06/09/2026
[fontresizer_tawhidurrahmandear_widget]

Tags :NEET Protest

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്; ‘നീറ്റി’ൽ പ്രതിഷേധവുമായി കെഎസ്‌യുവും എസ്എഫ്ഐയും

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെ ഡൽഹിയിൽ പൊലീസ് തെരുവിൽ വലിച്ചിഴച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവും എ.ഐ.എസ്.എഫും ഇന്നും, എസ്.എഫ്.ഐ നാളെയുമാണ് സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കുന്നത്. ക്യാമ്പസുകളിൽ കെ.എസ്.യു പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. കൂടാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ലോക്ഭവനിലേക്ക് ഇന്ന് എസ്.എഫ്.ഐ നടത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ [&Read More

India

അന്ന് പോരാളി, ഇന്ന് പ്രതിസ്ഥാനത്ത്; 30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭം കടുക്കുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രതിരോധത്തിലാക്കി അദ്ദേഹത്തിന്റെ തന്നെ പഴയകാല രാഷ്ട്രീയ പോരാട്ടങ്ങൾ. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര സർക്കാറും ധർമ്മേന്ദ്ര പ്രധാന്നും സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുൻ വിദ്യാർത്ഥി നേതാവ് കൂടിയായ ഇപ്പോഴത്തെ കേന്ദ്രമന്ത്രി, 30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ വീണ്ടും സജീവ ചർച്ചയാകുന്നത്. അന്ന് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ [&Read More

India

‘ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കില്ല, ധൈര്യമുണ്ടെങ്കിൽ ജനങ്ങളിലേക്ക് വരൂ’; കേന്ദ്ര സർക്കാരിന്റെ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ചർച്ചകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം നിരസിച്ച് സി.ജെ.പി. ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കായി പോകില്ലെന്ന് സി.ജെ.പി വ്യക്തമാക്കി. നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ചകൾക്ക് തയ്യാറുള്ളൂവെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ് പറഞ്ഞു. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ വെച്ച് സി.ജെ.പി പ്രതിനിധികളുമായി ചർച്ച നടത്താമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. “അവർ ഞങ്ങളെ ചർച്ചയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചെങ്കിലും ഞങ്ങൾ അത് [&Read More

India

‘എന്തിനാണ് സമരത്തിന് പോകുന്നത്? ആ സമയത്ത് വീട്ടിലിരുന്ന് പഠിക്കാം’; നീറ്റ് സമരത്തെ തള്ളി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചുള്ള വിദ്യാർത്ഥി സമരത്തെ തള്ളി പുനഃപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥി പൻഷുൽ ബൻസൽ. പ്രതിഷേധക്കാർ തെരുവിൽ സമരം ചെയ്യുമ്പോൾ താൻ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് ബൻസൽ തുറന്നടിച്ചു. ക്രമക്കേടുകളെ തുടർന്ന് നടന്ന നീറ്റ് പുനഃപരീക്ഷയിൽ 99 ശതമാനം മാർക്കോടെ രണ്ടാം റാങ്കാണ് ബൻസൽ സ്വന്തമാക്കിയത്. ആദ്യത്തെ പരീക്ഷ തന്നെ നിരാശനാക്കിയെങ്കിലും പിന്നീട് ലഭിച്ച അവസരം മാർക്ക് മെച്ചപ്പെടുത്താനുള്ള വഴിയായി മാറ്റുകയായിരുന്നുവെന്ന് ബൻസൽ എൻഡിടിവിയോട് പ്രതികരിച്ചു. ന്യൂഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള കെ.ആർ. മംഗലം വേൾഡ് [&Read More

India

‘ഞങ്ങളുടെ സമയം കളയരുത്’; ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് അക്രമത്തിനെതിരായ ഹരജി തള്ളി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ അടിച്ചമർത്തലിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതിയും ഡൽഹി ഹൈക്കോടതിയും വിസമ്മതിച്ചു. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാരോട് രൂക്ഷമായ ഭാഷയിലാണ് ഇരു കോടതികളും മറുപടി നൽകിയത്. ഡൽഹിയിൽ വിദ്യാർത്ഥികൾ നേരിട്ട പോലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച അഭിഭാഷകനോട്, “ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്” എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് കർശനമായി വ്യക്തമാക്കി. സമരക്കാർക്ക് നേരെ പോലീസ് [&Read More

India

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരത്തിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയതിനെത്തുടർന്ന് വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, [&Read More