09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

Gulf

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങി

മസ്കത്ത് : ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. പലാവു പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്‌എസ്‌യുഐ) സ്ഥിരീകരിച്ചു. ഒമാൻ തീരത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ആക്രമണത്തെത്തുടർന്ന് എൻജിൻ റൂമിലുണ്ടായ സ്ഫോടനത്തിൽ കപ്പലിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. എൻജിൻ റൂമിൽ വിള്ളലുണ്ടായി കപ്പലിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ലൈഫ് ബോട്ടുകളും സ്ഫോടനത്തിൽ തകർന്നതോടെ രക്ഷപ്പെടാനാകാത്ത അവസ്ഥയിലാണ് നാവികർ. ഇവർ നിലവിൽ [&Read More

Iran

‘ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണം’; അടിയന്തര നിർദേശവുമായി തെഹ്റാനിലെ ഇന്ത്യൻ എംബസി

തെഹ്‌റാൻ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ യാത്രാ നിർദേശവുമായി തെഹ്‌റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ളവർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രാ ഉപദേശം പുതുക്കിയിരിക്കുന്നത്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ മുൻപ് നൽകിയ മുന്നറിയിപ്പുകൾ എംബസി [&Read More

World

അയർലൻഡിൽ ഇസ്രയേൽ മന്ത്രിമാർക്ക് വിലക്ക്; ഇ.യു ഉപരോധത്തിനും നീക്കം

ഡബ്ലിൻ: ഫലസ്തീൻ ജനതയ്‌ക്കെതിരെയുള്ള വംശീയവും പ്രകോപനപരവുമായ പ്രസ്താവനകളുടെയും നടപടികളുടെയും പശ്ചാത്തലത്തിൽ ഇസ്രയേൽ മന്ത്രിമാർക്കെതിരെ നടപടിയുമായി അയർലൻഡ്. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ, ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച് എന്നിവർക്കാണ് അയർലൻഡ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. നീതിന്യായ മന്ത്രാലയമാണ് ഔദ്യോഗികമായി പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. തീവ്രവലതുപക്ഷ നേതാക്കളായ രണ്ടു മന്ത്രിമാരുടെയും പ്രകോപന പരാമർശങ്ങളും ഇടപെടലുകളും ഫലസ്തീനിൽനിന്ന് ഫലസ്തീനികളെ പൂർണമായി തുടച്ചുനീക്കാനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തുന്നതെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൂണ്ടിക്കാട്ടി മോണ്ടിനെഗ്രോയിൽ നടന്ന യുറോപ്യൻ യൂണിയൻRead More

World

ഇറാൻ ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ഇന്റലിജൻസ് താവളം തകർന്നു; വൻ വെളിപ്പെടുത്തൽ

തെൽ അവീവ്: ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഇസ്രയേലിന് വൻ തിരിച്ചടി നേരിട്ടെന്ന് വെളിപ്പെടുത്തൽ. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം വെട്ടിച്ച് ഇറാന്റെ അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ അതീവ രഹസ്യ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിലും സൈനിക താവളത്തിലും സാറ്റലൈറ്റ് സ്‌റ്റേഷനിലും നേരിട്ട് പതിച്ചതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്കുള്ളിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഇസ്രയേലിന്റെ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് താവളത്തിലാണ് ആക്രമണത്തിൽ കനത്ത നാശനഷ്ടം [&Read More

Main story

സമാധാന ചര്‍ച്ചകൾക്ക് പുല്ലുവില; ലെബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട പിടിച്ചെടുത്ത് ഇസ്രയേൽ

ബെയ്റൂട്ട്: ലെബനനിൽ അധിനിവേശം ശക്തമാക്കി ഇസ്രായേൽ സൈന്യം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൈനിക നീക്കത്തിലൂടെ തെക്കൻ ലെബനനിലെ അതീവ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രായേൽ പിടിച്ചെടുത്തു. ലിതാനി നദി കടന്ന് ലെബനൻ ഭൂപ്രദേശത്തിന്റെ ഉള്ളിലേക്ക് ഇസ്രായേൽ സൈന്യം സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്. മേഖലയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ശക്തമായ പോരാട്ടവും വ്യോമാക്രമണങ്ങളും തുടരുന്നതിനിടയിലാണ് ഞായറാഴ്ച ഇസ്രായേൽ സൈന്യം കോട്ട പിടിച്ചെടുത്ത വിവരം ഔദ്യോഗികമായി അവകാശപ്പെട്ടത്. നബാത്തിയ നഗരത്തിന് സമീപം കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഒമ്പതുനൂറ്റാണ്ട് [&Read More

Main story

തടവുകാരോട് ക്രൂരമായ ലൈംഗിക അതിക്രമം: ഇസ്രയേലിനെയും റഷ്യയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യുഎൻ

ന്യൂയോർക്ക്: യുദ്ധ തടവുകാരോടും കസ്റ്റഡിയിലെടുത്ത സിവിലിയന്മാരോടും ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ കാട്ടിയതിന് ഇസ്രയേലിനെയും റഷ്യയെയും ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഔദ്യോഗിക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. യുദ്ധമേഖലകളിൽ ലൈംഗിക അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയത്. യുഎൻ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യുഎൻ രക്ഷാസമിതിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇരുരാജ്യങ്ങൾക്കുമെതിരെ [&Read More

Main story

ഇസ്രയേലിനോട് ഇന്ത്യക്ക് ‘ഭ്രാന്തമായ സ്‌നേഹം’; ആഗോളതലത്തിൽ ഏറ്റവും വലിയ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന്

ജറുസലേം: അന്താരാഷ്ട്ര തലത്തിൽ ഇസ്രയേൽ കടുത്ത വിമർശനങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടുന്ന ഈ ഘട്ടത്തിൽ, തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ഇസ്രയേലിന്റെ നയതന്ത്ര നീക്കങ്ങളിൽ ഇന്ത്യയ്ക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് നെതന്യാഹു മനസ്സ് തുറന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രയേലിനെ ഒറ്റപ്പെടുത്താൻ വ്യവസ്ഥാപിത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം വളരെ ദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇസ്രയേലിനോട് [&Read More

Main story

ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ ഇസ്രായേൽ; സൈന്യത്തിന് നെതന്യാഹുവിന്റെ നിർദ്ദേശം

ജറൂസലേം: ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും പൂർണ്ണമായി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഗാസയിലെ ഇസ്രായേൽ പ്രതിരോധ സേനയുടെ അധികാരം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെയുള്ള നീക്കങ്ങൾ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ ഗാസയുടെ 60 ശതമാനത്തോളം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ അധീനതയിലാണ്. ഇത് മുൻപ് 50 ശതമാനമായിരുന്നുവെന്നും വരും ദിവസങ്ങളിൽ നിയന്ത്രണം 70 ശതമാനത്തിലേക്ക് ഉയർത്താനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശമെന്നും വെസ്റ്റ് ബാങ്കിൽ നടന്ന ഒരു [&Read More

World

‘ഇസ്രയേലിനെ സ്വീകരിക്കുന്നവർ നശിപ്പിക്കപ്പെടും’; പാക് നേതൃത്വത്തിന് മുന്നറിയിപ്പുമായി ലഷ്കറെ തയിബ

ഇസ്‌ലാമാബാദ്: ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന കാര്യം ആലോചിച്ചാൽപ്പോലും പാകിസ്താന്റെ പരമോന്നത ഭരണRead More

Iran

അമേരിക്കയുടെ എംക്യു-9 ഡ്രോൺ തകർത്തിട്ട് ഇറാൻ; എഫ്-35 യുദ്ധവിമാനത്തെ വ്യോമാതിർത്തിയിൽനിന്നു തുരത്തി

തെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി. പേർഷ്യൻ ഗൾഫ് മേഖലയിൽ വ്യോമാതിർത്തി ലംഘിച്ചെത്തിയ യുഎസ് ഡ്രോണുകൾക്കും യുദ്ധവിമാനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ സൈന്യം. അമേരിക്കയുടെ അത്യാധുനികമായ എംക്യുRead More