനിവാര്യമാണെന്നും സിപിഐഎം നേതാവ് പി. ജയരാജൻ. ആർഎസ്എസിന്റെയും അവർ മുന്നോട്ടുവെക്കുന്ന സനാതന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അസമത്വവും ഭിന്നിപ്പും നിറഞ്ഞ ആശയങ്ങളെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആർഎസ്എസിനെതിരായ പോരാട്ടം വ്യക്തിവിരോധത്തിന്റെ പേരിലല്ല, മറിച്ച് അവർ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ആശയപരമായ പ്രതിരോധമാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ മതനിരപേക്ഷത [&Read More

Main story

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നു, വഞ്ചന കാട്ടിയവരുടെ മുഖത്ത് നോക്കി കണക്ക്

ആലപ്പുഴ: വിഎസ് അച്യുതാനന്ദൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുക്കുന്നവരെ വെറുതെ വിടില്ലായിരുന്നുവെന്ന് സജി ചെറിയാൻ എംഎൽഎ. പാർട്ടിയെ വഞ്ചിക്കാൻ നോക്കുന്നവരുടെ മുഖത്തുനോക്കി ധിക്കാരത്തോടെ സംസാരിക്കാൻ വിഎസ് മടിക്കില്ലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ സംഘടിപ്പിച്ച വിഎസ് അച്യുതാനന്ദൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ഇന്ന് പാർട്ടിയിൽ നിരന്നുനിൽക്കുന്ന എല്ലാ നേതാക്കളെയും പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചുയർത്തിയതും വളർത്തിയതും വിഎസ്സാണ്. അദ്ദേഹം വിടപറഞ്ഞതിന് ശേഷമുള്ള ഈ ഒരു വർഷം വലിയ പ്രതിസന്ധികളിലൂടെയാണ് പാർട്ടി കടന്നുപോയത്. ആ [&Read More

Kerala

‘പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല, അത് സിപിഐക്ക് അവകാശപ്പെട്ടത്; ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ പങ്കുവെക്കൽ അനിവാര്യം’-

തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ സ്ഥാനങ്ങൾ പങ്കുവെക്കൽ അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കങ്ങൾ പറഞ്ഞ് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കീഴ്വഴക്കങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് പ്രാധാന്യമെന്നും, മാറേണ്ട സാഹചര്യത്തിൽ കീഴ്വഴക്കങ്ങൾ മാറിയേ തീരൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, മുന്നണി മര്യാദയനുസരിച്ച് അവ പങ്കുവെക്കപ്പെടണം. സിപിഐയുടെ ഈ ആവശ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല, മറിച്ച് ശക്തമാക്കാനാണ്. [&Read More

Kerala

‘പിണറായിയോടുള്ള പ്രശ്നം രാഹുലിൻ്റെ മനസിലെ ജാതിബോധം, മോദിയെ കെട്ടിപ്പിടിക്കാൻ പ്രശ്നവുമില്ല’- എ.കെ ബാലൻ

തിരുവനന്തപുരം: പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എ.കെ ബാലൻ. പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് രാഹുൽ പറയുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ ജാതിബോധവും സവർണ ചിന്താഗതിയും കൊണ്ടാണെന്ന് എ.കെ ബാലൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കാൻ രാഹുലിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിനെ പരിഹസിച്ചുകൊണ്ടായിരുന്നു എ.കെ ബാലന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നായിരുന്നു കെ.എം [&Read More

Kerala

‘മലയാളിക്ക് ഏറ്റവും വലിയ വർഗീയവാദി വെള്ളാപ്പള്ളിയാണ്, മോഹൻ ഭഗവതോ ബിജെപി, മുസ്‌ലിം വർഗീയവാദികളോ

ഒരു ശരാശരി മലായാളിയോട് ഏറ്റവും വലിയ വർഗീയവാദി ആരാണെന്ന് ചോദിച്ചാൽ വെള്ളാപ്പള്ളിയാണെന്ന് പറയുമെന്ന് സിപിഐഎം നേതാവ് എ.വിജയരാഘവൻ. Read More

Kerala

‘എനിക്കെതിരെ ശബ്‌ദിച്ചാൽ കയ്യും കാലും വെട്ടിക്കളയും’; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് പി.കെ ശശിയുടെ

പാലക്കാട്: തനിക്കെതിരെ ശബ്ദിച്ചാൽ കയ്യും കാലും വെട്ടിക്കളയുമെന്നും കണ്ണടിച്ചുപൊട്ടിക്കുമെന്നും സിപിഐഎം നേതാവ് പി.കെ ശശി ഭീഷണിപ്പെടുത്തിയതായി പരാതി. നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിനായി ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും മണികണ്ഠൻ പറയുന്നു. അച്ചടക്ക നടപടിയെത്തുടർന്ന് പി.കെ ശശിയെ നായാടിപ്പാറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ശശിയുടെ വീടുൾപ്പെടുന്ന ഈ ബ്രാഞ്ചിൽ വോട്ട് കുറഞ്ഞതാണ് ഭീഷണിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവത്തിൽ മണികണ്ഠൻ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പോലീസ് എന്നിവർക്ക് [&Read More

Main story

‘സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിൽ’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജൂൺ 4-ന് സമരം നടത്തുമെന്ന്

തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധനവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 11 ദിവസത്തിനിടെ 8 രൂപയാണ് ഇന്ധനത്തിന് വർധിച്ചത്. ഇന്ധനവില കൂടിയതോടെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വില വർധിക്കുകയും സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പോലും പ്രതിസന്ധിയിലാവുകയും ചെയ്തു. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാല് തവണ വില വർധന ഉണ്ടായിട്ടും മൗനം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ കേന്ദ്രRead More

Main story

‘പിണറായി വിജയനെയോ സിപിഐഎമ്മിനെയോ തളർത്താം എന്ന് കരുതിയെങ്കിൽ അത് വ്യാമോഹം’; എം.എ ബേബി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം കേന്ദ്രനേതൃത്വം. റെയ്ഡിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാവ് എം.എ ബേബി വ്യക്തമാക്കി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ഹീനമായ രാഷ്ട്രീയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മകൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം എന്നാണ് പറയപ്പെടുന്നത്. വീണ വിജയന്റെ സോഫ്റ്റ്‌വെയർ കമ്പനി സിഎംആർഎല്ലിന് [&Read More

Kerala

‘ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം’, എതിർക്കണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് മുസ്‌ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ പ്രചാരണം നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ഇത്തരം നീക്കങ്ങളെ കേരളം വിവേകത്തോടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫാണ് വർഗീയ പ്രചാരണത്തിന് വഴിയൊരുക്കിയതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് ഒഴിവാക്കിയത് ലീഗിന് വഴങ്ങിയാണെന്ന പ്രചാരണം കുബുദ്ധിയുടേതാണ്. മറിച്ച്, ആർഎസ്എസ്Read More

Kerala Politics

‘സിപിഐഎം തോറ്റു, ഞങ്ങളെ പാര്‍ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള്‍ പേടിയാകുന്നു’; പൊലീസിനുനേരെ ബോംബെറിഞ്ഞ

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട ടി.സി.വി നന്ദകുമാറിന്റെ കുടുംബം കടുത്ത ആശങ്കയിൽ. സിപിഐഎം പരാജയപ്പെട്ടതോടെ തങ്ങളെ പാർട്ടി സംരക്ഷിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി നന്ദകുമാറിന്റെ ഭാര്യ ശരണ്യ ഫേസ്ബുക്കിൽ കുറിച്ചു. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട നന്ദകുമാർ അഞ്ചര മാസമായി ജയിലിലാണ്. പാർട്ടിക്കുവേണ്ടിയാണ് നന്ദകുമാർ ഇത്തരം കേസുകളിൽ ഉൾപ്പെട്ടതെന്ന് ശരണ്യ പറയുന്നു. എന്നാൽ മറ്റ് സഖാക്കൾക്ക് ജാമ്യം ലഭിച്ചിട്ടും തന്റെ ഭർത്താവ് ജയിലിൽ തുടരുന്നത് ഭയപ്പെടുത്തുന്നു. പയ്യന്നൂരിലെ പാർട്ടി പരാജയം ഗ്രൂപ്പ് കളിയുടെ ഫലമാണെന്നും, സമാനമായ [&Read More