09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

World

ഗസ്സയിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളില്‍ കുടുങ്ങിയ 200 സിവിലിയന്മാരെ രക്ഷിക്കാന്‍ തുര്‍ക്കി

അങ്കാറ: ഗസ്സയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികള്‍ക്കു സുരക്ഷിതമായി പുറത്തുവരാനുള്ള വഴി ഒരുക്കാൻ തുർക്കി. ഏകദേശം 200 പൗരന്മാരെ രക്ഷിക്കാനുള്ള നടപടികള്‍ നയതന്ത്ര തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേൽRead More

World

‘ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കി ഇറാൻ ആണവ, മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുമെന്ന് കരുതേണ്ട’; ഇറാൻ

ടെഹ്‌റാൻ: ഇറാനെ ദുര്‍ബലമാക്കി, ഇസ്രയേലിന് കൂടുതല്‍ ആയുധബലം നല്‍കാനാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ ആണവRead More

World

ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങുന്ന ലബനീസ് സൈന്യത്തിനൊപ്പം അണിനിരക്കും; പ്രഖ്യാപനവുമായി ഹിസ്ബുല്ല

ബെയ്‌റൂത്: ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ലബനാന്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സൈന്യത്തോടൊപ്പം അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി. യു.എസ് മധ്യസ്ഥതയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന് ലബനാന്‍ ബാധ്യസ്ഥമാണെങ്കിലും, ഇസ്രയേലുമായി രാഷ്ട്രീയപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ഹിസ്ബുല്ല അറിയിച്ചു. അധിനിവേശത്തെയും ആക്രമണത്തെയും ചെറുക്കാനുള്ള തങ്ങളുടെ നിയമപരമായ അവകാശം ആവര്‍ത്തിക്കുന്നു. ലബനാന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ തങ്ങളും രാജ്യത്തെ ജനങ്ങളും സൈന്യത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും സംഘം [&Read More

World

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരന്തരം ആക്രമണം; ഇസ്രയേലിനെതിരെ ലബനാന്‍ പോര്‍മുഖത്തേക്ക്‌

ബെയ്റൂത്ത്: ഇസ്രയേൽ സൈന്യം അതിർത്തിയിൽ നിരന്തരം നടത്തുന്ന അതിക്രമങ്ങളിൽ സഹികെട്ട് കടുത്ത നടപടികളിലേക്ക് ഒടുവിൽ ലബനാനും. തെക്കൻ ലബനാനിൽ സർക്കാർ സൈന്യത്തെ വിന്യസിച്ചതായി റിപ്പോർട്ട് വരുന്നു. ഇസ്രയേലി ആക്രമണത്തിൽ മുനിസിപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് അതിർത്തിയിലെ സംഘർഷം പുതിയ തലത്തിലേക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. ഇസ്രയേലി സൈനികരുമായി ഏറ്റുമുട്ടാൻ തയ്യാറാകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ലബനാനും ഇസ്രയേലും തമ്മിലുള്ള അതിർത്തി മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി [&Read More

World

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഒറ്റ രാത്രി ഇസ്രയേല്‍ കൊന്നൊടുക്കിയത് 46 കുട്ടികളെ

ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയത് വന്‍ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗസ്സയിലുണ്ടായ കനത്ത വ്യോമാക്രമണത്തില്‍ 46 കുട്ടികളാണു കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 104 ഫലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റരാത്രികൊണ്ട് ഇത്രയധികം കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തി. ഇതോടെ ഗസ്സ വീണ്ടും രക്തക്കളമായി മാറിയിരിക്കുകയാണ്. ഇസ്രയേല്‍ സൈനികര്‍ക്കെതിരെ റഫായില്‍ നടന്ന ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വാദിക്കുന്നത്. ഹമാസ് [&Read More

World

‘ആ സ്വര്‍ണം ഗസ്സയ്ക്ക് നല്‍കും’; പ്രഖ്യാപനവുമായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ

ബൊഗോട്ട: വീണ്ടും ഗസ്സയെ ചേര്‍ത്തുപിടിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. മയക്കുമരുന്ന് സംഘങ്ങളില്‍നി്ന്നു പിടിച്ചെടുത്ത സ്വര്‍ണം ഗസ്സയിലെ പുനര്‍നിര്‍മാണത്തിനും പരിക്കേറ്റ ഫലസ്തീന്‍ കുട്ടികളുടെ ചികിത്സയ്ക്കുമായി ഉപയോഗിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. എക്‌സ് ഹാന്‍ഡിലിലൂടെയാണ് പെട്രോ ഇക്കാര്യം അറിയിച്ചത്. ‘മയക്കുമരുന്ന് ശൃംഖലകളില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം ഗസ്സയില്‍ പരിക്കേറ്റ കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ഞാന്‍ നാഷണല്‍ ഏജന്‍സി ഫോര്‍ അസറ്റ് മാനേജ്‌മെന്റിനോട് ഉത്തരവിട്ടിട്ടുണ്ട്’Read More

World

‘ഗസ്സ കരാറില്‍ ഇസ്രയേലിന്റെ ചതിയുണ്ടാകും; ഞങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്’; മുന്നറിയിപ്പുമായി ഹൂത്തികള്‍

സന്‍ആ: ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ചതിയും ഗൂഢപദ്ധതികളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യമന്‍ സായുധ സംഘം. കരാറിന്റെ ഓരോ ഘട്ടവും അതീവ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും, കരാര്‍ പരാജയപ്പെട്ടാല്‍ ഫലസ്തീന്‍ സഹോദരങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി മുന്നറിയിപ്പ് നല്‍കി.”തൂഫാന്‍ അല്‍അഖ്‌സ ഓപറേഷന്‍ 75 വര്‍ഷത്തെ സയണിസ്റ്റ്Read More

World

ഗസ്സയില്‍ സമാധാനപ്പുലരി; ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍

കെയ്റോ/വാഷിങ്ടണ്‍: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ അന്തിമധാരണ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. യിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ധാരണ പ്രകാരം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുകയും, ഇസ്രയേല്‍ സൈന്യത്തെ നിശ്ചിത പരിധിയിലേക്ക് പിന്‍വലിക്കുകയും ചെയ്യും. ട്രംപിന്റെ പ്രഖ്യാപനം ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം മുഴുവന്‍ ബന്ദികളെയും വിട്ടയക്കുമെന്നാണു സൂചന. ഇതേസമയത്തു തന്നെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഗസ്സയുടെ [&Read More