26/07/2026
[fontresizer_tawhidurrahmandear_widget]

Tags :NEET paper leak

Main story

‘മന്ത്രിയുടെ രാജികൊണ്ട് മകൾ തിരികെ വരുമോ? ക്രമക്കേടിന് പിന്നിലുള്ളവരെ തൂക്കിലേറ്റണം’; ആത്മഹത്യ ചെയ്ത

നാഗ്‌പൂർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് പരിഹാരമല്ലെന്നും ക്രമക്കേടിന് പിന്നിലുള്ളവരെ തൂക്കിലേറ്റണമെന്നും ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർത്ഥിയുടെ അമ്മ നീലം ചതുർവേദി. മകളെ തിരികെ കൊണ്ടുവരാൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള വ്യാപക പ്രക്ഷോഭങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ അതുകൊണ്ട് എന്താണ് പ്രയോജനമെന്നും മകളെ തിരികെ കൊണ്ടുവരാനാകുമോ എന്നും അവർ ചോദ്യമുയർത്തി. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ [&Read More

India

‘ഏതൊരു പദവിയേക്കാളും വലുത് വിദ്യാർത്ഥികൾ’; ധർമ്മേന്ദ്ര പ്രധാന്റെ രാജി മാതൃകാപരമെന്ന് അമിത് ഷാ

ബി.ജെ.പിക്ക് ഏതൊരു പദവിയേക്കാളും വലുത് രാജ്യവും യുവജനങ്ങളും വിദ്യാർത്ഥികളുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.Read More

India

‘ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല’; നീറ്റ് പരീക്ഷാ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ‘ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല’ എന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി, ഈ വിഷയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു. പരീക്ഷാ നടപടികൾ പൂർണ്ണമായും [&Read More

Main story

‘മിസ്റ്റർ മോദി, അർധരാത്രി വിഡിയോ പങ്കിട്ട് വിദ്യാർഥികളുടെ ബുദ്ധിയെ അപമാനിക്കരുത്’; വിമര്‍ശിച്ച് രാഹുൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർധരാത്രിയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് വിദ്യാർത്ഥികളെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “മിസ്‌റ്റർ മോദി, ഞങ്ങളുടെ വിദ്യാർഥികൾ ആവശ്യപ്പെടുന്നത് ധർമേന്ദ്ര പ്രധാൻ്റെ രാജിയാണ്. അർധരാത്രി പരിതാപകരമായ വിഡിയോ പങ്കുവച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. ഒന്നാമതായി, ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമതായി, വിദ്യാർഥികളെ തല്ലിയവർക്കെതിരെ നടപടി സ്വീകരിക്കുക. മൂന്നാമതായി, മാപ്പ് പറയുക”Read More

India

‘യുവാക്കളുടെ ഭാവിയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും, ഫാസ്റ്റ് ട്രാക്ക്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രതിഷേധങ്ങൾ ആളിക്കത്തുകയും പാർലമെന്റിൽ തർക്കങ്ങൾ തുടരുകയും ചെയ്യുന്നതിനിടയിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രാജ്യത്തെ യുവാക്കളുടെ താല്പര്യങ്ങൾ സർക്കാർ പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്ത് തീർപ്പാക്കുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികൾക്ക് അതിവേഗത്തിലും കഠിനവുമായ [&Read More

India

അന്ന് പോരാളി, ഇന്ന് പ്രതിസ്ഥാനത്ത്; 30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭം കടുക്കുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രതിരോധത്തിലാക്കി അദ്ദേഹത്തിന്റെ തന്നെ പഴയകാല രാഷ്ട്രീയ പോരാട്ടങ്ങൾ. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര സർക്കാറും ധർമ്മേന്ദ്ര പ്രധാന്നും സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുൻ വിദ്യാർത്ഥി നേതാവ് കൂടിയായ ഇപ്പോഴത്തെ കേന്ദ്രമന്ത്രി, 30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ വീണ്ടും സജീവ ചർച്ചയാകുന്നത്. അന്ന് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ [&Read More

Main story

‘എന്തിനാണ് സമരത്തിന് പോകുന്നത്? ആ സമയത്ത് വീട്ടിലിരുന്ന് പഠിക്കാം’; നീറ്റ് സമരത്തെ തള്ളി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചുള്ള വിദ്യാർത്ഥി സമരത്തെ തള്ളി പുനഃപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥി പൻഷുൽ ബൻസൽ. പ്രതിഷേധക്കാർ തെരുവിൽ സമരം ചെയ്യുമ്പോൾ താൻ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് ബൻസൽ തുറന്നടിച്ചു. ക്രമക്കേടുകളെ തുടർന്ന് നടന്ന നീറ്റ് പുനഃപരീക്ഷയിൽ 99 ശതമാനം മാർക്കോടെ രണ്ടാം റാങ്കാണ് ബൻസൽ സ്വന്തമാക്കിയത്. ആദ്യത്തെ പരീക്ഷ തന്നെ നിരാശനാക്കിയെങ്കിലും പിന്നീട് ലഭിച്ച അവസരം മാർക്ക് മെച്ചപ്പെടുത്താനുള്ള വഴിയായി മാറ്റുകയായിരുന്നുവെന്ന് ബൻസൽ എൻഡിടിവിയോട് പ്രതികരിച്ചു. ന്യൂഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള കെ.ആർ. മംഗലം വേൾഡ് [&Read More

Main story

‘ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തം, പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും’ -നരേന്ദ്ര

ന്യൂഡൽഹി: മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയേണ്ടത് രാജ്യത്തിന്റെ ഒന്നാകെയുള്ള ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. യോഗത്തിന് ശേഷം പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ മാധ്യമങ്ങളെ അറിയിച്ചത്. നീറ്റ് പരീക്ഷാ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും കുറ്റമറ്റ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ ഒന്നിച്ചുള്ള പരിശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെ ഭാവിയും യുവാക്കളുടെ [&Read More

Main story

’48 മണിക്കൂറില്‍ സോനം വാങ്ചുകിന്‍റെ മരണം സംഭവിക്കാം’; അടിയന്തരമായി ഇടപെടാൻ ഹൈക്കോടതിയിൽ ഹരജി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ ആക്ടിവിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ജന്തർമന്തറിൽ തുടരുന്ന സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നതോടെ വാങ്ചുകിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് കുമാർ സൈനിയാണ് കോടതിയെ സമീപിച്ചത്. സമരം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ എട്ടരക്കിലോയോളം ശരീരഭാരമാണ് അദ്ദേഹത്തിന് കുറഞ്ഞിട്ടുള്ളത്. നിലവിലെ ശാരീരികാവസ്ഥ തുടരുകയാണെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ [&Read More