25/07/2026
[fontresizer_tawhidurrahmandear_widget]

Tags :IUML

Main story

‘ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നു; ലീഗായിരിക്കും ഭരിക്കുകയെന്ന് പറയേണ്ടി വരും’; മാറാട് ആവർത്തിക്കുമെന്ന്

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കൊണ്ട്, സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്‌ലിം ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും അത് മതാധിപത്യത്തിന് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. “കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ലീഗല്ല. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പറയാൻ ലീഗിന് എന്ത് അവകാശമാണുള്ളത്? യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കുന്ന സാഹചര്യമുണ്ടാകും. ലീഗ് മുഖ്യമന്ത്രി വന്നാൽ പോലും അത്ഭുതപ്പെടാനില്ല,” വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിലെ [&Read More

Kerala

എസ്‌ഐആറിലൂടെ പൗരത്വം നിഷേധിക്കാൻ നീക്കം, വർഗീയതയിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്നു; നല്ല ഭാവിക്കായി യുഡിഎഫിനെ

മലപ്പുറം: ജനാധിപത്യ പ്രക്രിയയിൽനിന്നും മാറിനിൽക്കുന്നത് അചിന്ത്യമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് സ്കൂളിലെ പോളിങ് ബൂത്തിൽ അതിരാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് തങ്ങളുടെ കുറിപ്പ്. എസ്.ഐ.ആർ നടപ്പിലാക്കി പൗരത്വം നിഷേധിക്കാനുള്ള ശ്രമങ്ങളും, വർഗീയ പരാമർശങ്ങളിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവുമാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, അനിയന്ത്രിതമായ വിലക്കയറ്റം [&Read More

Kerala

‘സിപിഎം നേതാക്കളുടെ അഭിപ്രായം ആത്മസംതൃപ്തിക്കുവേണ്ടി; തീരുമാനം എടുക്കാനുള്ള ആർജ്ജവം ലീഗിനുണ്ട്’- സാദിഖലി തങ്ങൾ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ നിർദ്ദേശപ്രകാരമാണെന്ന സിപിഎം നേതാക്കളുടെ ആരോപണങ്ങളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളി. ഇത്തരം പ്രസ്താവനകൾ സിപിഎം നേതാക്കളുടെ ആത്മസംതൃപ്തിക്ക് വേണ്ടിയുള്ളതാണെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ലീഗിന് വ്യക്തമായ ആർജ്ജവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം ഷാജിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തങ്ങൾ മറുപടി നൽകി. ഷാജിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമാണ്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെ വേങ്ങരയിൽ വന്ന ഒഴിവിൽ ഷാജിയെ നിശ്ചയിക്കുകയായിരുന്നുവെന്നും അദ്ദേഹം [&Read More

Kerala

സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ അംഗത്വമെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന നിലപാടുകളോടുള്ള ആദരവാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “വിശ്വമാനവികതയിൽ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നത്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ ആദ്യം ഓടിയെത്തിയ വ്യക്തിയാണ് സാദിഖലി തങ്ങൾ,” എന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു. വരാനിരിക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ [&Read More

Kerala

സിപിഎം നേതാവ് അഡ്വ. ആർ കൃഷ്ണകുമാർ മുസ്‌ലിം ലീഗിൽ

പത്തനംതിട്ട: സിപിഎം നേതാവ് അഡ്വ. ആർ കൃഷ്ണകുമാർ മുസ്‌ലിം ലീഗിൽ ചേർന്നു. സിപിഎമ്മിൽ ഉന്നത പദവികൾ വഹിച്ചിരുന്ന കൃഷ്ണകുമാർ ഒരു മാസം മുമ്പ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 20 വർഷത്തോളം സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പദവികൾ വഹിച്ചിരുന്നു. സിപിഎമ്മിന്റെ ഏരിയ കമ്മറ്റി അംഗം, മൂന്ന് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഡി.വൈഎഫ്ഐ പത്തനംതിട്ട ജില്ലാ [&Read More

Kerala

ജപ്തി ഭീഷണി ഒഴിഞ്ഞു, എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു; 49

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ ബാങ്ക് വായ്പ കുടിശ്ശിക തീർപ്പാക്കി. 49 ലക്ഷം രൂപയുടെ ബാധ്യതയാണ് മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ട് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ അടച്ചുതീർത്തത്. പാർട്ടി അക്കൗണ്ടിൽ നിന്നാണ് തുക കൈമാറിയത്. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മുനീറുമായി സംസാരിച്ചതിന് പിന്നാലെയാണ് കടബാധ്യത ഏറ്റെടുക്കാൻ പാർട്ടി തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ പണികഴിപ്പിച്ച നടക്കാവിലെ ‘ക്രെസന്റ് ഹൗസ്’ എന്ന വീടിന് ജപ്തി നോട്ടീസ് ലഭിച്ചതാണ് [&Read More

Kerala

‘സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു, വീടിന്റെ ജപ്തിയിൽ പരിഹാരം കാണാമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്’;-

കോഴിക്കോട്: വായ്പാ കുടിശ്ശികയെത്തുടർന്ന് തന്റെ വീട് ജപ്തി ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീർ. വ്യക്തിപരമായ ആവശ്യങ്ങൾക്കായി എടുത്ത ലോൺ ആയതിനാലാണ് പാർട്ടിയെ അറിയിക്കാതിരുന്നതെന്നും എന്നാൽ വാർത്ത പുറത്തുവന്നതോടെ പാർട്ടിയും നേതൃത്വവും തനിക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയിൽ പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് മുനീറിനുള്ളത്. കോഴിക്കോട് നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ എന്ന വീടിന് മേലാണ് [&Read More

Kerala

എം.കെ മുനീറിന് 58 ലക്ഷത്തിന് ബാധ്യത: ജപ്തി ഭീഷണിയിലുള്ളത് സിഎച്ച് പണിത വീട്;

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിന്റെ കോഴിക്കോട് നടക്കാവിലെ വസതി ജപ്തി ഭീഷണിയിൽ. മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയ പണിത ‘ക്രസന്റ് ഹൗസ്’ എന്ന വീടിനാണ് കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. വായ്പാ കുടിശ്ശിക സഹിതം 58 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്. 10 വർഷം മുമ്പ് വീട് നവീകരണത്തിനായി എടുത്ത 70 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് [&Read More