10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

World

ഇറാൻ മിസൈൽ പതിച്ച് ഇസ്രയേലിന്റെ ‘രാമത് ഡേവിഡ്’ വ്യോമതാവളത്തിൽ കനത്ത നാശം; സാറ്റലൈറ്റ്

തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും പ്രധാന താവളങ്ങളിലൊന്നായ ‘രാമത് ഡേവിഡ്’ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് പതിച്ചതായി സ്ഥിരീകരണം. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ സമ്പൂർണമായി ഭേദിച്ചാണ് ഇറാന്റെ മിസൈലുകൾ വ്യോമതാവളത്തിലെ പ്രധാന ഹാങ്കറും ഇന്ധനRead More

Main story

ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ; അഭിമാന നിമിഷമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മറാത്താ സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ രംഗത്ത്. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന ചരിത്രപരമായ ബന്ധത്തെ മുൻനിർത്തിയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അഭിമാനകരമെന്നും ചരിത്രപരമെന്നുമാണ് ഈ വാർത്തയെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്സിൽ കുറിച്ചത്. ഛത്രപതി ശിവാജി മഹാരാജിൻ്റെ പട്ടാഭിഷേക വാർഷികമായ ശിവരാജ്യാഭിഷേക് ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. 350 വർഷങ്ങൾക്ക് മുമ്പ്, 1674 ജൂൺ [&Read More

Main story

‘ബിബി, സൂക്ഷിക്കണം, അല്ലെങ്കിൽ ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾ ഒറ്റപ്പെടും’; നെതന്യാഹുവിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള ആക്രമണങ്ങൾ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇസ്രയേൽ ഈ പോരാട്ടത്തിൽ ഒറ്റപ്പെട്ടേക്കാം എന്ന് നെതന്യാഹുവിന് താൻ മുന്നറിയിപ്പ് നൽകിയതായി ട്രംപ് തിങ്കളാഴ്ച വെളിപ്പെടുത്തി. ഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്. വലിയ തോതിലുള്ള ആക്രമണങ്ങൾ തുടരുന്നത് ഇസ്രായലിനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുമെന്നും, മേഖലയിൽ വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെ സംഘർഷങ്ങളെത്തുടർന്ന് [&Read More

Gulf

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങി

മസ്കത്ത് : ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. പലാവു പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്‌എസ്‌യുഐ) സ്ഥിരീകരിച്ചു. ഒമാൻ തീരത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ആക്രമണത്തെത്തുടർന്ന് എൻജിൻ റൂമിലുണ്ടായ സ്ഫോടനത്തിൽ കപ്പലിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. എൻജിൻ റൂമിൽ വിള്ളലുണ്ടായി കപ്പലിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ലൈഫ് ബോട്ടുകളും സ്ഫോടനത്തിൽ തകർന്നതോടെ രക്ഷപ്പെടാനാകാത്ത അവസ്ഥയിലാണ് നാവികർ. ഇവർ നിലവിൽ [&Read More

Iran

‘ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണം’; അടിയന്തര നിർദേശവുമായി തെഹ്റാനിലെ ഇന്ത്യൻ എംബസി

തെഹ്‌റാൻ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ യാത്രാ നിർദേശവുമായി തെഹ്‌റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ളവർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രാ ഉപദേശം പുതുക്കിയിരിക്കുന്നത്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ മുൻപ് നൽകിയ മുന്നറിയിപ്പുകൾ എംബസി [&Read More

Israel

അയർലൻഡിൽ ഇസ്രയേൽ മന്ത്രിമാർക്ക് വിലക്ക്; ഇ.യു ഉപരോധത്തിനും നീക്കം

ഡബ്ലിൻ: ഫലസ്തീൻ ജനതയ്‌ക്കെതിരെയുള്ള വംശീയവും പ്രകോപനപരവുമായ പ്രസ്താവനകളുടെയും നടപടികളുടെയും പശ്ചാത്തലത്തിൽ ഇസ്രയേൽ മന്ത്രിമാർക്കെതിരെ നടപടിയുമായി അയർലൻഡ്. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ, ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച് എന്നിവർക്കാണ് അയർലൻഡ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. നീതിന്യായ മന്ത്രാലയമാണ് ഔദ്യോഗികമായി പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. തീവ്രവലതുപക്ഷ നേതാക്കളായ രണ്ടു മന്ത്രിമാരുടെയും പ്രകോപന പരാമർശങ്ങളും ഇടപെടലുകളും ഫലസ്തീനിൽനിന്ന് ഫലസ്തീനികളെ പൂർണമായി തുടച്ചുനീക്കാനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തുന്നതെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൂണ്ടിക്കാട്ടി മോണ്ടിനെഗ്രോയിൽ നടന്ന യുറോപ്യൻ യൂണിയൻRead More

Main story

ഇറാൻ ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ഇന്റലിജൻസ് താവളം തകർന്നു; വൻ വെളിപ്പെടുത്തൽ

തെൽ അവീവ്: ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഇസ്രയേലിന് വൻ തിരിച്ചടി നേരിട്ടെന്ന് വെളിപ്പെടുത്തൽ. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം വെട്ടിച്ച് ഇറാന്റെ അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ അതീവ രഹസ്യ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിലും സൈനിക താവളത്തിലും സാറ്റലൈറ്റ് സ്‌റ്റേഷനിലും നേരിട്ട് പതിച്ചതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്കുള്ളിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഇസ്രയേലിന്റെ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് താവളത്തിലാണ് ആക്രമണത്തിൽ കനത്ത നാശനഷ്ടം [&Read More

Main story

സമാധാന ചര്‍ച്ചകൾക്ക് പുല്ലുവില; ലെബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട പിടിച്ചെടുത്ത് ഇസ്രയേൽ

ബെയ്റൂട്ട്: ലെബനനിൽ അധിനിവേശം ശക്തമാക്കി ഇസ്രായേൽ സൈന്യം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൈനിക നീക്കത്തിലൂടെ തെക്കൻ ലെബനനിലെ അതീവ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രായേൽ പിടിച്ചെടുത്തു. ലിതാനി നദി കടന്ന് ലെബനൻ ഭൂപ്രദേശത്തിന്റെ ഉള്ളിലേക്ക് ഇസ്രായേൽ സൈന്യം സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്. മേഖലയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ശക്തമായ പോരാട്ടവും വ്യോമാക്രമണങ്ങളും തുടരുന്നതിനിടയിലാണ് ഞായറാഴ്ച ഇസ്രായേൽ സൈന്യം കോട്ട പിടിച്ചെടുത്ത വിവരം ഔദ്യോഗികമായി അവകാശപ്പെട്ടത്. നബാത്തിയ നഗരത്തിന് സമീപം കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഒമ്പതുനൂറ്റാണ്ട് [&Read More

Main story

തടവുകാരോട് ക്രൂരമായ ലൈംഗിക അതിക്രമം: ഇസ്രയേലിനെയും റഷ്യയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യുഎൻ

ന്യൂയോർക്ക്: യുദ്ധ തടവുകാരോടും കസ്റ്റഡിയിലെടുത്ത സിവിലിയന്മാരോടും ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ കാട്ടിയതിന് ഇസ്രയേലിനെയും റഷ്യയെയും ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഔദ്യോഗിക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. യുദ്ധമേഖലകളിൽ ലൈംഗിക അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയത്. യുഎൻ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യുഎൻ രക്ഷാസമിതിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇരുരാജ്യങ്ങൾക്കുമെതിരെ [&Read More

World

ഇസ്രയേലിനോട് ഇന്ത്യക്ക് ‘ഭ്രാന്തമായ സ്‌നേഹം’; ആഗോളതലത്തിൽ ഏറ്റവും വലിയ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന്

ജറുസലേം: അന്താരാഷ്ട്ര തലത്തിൽ ഇസ്രയേൽ കടുത്ത വിമർശനങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടുന്ന ഈ ഘട്ടത്തിൽ, തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ഇസ്രയേലിന്റെ നയതന്ത്ര നീക്കങ്ങളിൽ ഇന്ത്യയ്ക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് നെതന്യാഹു മനസ്സ് തുറന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രയേലിനെ ഒറ്റപ്പെടുത്താൻ വ്യവസ്ഥാപിത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം വളരെ ദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇസ്രയേലിനോട് [&Read More