തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ വിവിധ നഗരങ്ങളിൽ മിസൈൽ പരീക്ഷണവും സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തിയതായി റിപ്പോർട്ട്. തെഹ്‌റാൻ, ഇസ്ഫഹാൻ, മഷ്ഹദ്, ഖൊറമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് സൈനിക അഭ്യാസം നടന്നത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ രംഗത്തെത്തി. സൈനികാഭ്യാസം ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണത്തിന് മുന്നോടിയായുള്ള നീക്കമാണെന്ന് ഇസ്രയേൽ ആരോപിച്ചു. എന്നാൽ, തങ്ങളുടെ മിസൈൽ പദ്ധതി പൂർണമായും പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണെന്നും അത് ചർച്ചകൾക്ക് അതീതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിലെ വിവിധ നഗരങ്ങളിൽ മിസൈൽ വിക്ഷേപണങ്ങൾ നടന്നതായി [&Read More
Tags :Netanyahu
ഇറാനെ ആക്രമിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രയേൽ; ട്രംപിനെ കാണാൻ നെതന്യാഹു വീണ്ടും അമേരിക്കയിലേക്ക്
ന്യൂയോര്‍ക്ക്: ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതികളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ നെതന്യാഹു പുതിയ സൈനിക നീക്കങ്ങളുടെ രൂപരേഖ സമർപ്പിക്കുമെന്ന് ‘ദ ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ തങ്ങളുടെ ആണവ, മിസൈൽ ശേഷികൾ അതിവേഗം പുനർനിർമ്മിക്കുകയാണെന്ന ഇസ്രയേലിന്റെ ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഇറാൻ ആണവ പദ്ധതികൾ പുനരാരംഭിക്കുന്നതിനേക്കാൾ, ബാലിസ്റ്റിക് മിസൈലുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതാണ് [&Read More
ഫലസ്തീൻ അംഗീകാരം ഭീകരാക്രമണത്തിന് കാരണമായില്ല; നെതന്യാഹുവിന്റെ വാദം തള്ളി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
സിഡ്‌നി: ഓസ്‌ട്രേലിയ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചതാണ് ബോണ്ടി ബീച്ചിലെ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് വഴിവെച്ചതെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് തള്ളി. കഴിഞ്ഞ ദിവസം എബിസി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2025 സെപ്റ്റംബറിൽ ഫലസ്തീനെ അംഗീകരിച്ചതും ബോണ്ടി ബീച്ചിലെ വെടിവെപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് “ഇല്ല, ഞാൻ അങ്ങനെ കരുതുന്നില്ല” എന്നായിരുന്നു അൽബാനീസിന്റെ മറുപടി. ഡിസംബർ 14Read More
തെല്‍ അവീവ്: ഇറാനെതിരെ പുതിയ ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നുണ്ടെന്നാണു പുതിയ വാദം. അമേരിക്കന്‍ നഗരങ്ങളെ വരെ ആക്രമിക്കാന്‍ ശേഷിയുള്ളവയാണ് ഈ ആയുധങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബെന്‍ ഷാപ്പിറോയുമായുള്ള അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ ആരോപണം. ”8,000 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈലുകളാണ് ഇറാന്‍ വികസിപ്പിക്കുന്നത്. അതിലേക്ക് ഒരു 3,000 കിലോ മീറ്റര്‍ ദൂരം കൂടി ചേര്‍ത്താല്‍ ഈ മിസൈലുകള്‍ക്ക് അമേരിക്കയുടെ കിഴക്കന്‍ [&Read More