30/03/2026
[fontresizer_tawhidurrahmandear_widget]

Tags :LDF

Kerala

‘വെൽഫയർ പാർട്ടിയുടെ പേരിൽ എത്ര ബഹളമുണ്ടാക്കി; എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക്

കൊച്ചി: തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെൽഫെയർ പാർട്ടിയുടെ പിന്തുണയുടെ പേരിൽ യുഡിഎഫിനെതിരെ വലിയ തോതിൽ ആരോപണമുന്നയിച്ച മുഖ്യമന്ത്രി, ഇപ്പോൾ എസ്ഡിപിഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതനാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാല് പതിറ്റാണ്ടോളം എൽഡിഎഫിനൊപ്പമായിരുന്ന വെൽഫെയർ പാർട്ടിയുടെ മാതൃസംഘടനയെ, അവർ യുഡിഎഫിനെ പിന്തുണച്ചപ്പോൾ മാത്രം വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ [&Read More

Main story

‘പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു, ഇപ്പോൾ അത് മാറി’:

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് എസ്ഡിപിഐ രംഗത്ത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ പ്രകടമായിരുന്ന ഭരണവിരുദ്ധ വികാരം ഇപ്പോൾ മാറിയതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് വ്യക്തമാക്കി. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിരീക്ഷണം പങ്കുവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ മുസ്‌ലിം ഏകീകരണം ഉണ്ടായിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ സർക്കാർ പിന്നീട് തങ്ങളുടെ നയങ്ങളിലും വിവിധ സംഘടനകളോടുള്ള സമീപനങ്ങളിലും വരുത്തിയ മാറ്റം [&Read More

Kerala

‘ചില്ലറ വോട്ടിന് വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല; ആര്‍എസ്എസിന്‍റെ പ്രധാന ടാര്‍ഗറ്റായിരുന്നു

തൃശ്ശൂർ: ആർഎസ്എസുമായി ചേർന്ന് വോട്ട് കച്ചവടം നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ വോട്ടുകൾക്ക് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ താൻ ആർഎസ്എസിന്റെ പ്രധാന ടാർഗറ്റുകളിൽ ഒന്നായിരുന്നുവെന്നും ഇത്തരം ശുദ്ധ അസംബന്ധങ്ങൾ വിളിച്ചുപറയാൻ സതീശന് ഒരു മടിയുമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാണംകെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് പിന്നാലെ പോയി ശീലമുള്ളത് കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി [&Read More

Kerala

‘എസ്‌ഡിപിഐയുമായി സിപിഎമ്മിന് ബന്ധമില്ല, ആരോടും വോട്ട് വേണ്ടെന്ന് പറയില്ല’- ടി.പി രാമകൃഷ്ണൻ

കണ്ണൂർ: എസ്‌ഡിപിഐയുമായി ഇടതുപക്ഷത്തിന് യാതൊരുവിധ രാഷ്ട്രീയ ബന്ധവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം മലയാള മാധ്യമത്തോട് വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസുമായുള്ള പോരാട്ടത്തിൽ നിരവധി സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട ചരിത്രമാണ് പാർട്ടിക്കുള്ളത്. അങ്ങനെയുള്ള ഇടതുപക്ഷം ആർഎസ്എസുമായി യോജിക്കുന്നു എന്ന് പറയുന്നത് ചരിത്രബോധമില്ലാത്തവർ മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം [&Read More

Kerala

‘സിഎമ്മേ ഒരു ചോദ്യം’; വീട്ടില്‍ പോയി ചോദിക്കെന്ന് മുഖ്യമന്ത്രി; പിണറായിയുടെ പ്രതികരണത്തില്‍ വിഷമമില്ലെന്ന്

കോന്നി: തെരഞ്ഞെടുപ്പ് കൺവെൻഷനിടെ പ്രസംഗം തടസ്സപ്പെടുത്തി ചോദ്യം ചോദിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകനോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം. അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ് കോന്നി അട്ടച്ചാക്കൽ സ്വദേശി ദാസ് പി ജോർജ് ‘സിഎമ്മേ ഒരു ചോദ്യം’ എന്ന് വിളിച്ച് ചോദിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ [&Read More

Main story

‘എല്‍ഡിഎഫ് വഞ്ചിച്ചു’; കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക് മടങ്ങി

മലപ്പുറം: ഇടത് പാളയത്തിൽ നിന്ന് വീണ്ടും ഒരു പ്രമുഖൻ കൂടി യുഡിഎഫിലേക്ക്. കൊടുവള്ളി മുൻ എംഎൽഎയും മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാനുമായ കാരാട്ട് റസാഖ് എൽഡിഎഫ് വിട്ട് മുസ്‌ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെ പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ലീഗ് അംഗത്വം സ്വീകരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മടങ്ങിവരവ്. “എൽഡിഎഫ് എന്നെ വഞ്ചിച്ചു, എന്നെ ചേർത്തുപിടിക്കാൻ അവർക്ക് സാധിച്ചില്ല” എന്ന് പാർട്ടി വിട്ടശേഷം റസാഖ് പ്രതികരിച്ചു. [&Read More

Main story

ഇടഞ്ഞോ അബ്ദുറഹ്മാന്‍? സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രചാരണത്തിന് ഇറങ്ങിയില്ല

താനൂർ: എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാതെ മന്ത്രി വി അബ്ദുറഹ്‌മാൻ. ഞായറാഴ്ച സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടെങ്കിലും, സോഷ്യൽ മീഡിയയിൽ പോലും അദ്ദേഹം ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ലാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താനൂരിൽ വീണ്ടും മത്സരിക്കാൻ താല്പര്യമില്ലെന്ന് അബ്ദുറഹ്‌മാൻ നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് വിവരം. ഇത്തവണ തിരൂർ മണ്ഡലത്തിലേക്ക് മാറാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എന്നാൽ പാർട്ടി വീണ്ടും താനൂർ തന്നെ നൽകിയതിൽ അദ്ദേഹത്തിന് നീരസമുണ്ടെന്നാണ് [&Read More

Kerala

‘മൂന്നാം വട്ടവും പിണറായി തന്നെ മുഖ്യമന്ത്രി’; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തിയാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മലയാള മനോരമയുടെ ‘പോർമുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ പ്രാപ്തരായ രണ്ടാം നിരയും മൂന്നാം നിരയുമുണ്ടെങ്കിലും, ഒന്നാം നിരയുടെ സേവനം പൂർണമായി പ്രയോജനപ്പെടുത്തിയ ശേഷമേ മറ്റുള്ളവരിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, വികസന പ്രവർത്തനങ്ങളിൽ എംഎൽഎമാരുടെ പങ്ക് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. കിഫ്ബി വഴി നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ [&Read More

Kerala

‘ആചാരം സംരക്ഷിക്കണം’; ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച് സർക്കാർ, സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വിശ്വാസികളെ കൂടെനിർത്താനുള്ള രാഷ്ട്രീയ നീക്കമായാണ് സർക്കാരിന്റെ ഈ ‘യു ടേൺ’ വിലയിരുത്തപ്പെടുന്നത്. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകിയിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ [&Read More

Main story

ജി. സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് സിപിഎം; വീട്ടിലെത്തുന്നവരെ നിരീക്ഷിച്ച് പാർട്ടിയും സ്പെഷ്യൽ ബ്രാഞ്ചും

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം. സുധാകരനുമായി ഇനി ചർച്ചകൾക്കില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി അഭ്യർത്ഥിച്ചെങ്കിലും അനുകൂല നിലപാടല്ല അദ്ദേഹം സ്വീകരിച്ചത്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി നീങ്ങിയത്. പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും ജില്ലാ നേതൃത്വത്തിന്റെ അവഗണനയുമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അഞ്ചു വർഷമായി തന്നെ ജില്ലാ സെക്രട്ടറി [&Read More