ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. എന്നാൽ, ഭരണത്തിൽ പങ്കാളികളാകുന്നതിന് വ്യക്തമായ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗമായോ പുറത്തുനിന്നോ പിന്തുണ നൽകണമെങ്കിൽ വർഗീയ ശക്തികളെ സഖ്യത്തിൽനിന്ന് പൂർണമായും മാറ്റിനിർത്തണമെന്ന കർശന നിർദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വിജയ്യെ അറിയിച്ചിരിക്കുന്നത്. മതേതരത്വത്തിന് ഭീഷണിയായ ഒരു പാർട്ടിയുമായും ടിവികെ രാഷ്ട്രീയ ധാരണയുണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥ. തമിഴ്നാട്ടിലെ മതേതര വോട്ടുകൾ ഭിന്നിച്ചു [&Read More
Tags :Mallikarjun Kharge
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ചു എന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. പരാതിയിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം. ഖാർഗെയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരടങ്ങുന്ന ബിജെപി പ്രതിനിധി സംഘം കമ്മീഷനെ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദൂരദർശനിലൂടെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ കടന്നാക്രമണം ചട്ടലംഘനമാണെന്ന് കാട്ടി നൽകിയ പരാതിയിൽ കമ്മീഷൻ മൗനം തുടരുകയാണ്. അധികാരത്തിലിരിക്കുന്നവർ ഔദ്യോഗിക മാധ്യമങ്ങളിലൂടെ [&Read More
പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം: തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര
തൃശ്ശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എഐസിസി അംഗം അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ, ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചതായും [&Read More
‘ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം കഴിച്ചു’- ദേവഗൗഡയെ പരിഹസിച്ച് ഖാർഗെ; ചിരിയടക്കാനാകാതെ പ്രധാനമന്ത്രി,
ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കടുത്ത വാദപ്രതിവാദങ്ങൾക്കിടയിലും ചിരിയുടെയും സൗഹൃദത്തിന്റെയും അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജ്യസഭ. വിരമിക്കുന്ന അംഗങ്ങൾക്കുള്ള വിടവാങ്ങൽ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ നർമ്മപരാമർശങ്ങളാണ് സഭയെ ഒന്നടങ്കം ചിരിപ്പിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടുകളെ ലക്ഷ്യം വെച്ചായിരുന്നു ഖാർഗെയുടെ പരിഹാസം. “കഴിഞ്ഞ 54 വർഷമായി എനിക്ക് ദേവഗൗഡയെ അറിയാം. അദ്ദേഹം ഞങ്ങളുമായി പ്രണയത്തിലായിരുന്നു, എന്നാൽ വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്” എന്ന ഖാർഗെയുടെ വാക്കുകൾ കേട്ട് പ്രധാനമന്ത്രി മോദി [&Read More
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 15Read More
മോദി എന്നാണ് ചായ വിറ്റ് നടന്നിട്ടുള്ളത്? എല്ലാം വോട്ട് തട്ടാനുള്ള നാടകം-മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടാനായി താനൊരു ‘ചായവാല’ (ചായക്കച്ചവടക്കാരന്‍) ആണെന്ന് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യുപിഎ കാലത്തെ തൊഴിലുറപ്പ് പദ്ധതിയായ എംജിഎന്‍ആര്‍ഇജിഎ മാറ്റി ‘ജി റാം ജി ആക്ട്’ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വോട്ട് കിട്ടാന്‍ വേണ്ടി താന്‍ ചായ വിറ്റുവെന്ന് അദ്ദേഹം (മോദി) ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം എപ്പോഴെങ്കിലും ചായ ഉണ്ടാക്കിയിട്ടുണ്ടോ? കെറ്റിലുമായി നടന്ന് അദ്ദേഹം ആര്‍ക്കെങ്കിലും ചായ നല്‍കിയിട്ടുണ്ടോ? ഇതെല്ലാം വെറും നാടകമാണ്. പാവപ്പെട്ടവരെ [&Read More
‘പാര്‍ലമെന്റിലും പുറത്തും വര്‍ഗീയശക്തികളോട് പടവെട്ടിയ ആളാണ് ഞാന്‍; ഗാന്ധിയുടെ ഘാതകരില്‍നിന്ന് എനിക്ക് ഒന്നും
ന്യൂഡല്‍ഹി: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സംഘടനാ പാടവത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. താന്‍ അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആളാണെന്നും, പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ പടവെട്ടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി ദിഗ്വിജയ് സിങ് എക്‌സില്‍ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും ഒന്നിച്ചുള്ള 1996Read More
ന്യൂഡല്‍ഹി: അജ്മീര്‍ ഷെരീഫ് ദര്‍ഗയിലെ 814Read More
‘വോട്ട് മോഷ്ടാക്കൾ രാജ്യദ്രോഹികൾ; ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നവരെ പുറത്താക്കണം’- മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: വോട്ട് മോഷ്ടിക്കുന്നവർ രാജ്യദ്രോഹികളാണെന്നും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോർത്തുന്നവർ വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാൻ അവരെ അധികാരത്തിൽ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാർഗെ പറഞ്ഞു. മനുസ്മൃതിയുടെയും ആർഎസ്എസ് നേതാക്കളായ മോഹൻ ഭഗവത്, ഗോൾവാൾക്കർ എന്നിവരുടെയും [&Read More
ധന്‍ഖഡിന്‍റെ ‘അസാധാരണ രാജി’ രാജ്യസഭയില്‍ എടുത്തിട്ട് ഖാര്‍ഗെ; പ്രകോപിതരായി ഭരണപക്ഷം, ‘അപ്രസക്തമായ വിഷയങ്ങള്‍’
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍ഖഡ് രാജിവച്ച വിഷയം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ചത് ഭരണRead More